പശുക്കൾക്ക് പോലും ആംബുലൻസ്, പക്ഷേ പാവം കുഞ്ഞുങ്ങൾക്ക്.. യോഗിയെയും സംഘികളെയും വലിച്ചുകീറി ട്രോൾ!!
ഉത്തർപ്രദേശിലെ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സോഷ്യൽ മീഡിയ. പശുക്കൾക്ക് പോലും ആംബുലൻസ് സൗകര്യമൊരുക്കുന്ന ഉത്തർപ്രദേശിൽ കുഞ്ഞുങ്ങൾ ഓക്സിജൻ കിട്ടാതെ മരിക്കുന്നു എന്നത് ആളുകളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്.
യോഗി ആദിത്യനാഥിന് മാത്രമല്ല, സോഷ്യൽ മീഡിയയിലും പുറത്തുമായി ഉത്തർപ്രദേശ് ദുരന്തത്തെ ലഘൂകരിക്കാനും ന്യായീകരിക്കാനും ശ്രമിക്കുന്നവരെയും സോഷ്യൽ മീഡിയ കളിയാക്കുന്നുണ്ട്. യോഗിയെയും സംഘികളെയും വിമർശിച്ച് കുറിക്ക് കൊള്ളുന്ന ട്രോളുകളും സോഷ്യൽ മീഡിയയിലുണ്ട്. കാണാം അതിൽ ചിലത്.
അങ്ങനെ വിധിയെഴുതല്ലേ
ഒരുപാട് ഓക്സിജൻ അന്തരീക്ഷത്തിൽ ഉള്ളപ്പോൾ കുട്ടികൾ എങ്ങനെ ശ്വാസം കിട്ടാതെ മരിക്കും അത് പറയൂ
പൊളിച്ചു
ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ചു അല്ലേ. കൗവിന്റെ കാര്യം മാത്രമേ നമ്മൾ നോക്കൂ ഓക്സിന്റെ കാര്യം അറിയില്ല.
ആശുപത്രിയില്‍ തൊഴുത്ത്
ഇനി ഓക്സിജൻ ക്ഷാമമുണ്ടാകാതിരിക്കാൻ ഓരോ ആശുപത്രിയിലും തൊഴുത്ത് പണിതാലോ
എന്നിട്ടെവിടെ ഓക്സിജൻ
നേതാക്കന്മാര് പറയുന്നത് കേട്ട് ഓക്സിജന്റെ പൈസ കൊടുക്കാതിരിക്കാൻ ഞാൻ പറഞ്ഞോ
ചർച്ച ഇതിൽ
30 കുഞ്ഞുങ്ങൾ മരിച്ച സംഭവം അവിടെ നിൽക്കട്ടേ മുസ്ലിങ്ങൾ വനേ്ദമാതരം പാടാമോ എന്ന കാര്യത്തിൽ ചർച്ച നടത്തിയാലോ
മനുഷ്യന് പുല്ല് വില
പശുക്കളുടെ രക്ഷയ്ക്കായി 24 മണിക്കൂർ ആംബുലൻസ് സേവനം ലഭ്യമാക്കും പക്ഷേ..
എന്താരുന്നു പുച്ഛം
അന്നേ പറഞ്ഞതല്ലേ ആശുപത്രിയിൽ പശുവിനെ വളർത്താൻ അന്നെന്തായിരുന്നു പുച്ഛം
എന്ത് കഷ്ടമാണ്
ഗോമാതാവിന് ആംബുലൻസ് വാങ്ങാൻ പണം മുടക്കുമ്പോൾ മരിച്ച കുട്ടികളുടെ കാര്യം പറയുന്നത് എന്ത് കഷ്ടമാണ്
അതാണല്ലോ വിഷമം
വിദ്യഭ്യാസത്തിലും പുരോഗതിയിലും കേരളം മുന്നിലായിപ്പോയതാണോ സംഘികളുടെ വിഷമം
പത്ത് ആംബുലൻസ്
എന്നാൽ ഗോമാതാക്കൾക്ക് പത്ത് ആംബുലൻസ് വാങ്ങിയാലോ
ജയ് പശുപതി
എത്ര കുട്ടികൾ മരിച്ചാലും ഒരു പശുപോലും ശ്വാസം കിട്ടാതെ മരണപ്പെടരുത്
ആംബുലന്‍സ് വിളിക്കൂ
ങേ പശുവിന് ശ്വാസം മുട്ടലോ യോഗിജിയുടെ ആംബുലൻസ് വിളിക്കൂ
ഫ്രീയായേനെ
അവിടെയൊരു പശുവിനെ കെട്ടിയിരുന്നെങ്കി ഫ്രീ ഓക്സിജൻ കിട്ടില്ലായിരുന്നോ
പുഴുത്ത് ചാകും
നിങ്ങളൊടൊക്കെ ജനങ്ങൾക്ക് ഒന്നേ പറയാനുള്ളൂ.. നിങ്ങളൊക്കെ പുഴുത്തേ ചാകൂ