കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെക്കൊണ്ട് മകനുമായി അരുതാത്തത് ചെയ്യിക്കുന്ന ഭര്‍ത്താവ്.. അത് ക്യാമറയിലും പകർത്തി.. നീചന്‍!!

  • By Kishor
Google Oneindia Malayalam News

കൊച്ചുകുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ കണ്ട് കണ്ട് ചോര മരവിച്ച നിലയിലാണ് ആളുകള്‍. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം വാര്‍ത്തകള്‍ ദിനംപ്രതിയെന്നോണം പുറത്തുവരുന്നു. പാലക്കാടായാലും കുണ്ടറയായാലും കുഞ്ഞുങ്ങള്‍ക്ക് ഒരു സുരക്ഷിതത്വവും ഇല്ലാത്ത സ്ഥിതി. ഇത് പോലെ ഒരു ചോര മരവിച്ചുപോകുന്ന റിപ്പോര്‍ട്ടാണ് ഓസ്‌ട്രേലിയയില്‍ നിന്നും കഴിഞ്ഞ ദിവസം കേട്ടത്. അതിങ്ങനെ..

Read Also: ബാല്‍ക്കണിയില്‍ നഗ്നരായി കമിതാക്കളുടെ സെക്‌സ്.. സംഗതി അതേപടി ദേശീയ ടിവി ചാനലില്‍.. വൈറല്‍ വീഡിയോ!!

Read Also: അമലാ പോളിന്റെ പേരില്‍ 3 സെക്‌സ് വീഡിയോസ്.. നഗ്നചിത്രം വേറെ.. ഇടവേള കഴിഞ്ഞ് സുചിലീക്‌സ് വീണ്ടും ഞെട്ടിക്കുന്നു!!

Read Also: യോഗി ആദിത്യനാഥിനൊപ്പം അര്‍ധനഗ്നയായ ഒരു സുന്ദരി? ആ ഫോട്ടോയ്ക്കും വീഡിയോയ്ക്കും പിന്നില്‍!!

ഭാര്യയ്ക്ക് ക്രൂരപീഡനം

ഭാര്യയ്ക്ക് ക്രൂരപീഡനം

ഭാര്യയില്‍ നിന്നും ലൈംഗിക സംതൃപ്തി കിട്ടുന്നില്ല എന്ന് പരാതിപ്പെടുകയും ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ഒരു ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇത്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് കോടതി ഈ ദുഷ്ടനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്.

ഭാര്യയുടെ കുട്ടിയെ പോലും

ഭാര്യയുടെ കുട്ടിയെ പോലും

ഭാര്യയെ മാത്രമല്ല, ഭാര്യയുടെ ഒമ്പത് വയസ്സുള്ള മോനെപ്പോലും ഇയാള്‍ വെറുതെ വിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭാര്യയെയും മകനെയും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ച ശേഷം ഇത് വീഡിയോയില്‍ പകര്‍ത്തുകയായിരുന്നത്രെ ഇയാളുടെ വിനോദം.

വിനോദം മാത്രമല്ല

വിനോദം മാത്രമല്ല

വെറും മാനസിക സന്തോഷത്തിന് വേണ്ടി മാത്രമല്ല, പോണോഗ്രഫി ബിസിനസിനും കൂടി വേണ്ടിയായിരുന്നത്രെ ഇയാള്‍ ഭാര്യയെയും മകനെയും കൊണ്ട് അരുതാത്ത കാര്യങ്ങള്‍ ചെയ്യിക്കുകയും ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തത്. ഭാര്യയ്ക്കാകട്ടെ ഇത് അനുസരിക്കാതെ വേറെ നിവൃത്തിയും ഉണ്ടായിരുന്നില്ല.

മകനെയും പീഡിപ്പിച്ചു

മകനെയും പീഡിപ്പിച്ചു

ഭാര്യയെക്കൊണ്ട് മകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുക മാത്രമല്ല ഇയാളും കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നത്രെ. ഭാര്യയില്‍ നിന്നും സംതൃപ്തി കിട്ടുന്നില്ല എന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. ഒമ്പത് വയസ്സുള്ള ഇളയ കുട്ടിക്കാണ് ഈ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്.

