കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദ് ആരോപണം; യുവാവിന് ഹിന്ദു സംഘടനകളുടെ മര്‍ദ്ദനം

  • By Anwar Sadath
Google Oneindia Malayalam News

ജയ്പൂര്‍: ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിന് ലൗ ജിഹാദ് ആരോപിച്ച് കോടതി വളപ്പില്‍ മര്‍ദ്ദനം. രാജസ്ഥാനിലെ അജ്മീറിലെ മുഹമ്മദ് ഹുസൈന്‍ എന്ന 25കാരനെയാണ് ശിവസേന, ബജ്‌റംഗദള്‍, വി.എച്ച്.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയത്. യുവാവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ കൂട്ടാക്കാത്ത പോലീസ് പിന്നീട് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബുന്ദി സ്വദേശിയായ 22കാരിയെ ഹുസൈന്‍ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. തുടര്‍ന്ന് അജ്മീര്‍ ദര്‍ഗക്ക് സമീപത്തുള്ള ഗസ്റ്റ് ഹൗസില്‍ ഇരുവരും താമസിച്ചുവരികയായിരുന്നു. പ്രായപൂര്‍ത്തിയായ താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിവഹം ചെയ്തതെന്നായിരുന്നു പെണ്‍കുട്ടി കോടതിയില്‍ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ മകളെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പിതാവ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

love-jihad

വിഷയത്തില്‍ ഭര്‍ത്താവിനൊപ്പം കോടതിയില്‍ മൊഴി നല്‍കാനെത്തിയതായിരുന്നു യുവതി. എന്നാല്‍ കോടതി വളപ്പില്‍വെച്ച് ഹിന്ദു സംഘടനകള്‍ യുവാവിനെ മര്‍ദ്ദിച്ച് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം നിര്‍ത്തി. കോടതിയില്‍ മൊഴി മാറ്റി പറയുന്നതിന് വേണ്ടിയായിരുന്നു ഇത്. ഹുസൈനെതിരെ മൊഴി നല്‍കാന്‍ വീട്ടുകാര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും ചെയ്തു.

മൊഴി നല്‍കിയില്ലെങ്കില്‍ ഹുസൈന്റെ ജീവന് ഭീഷണിയാകുമെന്ന് കണ്ടതോടെ തന്നെ ഇഷ്ടമില്ലാതെയാണ് ഹുസൈന്‍ വിവാഹം ചെയ്തതെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. ഇതോടെ യുവാവിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. തട്ടിക്കൊണ്ടുപോകലിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്ത പോലീസ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു. പെണ്‍കുട്ടിയെ മുസ്ലീം യുവാവ് വിവാഹം ചെയ്തത് ലൗ ജിഹാദിന് വേണ്ടി ആയിരുന്നെന്നും ലൗ ജിഹാദിന് കുറ്റം ചുമത്തി യുവാവിനെതിരെ കേസെടുക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു.

English summary
Love Jihad; Right-wing groups thrash Muslim man for marrying Hindu girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X