ബീഫിനും പിന്നാലെ മരുന്നുകൾക്കും നിയന്ത്രണം!! വെജിറ്റേറിയൻ മരുന്നുകൾ മാത്രംമതിയെന്ന് കേന്ദ്രം
ജലാറ്റിന്‍ ക്യാപ്‌സ്യൂളുകള്‍'ക്ക് പകരം, സസ്യങ്ങളിൽനിന്ന് നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന കാപ്സ്യൂൾ നിർമിക്കും
ദില്ലി: ആരോഗ്യമേഖലയിലും കേന്ദ്രസർക്കാരിന്റെ കാവിവൽക്കരണം. മരുന്നുകളുടെ നിർമ്മാണത്തിനു സർക്കാർ നിയന്ത്രണമേർപ്പെടുത്തുന്നു. ഇതി മുതൽ ജെലാറ്റിൻ ക്യാപ്സൂളുകൽക്കു പകരം സസ്യംത്തിൽ നിന്നും ഉൽപദിപ്പിക്കുന്ന ഗുളികളെ കുറിച്ചുള്ള അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടെ ശക്തമായ സമ്മർദമാണ് ഇപ്പോൾ ഈ മാറ്റത്തിനു കാരണമെന്നു സൂചന.
കഠിന പ്രയത്നത്തിനൊടുവിൽ അവൾ അവനായി!! സിഐഎസ്എഫ് കോൺസ്റ്റബിളിന് നേരിടേണ്ടി വന്നത് അഗ്നി പരീക്ഷണം!!
ഇനി 'ഗ്ലാമർ' രാഷ്ട്രീയത്തിലേക്ക്; നയന്‍താരയുടെ പുതു ചുവടുവെപ്പിന് കാതോര്‍ത്ത് ആരാധകർ!!
ജെലാറ്റിൻ ക്യാപ്സ്യൂളുകളുകൾ പൊതിയുന്നത് മൃഗങ്ങളുടെ കോശത്തിൽ നിന്നു ലഭിക്കുന്ന പ്രോട്ടീനായ കൊളാജനിന്നുള്ള വസ്തുവാണ്. പക്ഷെ മൃഗങ്ങളിൽ നിന്നു ലഭിക്കുന്നതായാതുകൊണ്ട് സസ്യബുക്കുകളുടെ മത വികാരം പ്രണപ്പെടുന്നു. അതിൽ ധാരളം പേർ ഇത്തരം ക്യാപ്സ്യൂളുകൾ ഉപേക്ഷിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മേനക ഗാന്ധി ആരോഗ്യമന്ത്രി നദ്ദക്ക നിവേദനം നൽകി.ജെയിൻ സമുദായത്തിൽപ്പെട്ട നിരവധിപ്പോർ ക്യാപ്സ്യൂൾ നിരോധിക്കണമെന്നവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.കൂടാതെ ഇത്തരം ക്യാപ്സ്യൂളുകൾ ഉപയോഗിക്കാൻ നിർബന്ധിക്കരുതെന്നും അവർ പരാതിയിൽ പറഞ്ഞിരുന്നു.
കൂടാതെ സസ്യങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്ന ക്യാപ്സ്യൂൾ ദഹിക്കാൻ എളുപ്പമാണെന്നും അവർ വാദിച്ചു. തുടർന്ന് ആരോഗ്യമന്ത്രി ഇക്കാര്യം ജി.എൻ. സിങ്ങുമായും ആരോഗ്യ സെക്രട്ടറി ഭാനുപ്രതാപ് ശർമയുമായി സംസാരിച്ചു. മുൻഗണനാടിസ്ഥാനത്തിൽ നടപടി എടുക്കാനായിരുന്നു നിർദേശം.എന്നാൽ ഇതിനെതിരെ ഡിടിഎബി സങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. രോഗികൾക്ക മരുന്നു നിർദേശിക്കുന്നത് മരുന്നുകളുടെ അസുഖത്തിന്റെ അടിസ്ഥാനത്തിലാണെന്നും അല്ലാതെ ഇഷ്ടപ്രകാരം കഴിക്കാനുള്ളതല്ലെന്നും ബോർഡ് അംഗം ചൂണ്ടിക്കാട്ടി. സസ്യഭുക്ക്, മാംസഭുക്ക് എന്ന വേർതിരിവ് കൊണ്ടുവരുന്നതിൽ അപകടമുണ്ട്. മാത്രമല്ല, ചില കാപ്സ്യൂളുകളുടെ പുറം കൃത്രിമ പദാർഥങ്ങളാലാണ് നിർമ്മിക്കുന്നത്. അതിനാൽ സസ്യഭുക്കുകൾക്കുള്ള മരുന്ന് എന്ന ആശയം പ്രാവർത്തികമല്ലെന്നും അവർ അഭിപ്രായപ്പെട്ടു.