മോദി സന്ദര്‍ശിച്ചത് 44 രാജ്യങ്ങള്‍;ചിലവിട്ടത് കോടികള്‍,പറന്നിറങ്ങാന്‍ അന്റാര്‍ട്ടിക്ക മാത്രം ബാക്കി
ദില്ലി: മെയ് 2014 മുതല്‍ നവംമ്പര്‍ 2015 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി പറന്നിറങ്ങിയത് 44 രാജ്യങ്ങളില്‍. പ്രധാനമന്ത്രിയുടെ യാത്രക്കായി കോടികളാണ് ചിലവിട്ടിരിക്കുന്നത്. ജപ്പാന്, നേപ്പാള്‍, സിംഗപ്പൂര്‍, ഫ്രാന്‍സ്, ചൈന, ഉസ്ബെക്കിസ്ഥാന്, റഷ്യ അഫ്ഗാനിസ്ഥാന് എന്നീ രാഷ്ട്രങ്ങളിലേക്ക് രണ്ട് തവണ വീതമാണ് മോദി പറന്നത്.
മോഹന്‍ലാലിനെ മാതൃകയാക്കി പോപ് രാജകുമാരൻ ജസ്റ്റിന് ബീബര്‍..!! മുംബൈയില്‍ നടന്നത്..!!
ഇന്ത്യ ലോക തലസ്ഥാനമാകുന്നു; ചൈനയെ പോലും അമ്പരപ്പിച്ചു, ആശങ്കയോടെ ശത്രുരാജ്യങ്ങള്‍
മോദി സഞ്ചരിച്ചതില്‍ മിക്കതും ഇഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള യാത്രകളായിരുന്നു. അന്റാര്‍ട്ടിക ഒഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ഇന്ത്യന്‍ പ്രധാനമന്ത്രി പറന്നിറങ്ങിയിട്ടുണ്ട്.
യാത്രയ്ക്ക് ഉപയോഗിച്ചത് വ്യോമസേനയുടെ വിമാനം
നേപ്പാളും ബംഗ്ലാദേശും പോലുള്ള അയല്‍രാജ്യങ്ങളിലേക്കുള്ള മിക്ക യാത്രകളും അദ്ദേഹം ചാറ്റേര്‍ഡ് വിമാനങ്ങളാണ് ഉപയോഗിച്ച്. മറ്റ് യാത്രയ്ക്ക് ഇന്ത്യന്‍ വ്യോമസേനയുടെ ബോയിങ് ബിസിനസ് ജെറ്റാണ് ഇതിന്റെ ചിലവ് ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല.
ഏറ്റവും വലിയ ചിലവ്
ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ യാത്രയാണ് ഏറ്റവും ചിലവേറിയത്. എപ്രില്‍ 9 മുതല്‍ 17 ചാര്‍ട്ടേഡ് ഫ്ലൈറ്റിലാണ് യാത്ര ചെയ്തത്. 31 കോടി രൂപയാണ് യാത്ര ചിലവ്.
നേപ്പാളില്‍ രണ്ടാം തവണയും
എല്ലാ സാര്‍ക്ക് രാജ്യങ്ങളിലും പ്രധാനമന്ത്രി സഞ്ചരിച്ചിട്ടുണ്ട്. നേപ്പാളിലേക്ക് അദ്ദേഹം രണ്ട് തവണ സന്ദര്‍ശനം നടത്തി.
അഫ്ഗാന് സ്ന്ദര്‍ശിച്ചു
അഫ്ഗാന് സന്ദര്‍ശനത്തിലായിരുന്നു ജന്മദിനം ആഘോഷിക്കുന്ന പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ആശംസിക്കാനായി അദ്ദേഹം രണ്ട് തവണ പാകിസ്താനില്‍ ഇറങ്ങിയിരുന്നു.
യാത്ര ചെലവ് ഇങ്ങനെയാണ്
ഭൂട്ടാന്- 2.45 കോടി രൂപ,
ബ്രസീല്‍- 20.35 കോടി രൂപ,
മ്യാന്മാര്, ഓസ്ട്രേലിയ, ഫിജി-22.58 കോടി രൂപ,
ചൈന, മെഗോളിയ, വടക്കന്‍ കൊറിയ-15.15 കോടി രൂപ,
അയര്‍ലന്‍ഡ്, അമേരിക്ക-18.46 കോടി രൂപ,
ബെല്‍ജിയം, അമേരിക്ക, സൗദിഅറേബ്യ- 15.85 കോടി രൂപ,
വിയറ്റ്നാം, ചൈന-9.35 കേടി.