പശുക്കളെ കടത്തിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു..!! ക്രൂരതയുടെ ദൃശ്യങ്ങൾ..!!
അള്‍വാര്‍: നരേന്ദ്രമോദിയുടെ ഭരണത്തിന്‍ കീഴില്‍ ദാദ്രികള്‍ ആവര്‍ത്തിക്കുകയാണ്. ബീഫ് സൂക്ഷിച്ചുവെന്ന് ആരോപണത്തിന്റെ പുറത്താണ് അഖ്‌ലാഖ് എന്ന വൃദ്ധനെ സംഘികള്‍ തല്ലിക്കൊന്നത് എങ്കില്‍ പശുവിനെ കടത്തിയെന്ന പേരില്‍ രാജസ്ഥാനില്‍ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഗോരക്ഷാ സേനയുടെ ഗുണ്ടകളാണ് പശുവിനെ കടത്തിയെന്ന പേരില്‍ ഒരു കൂട്ടം ആളുകളെ നടുറോഡിലിട്ട് തല്ലിച്ചതച്ചത്. ഗുരുതരമായി പരുക്കേറ്റ് ഒരാള്‍ മരിക്കുകയും ചെയ്തു.
പെഹ്ലു ഖാന്‍ എന്ന യുവാവിനെയാണ് ഗോരക്ഷാസേന തല്ലിക്കൊന്നത്. ഇയാള്‍ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹരിയാന സ്വദേശിയായ പെഹ്ലു ഖാനും നാല് സഹായികളുമാണ് ആക്രമിക്കപ്പെട്ടത്. ജയ്പൂരിലെ പശുച്ചന്തയില്‍ നിന്നും പശുവിനെ വാങ്ങി നാട്ടിലേക്ക് തിരിച്ചുവരുന്ന വഴിയിലാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. ശുവിനെ വാങ്ങിയതിന്റെ രേഖകള്‍ കാട്ടിയെങ്കിലും ഗുണ്ടകള്‍ ഇവരെ തല്ലിച്ചതയ്ക്കുകയായിരുന്നു.
ഗോ രക്ഷാ സേനയുടെ ഞെട്ടിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവം കണ്ടുനിന്നവര്‍ മൊബൈല്‍ ക്യാമറകളില്‍ ചിത്രികരിച്ച ദൃശ്യങ്ങള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസിന്റേത് എന്നാണ് ആരോപണം.