കർഷക ആത്മഹത്യക്ക് പിന്നിൽ കടം മാത്രമല്ല....!!!! കാരണം മറ്റൊന്നു!!! റിപ്പോർട്ട് പുറത്ത്!!!
59000 ൽ പരം കർഷകർ ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ട്
ലോസ് ആഞ്ചിലിസ്: കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിൽ നടന്ന കർഷക ആത്മഹത്യക്കു കാരണം കാലാവസ്ഥ വ്യതിയാനമെന്ന് പഠനം.
കാലാവസ്ഥ വ്യതിയാനം മൂലമുള്ള കാർഷിക അഭിവൃത്തിയുടെ പേരിലാണ് 59000 ൽ പരം കർഷകർ ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ട്. കാലിഫോർണിയ യുണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിലാണ് റിപ്പോർട്ട് പുറത്തു വന്നത്.
കർഷകർക്ക് വില്ലനായത് കാലാവസ്ഥ
കർഷിക ആത്മഹത്യക്ക് കാരണം കാലാവസ്ഥയിലുണ്ടായ വ്യതിയാനമെന്ന് റിപ്പോർട്ട്. അന്തരീക്ഷ താപം വർധിച്ചു വരുന്നതിന്റെ സമാനമായി കാർഷിക ആത്മഹത്യകളും കൂടി വരുന്നതായി പഠനം.
ഇന്ത്യയിലെ കാർഷിക മേഖല
കാലാവസ്ഥ വ്യതിയാനത്തിലുപരി ഇന്ത്യയിലെ കാർഷിക മേഖലയിലെ പേരായ്മയും കർഷകരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നതായും പഠനം പറയുന്നു.
അന്തരീക്ഷ താപം
പഠനത്തിൽ ഇന്ത്യയിലെ കാർഷിക ആത്മഹത്യകളും താപനിലയിലുണ്ടാകുന്ന വ്യത്യാസവും തമ്മിൽ ബന്ധമുണ്ടെന്നു പഠനം കണ്ടെത്തിയിരുന്നു.കാർഷിക വിളകളുടെ വളർച്ചാ- വിളവെടുപ്പ് കാലത്ത് 20 ഡിഗ്രിക്ക് മേലെ ചൂടുള്ള ദിവസങ്ങളിൽ അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന ഒരുഡിഗ്രി ചൂടിന്റെ വർധവു പോലും രാജ്യത്ത് 65 അത്മഹത്യക്ക് കാരണമാകുന്നു. അഞ്ച് ഡിഗ്രി ചൂട് വർധിക്കുമ്പോൾ ആത്മഹത്യനിരക്ക് അഞ്ച് ഇരട്ടിയായി വർധിക്കുന്നതായും പഠനം പറയുന്നുണ്ട്.
1980 ശേഷം കർഷിക ആത്മഹത്യ കൂടുന്നു
1980 നു ശേഷമാണ് ഇന്ത്യയിൽ കർഷിക ആത്മഹത്യയുടെ നിരക്കിൽ വർധനവ് ഉണ്ടായത്.കാർഷിക വിളകളുടെ വളർച്ച ാ മഴക്കാലത്ത് കുറയുകയും ചൂടു കൂടുകയും ചെയ്യുന്നത് വാർഷിക ആത്മഹത്യ നിരക്കിൽ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. മറ്റുകാലങ്ങളിൽ ഈ പ്രവണത ദൃശ്യമാകാത്തതിനെ തുടർന്നാണ് കർഷക ആത്മഹത്യയും കൃഷി നാശവും തമ്മിൽ ബന്ധമുണ്ടെന്നു വ്യക്തമായത്.
സർക്കാരിന്റെ പോരായ്മ
കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റം ജനങ്ങളുടെ പ്രതീക്ഷ നശിപ്പിക്കുകയും ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടുകയും ചെയ്യുന്നു. കർഷ ആത്മഹത്യക്കു പിന്നിലെ സാമ്പത്തികമായ കാരണങ്ങൾ തിരിച്ചറിഞ്ഞ് ശരിയായ നയങ്ങൾ സ്വീകരിച്ചാൽ ആയിരങ്ങളുടെ ജീവൻ രക്ഷിക്കാനാകും
2050 ഓടുകൂടി കാർഷിക മേഖലയിൽ തകർച്ച
സാമ്പത്തിക അരക്ഷിതവസ്ഥയെ കൂടാതെ കാർഷകർ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ആഗോള താപനം.ഇന്ത്യയിലെ കർഷകർ പകുതിയിലധിതകവും മഴയെ ആശ്രയിച്ചു കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവരാണ്. ഇന്നത്തെ നിലയിൽ ആഗോള താപനം തുടർന്നാൽ 2050 ഓടു കൂടി ഇന്ത്യൻ കർഷിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാകും