നായിഡുവിന്റെ രാജി മോദി സർക്കാരിന് ക്ഷീണം!!! പുതുമുഖങ്ങൾ മന്ത്രിസഭയിലെത്തുമെന്ന് സൂചന !!!
പുതുമുഖങ്ങൾക്ക് മോദി മന്ത്രി സഭയിൽ പരിഗണന ലഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം
ദില്ലി: കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവിനും മനോഹർ പരിക്കറിനേയും മുഖ്യമന്ത്രിയായും ഉപരാഷ്ട്രപതി സ്ഥാനാർഥിയായും വിട്ട് നൽകേണ്ടി വന്നതിനാൽ ഉടൻ മന്ത്രി സഭ വികസനം ഉണ്ടയേക്കുമെന്നു സൂചന. വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കിയതോട് കൂടിയാണ് മന്ത്രിസഭ വികസനത്തിന് സ്ഥിരീകരണമുണ്ടായത്. എന്നാൽ പാർളമെന്റിന്റെ വർഷകാല സമ്മേളനത്തിനു ശേഷമായിരിക്കും പുനസംഘടന നടക്കുക.
പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ പൂവ് വേണ്ട പകരം പുസ്തകം മതി!!!
മോദി മന്ത്രിസഭയിൽ ഇനി നായിഡുവില്ല!!! വെങ്കയ്യ നായിഡു കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു!!!
പുതുമുഖങ്ങൾക്ക് മോദി മന്ത്രി സഭയിൽ പരിഗണന ലഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.കേന്ദ്ര മന്ത്രിസഭയിലെ പ്രധാനിയായിരുന്ന വെങ്കയ്യ നായിഡു. എന്നാൽ നായിഡു സ്ഥാനമൊഴിയുന്നത് മോദി മന്ത്രി സഭയ്ക്ക് ക്ഷീണമാണെന്നാണ് പൊതുവേയുളള വിലയിരുത്താൽ. എന്നാൽ ഇത് ദൂരികരിക്കാൻ വേണ്ടിയാണ് എൻഡിഎ മന്ത്രിസഭ വികസനം നടത്തുന്നത്. പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ നിലവിൽ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലിയാണ് പ്രതിരോധ വകുപ്പിന്റെ കൈകാര്യം ചെയ്യുന്നത്. കൂടാതെ പരിസ്ഥിതി മന്ത്രിയായിരുന്ന അനില്‍ മാധവ് ദവെ മരണപ്പെട്ടതിനാല്‍ വിവര സാങ്കേതി വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധനാണ് പരിസ്ഥിതി വകുപ്പിന്റെ ചുമതല.വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനാർഥിയായതോടെ നായിഡുവിന്റെ വകുപ്പുകൾ നരേന്ദ്ര സിംഗ് തോമറും സ്മൃതി ഇറാനി ഏറ്റെടുത്തു.
കേന്ദ്രമന്ത്രി സഭയിലെ പ്രധാനിയായിരുന്ന എം വെങ്കയ്യ നായിഡു സ്ഥാനമൊഴിയുന്നത് മന്ത്രിസഭയ്ക്ക് ക്ഷീണമാണെന്നാണ് പൊതുവേ വിലയിരുത്തല്‍. ഇതൊഴിവാക്കുന്നതിന് വേണ്ടി മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തന്നതിനെ പറ്റി ബിജെപി ആലോചിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇതിന് മുമ്പ് മന്ത്രിസഭ പുനസംഘടിപ്പിച്ചത്. മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനിയെ ടെക്സറ്റൈല്‍ വകുപ്പിലേക്ക് മാറ്റി പകരം പ്രകാശ് ജാവേദ്കറിനെ നിയമിച്ചിരുന്നു.