കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ്സ് വന്നില്ല, ക്രിക്കറ്റ് ടീം ഓട്ടോയില്‍, കൊണ്ടുപോയത് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍!

  • By Muralidharan
Google Oneindia Malayalam News

ഗുവാഹത്തി: ടീം ബസ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് കര്‍ണാടക രഞ്ജി ട്രോഫി താരങ്ങള്‍ ഓട്ടോ പിടിച്ച് സ്റ്റേഡിയത്തിലേക്ക് പോയി. രഞ്ജി ട്രോഫി കളിക്കാനായി ആസാമിലെത്തിയ കര്‍ണാട ക്രിക്കറ്റ് ടീമിനാണ് ഓട്ടോ പിടിച്ച് സ്റ്റേഡിയത്തില്‍ പോകേണ്ട ഗതികേട് ഉണ്ടായത്. ഇതുകൊണ്ടും തീര്‍ന്നില്ല, ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് പോകേണ്ട കര്‍ണാടക ക്യാപ്റ്റന്‍ വിനയ് കുമാറിനെ ഓട്ടോഡ്രൈവര്‍ കൊണ്ടുവിട്ടത് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍.

ആസാമിനെതിരായ, കര്‍ണാടകയുടെ രഞ്ജി ട്രോഫി മത്സരത്തിന്റെ നാലാം ദിവസമാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ആസാം ക്രിക്കറ്റ് അസോസിയേഷനാണ് താരങ്ങള്‍ക്ക് ബസ് ഏര്‍പ്പാടാക്കേണ്ടിയിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസവും ബസ് സമയത്ത് എത്തിയിരുന്നു. എന്നാല്‍ നാലാമത്തെയും അവസാനത്തെയും ദിവസമായ ഞായറാഴ്ച 7 മണിയായിട്ടും ബസ് എത്തിയില്ല.

ranji

മാനേജരെ വിളിച്ച് ചോദിച്ചപ്പോള്‍ ബസ് പുറപ്പെട്ടു എന്നും ഉടന്‍ എത്തും എന്നും മറുപടി കിട്ടി. എന്നാല്‍ ഏഴര ആയിട്ടും ബസ് എത്തിയതുമില്ല. അവസാന ദിവസം അരമണിക്കൂര്‍ നേരത്തെ കളി തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ബസ് സമയത്ത് എത്താത്തിനെ തുടര്‍ന്ന് കളിക്കാര്‍ ഓട്ടോറിക്ഷയില്‍ ഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു. ഒമ്പത് ഓട്ടോറിക്ഷകളിലാണ് കളിക്കാര്‍ സ്‌റ്റേഡിയത്തിലെത്തിയത്.

ഇന്ത്യയുടെ ദേശീയ താരങ്ങള്‍ ഉള്‍പ്പെട്ട ടീമിനാണ് ഈ ഗതികേട് ഉണ്ടായത്. നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരുമാണ് കര്‍ണാടക. ഇത്രയും കഷ്ടപ്പെട്ട് ഗ്രൗണ്ടിലെത്തിയിട്ടും കളി ജയിക്കാന്‍ കര്‍ണാടകയ്ക്ക് കഴിഞ്ഞില്ല. ആസാമിനെ രണ്ടാമിന്നിംഗ്‌സില്‍ ഓളൗട്ടാക്കാന്‍ കഴിയാതെ കര്‍ണാടക സമനില വഴങ്ങി. ഒന്നാമിന്നിംഗ്‌സ് ലീഡ് നേടിയ ആസാമിന് 3 പോയിന്റും കര്‍ണാടകയ്ക്ക് 1 പോയിന്റും കിട്ടി.

English summary
Ranji Trophy champions Karnataka were made to hire auto rickshaws to reach the stadium to play against Assam on Sunday (October 4), the fourth and final day of their first round match. And in a comical twist, captain R Vinay Kumar and trainer Prashant Pujar were taken to football venue!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X