കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോഡോ തീവ്രവാദം, മെയ്ഡ് ഇന്‍ മ്യാന്‍മര്‍

  • By Meera Balan
Google Oneindia Malayalam News

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയ്ക്ക് എപ്പോഴും അസ്വസ്തത സൃഷ്ടിയ്ക്കുന്നവയാണ്. പലതരം വിഘടനനവാദങ്ങളുമായി പ്രവര്‍ത്തിയ്ക്കുന്ന ഒട്ടേറെ സംഘടനകള്‍ വടക്ക് കിഴക്കന്‍ മേഖലയുടെ ശാന്തതയെ നശിപ്പിയ്ക്കുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത ബോഡോ തീവ്രവാദികളുടെ ആക്രമണം രാജ്യം ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. തീവ്രവാദികള്‍ തങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തത് മ്യാന്‍മറില്‍ വച്ചായിരുന്നുവെന്നതാണ് അതിലേറെ ഞെട്ടിയ്ക്കുന്ന വസ്തുത.

കുട്ടികള്‍ അടക്കം 50 ല്‍ അധികം സാധാരണക്കാരെയാണ് അസമില്‍ ബോഡോ തീവ്രവാദികള്‍ കൊന്ന് തള്ളിയത്. കൊല്ലപ്പെട്ടവരില്‍ അധികവും തോട്ടം തൊഴിലാളികള്‍. തങ്ങളെ ഒറ്റിക്കൊടുക്കുന്നവര്‍ എന്ന് ആരോപിച്ചായിരുന്നു നിരായുധരായ തൊഴിലാളികളെ കൂട്ടക്കുരുതി ചെയ്തത്. പെഷവാര്‍ ആക്രമണത്തില്‍ ലോക ജനത ഒന്നടങ്കം തീവ്രവാദത്തെ പഴിയ്ക്കുമ്പോഴാണ് ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളിലും ഇത്തരം അസ്വസ്തകള്‍ പുകയുന്നത്. വടക്കിന്റെ അതൃപ്തി ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല.

Assam

കലാപകാരികള്‍ തീവ്രനിലപാടിലേയ്ക്ക് ചുവടുമാറ്റം നടത്തുകയും കൂട്ടക്കൊല പതുിവാക്കുകയുമാണ് ചെയ്യുന്നത്. രാജ്യത്ത് വച്ച് ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലുള്ള അപകടം അറിഞ്ഞിട്ടാവണം ബോഡോ തീവ്രവാദികള്‍ മ്യാന്‍മറില്‍ എത്തുന്നത്. അസമിലെ ആക്രമണത്തിന്റെ മുഴുവന്‍ ആസൂത്രണവും നടന്നത് മ്യാന്‍മറില്‍ വച്ചാണെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പറയുന്നു.

English summary
Ties with Myanmar are extremely crucial for India when it comes to fighting terrorism. The recent Assam massacre by the NFDB (S) was planned in Myanmar and the cadres were sent down from there to carry out the ghastly attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X