ഗ്രൂപ്പ് സെക്‌സിനും

ഗ്രൂപ്പ് സെക്‌സിനും

ഭാര്യയെ ഗ്രൂപ്പ് സെക്‌സിനും ഇയാള്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നു എന്ന് ബ്രിസ്‌ബേന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ ക്രൂരമായ മര്‍ദ്ദനങ്ങളേറ്റ് മസ്തിഷ്‌കത്തിന് സാരമായി പരിക്ക് പറ്റിയ സ്ഥിതിയിലാണ് ഭാര്യ ഇപ്പോള്‍. മുഖത്തും പരിക്കുണ്ട്. ചെവി അടിച്ചുപൊട്ടിച്ചു.

ഒന്നും സമ്മതിക്കാതെ ഇയാള്‍

ഒന്നും സമ്മതിക്കാതെ ഇയാള്‍

ഒടുവില്‍ ഇയാള്‍ക്കെതിരെ പരാതിയുമായി ഭാര്യ തന്നെ രംഗത്തെത്തി. കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാളെ ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ ജയിലില്‍ കഴിയുമ്പോഴും ഒരു കാര്യവും ചെയ്തതായി ഇയാള്‍ സമ്മിതിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

വിചിത്രമായ ഒരു കഥ

വിചിത്രമായ ഒരു കഥ

താന്‍ ചെയ്ത ക്രൂരതകള്‍ മറച്ചുവെക്കാന്‍ വേണ്ടി ഇയാള്‍ ഉണ്ടാക്കിയത് വിചിത്രമായ ഒരു കഥയാണ്. ഇത് ഇയാള്‍ കോടതിയില്‍ പറയുകയും ചെയ്തു. ഭാര്യ മകനെ ലൈംഗികമായി പീഡിപ്പിക്കുന്നത് തടയാന്‍ വേണ്ടിയാണ് താന്‍ ഭാര്യയെ മര്‍ദ്ദിച്ചത് എന്നായിരുന്നു ഈ കഥ.

കോടതി പോലും ഞെട്ടിപ്പോയി

കോടതി പോലും ഞെട്ടിപ്പോയി

20 വര്‍ഷമായി താന്‍ ഇതേ കോടതിയില്‍. ഇത്രയും കാലത്തെ തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതിനെക്കാള്‍ ക്രൂരവും നിന്ദ്യവുമായ ഒരു സംഭവം താന്‍ കണ്ടിട്ടില്ല എന്നാണ് കേസില്‍ വിധി പറഞ്ഞ ജഡ്ജി ബ്രൂസ് മാക്‌ഫേഴ്‌സണ്‍ നിരീക്ഷിച്ചത്.

പുറത്തുവിടുന്നത് അപകടം

പുറത്തുവിടുന്നത് അപകടം

ഗുരുതരമായ വീഴ്ചകളുള്ള സ്വഭാവ പ്രകൃതമാണ് ഇയാളുടേതെന്ന് കോടതി നിര്‍ദേശ പ്രകാരം ഇയാളെ പരിശോധിച്ച രണ്ട് മനശാസ്ത്രജ്ഞര്‍ പറയുന്നു. ഇയാളെ പുറത്ത് വിടുന്നത് ഇനിയും അപകടങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ജീവിതകാലം മുഴുവന്‍

ജീവിതകാലം മുഴുവന്‍

2011ലാണ് ഇയാള്‍ ജയിലിലായത്. 16 വര്‍ഷത്തേക്കായിരുന്നു ഇയാളുടെ ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പ് രണ്ട് വര്‍ഷം വിചാരണത്തടവുകാരനായി കഴിഞ്ഞതിനാല്‍ 2015ല്‍ പുറത്തിറങ്ങേണ്ടതാണ്. എന്നാല്‍ ഇയാളെ ജയിലിന് പുറത്ത് വിടേണ്ട എന്ന വിധിയാണ് ക്വീന്‍സ്ലാന്‍ഡ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

English summary
Australian man jailed indefinitely after torturing wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X