വർഷങ്ങൾക്കു ശേഷം ഇമാൻ സ്വന്തം കൈകൊണ്ട് ഭക്ഷണം കഴിച്ചു !!! തുടർ ചികിത്സ ഈദിനു ശേഷം!!
ചികിത്സ ആരംഭിച്ച് ഒന്നര വർഷം കഴിഞ്ഞപ്പോൾ തന്നെ ഇമാന് മാറ്റമുണ്ടായി
അബുദാബി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായി ഇമാൻ അഹമദ് വർഷങ്ങൾക്കു ശേഷം ഇരുന്നതായി റിപ്പോർട്ട്. ചികിത്സയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയെന്ന് അബുദാബി ബുൽജിൽ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. യാസിൻ എല്‍ ഷഹത് അറിയിച്ചു. ഈദ് കഴിഞ്ഞ് ഒരാഴ്ചക്കു ശേഷം ഇമാന്റെ രണ്ടാം ഘട്ട ചികിത്സ ആരംഭിക്കുമെന്നും ഡോക്ടർ അറിയിച്ചു.
ജെഡിയുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാർ!!! നിതീഷ് കുമാറിനെ സ്വാഗതം ചെയ്ത് ബിജെപി
ടിയാന്റെ കഥ ഒരാളോടും തനിക്ക് പറയാന്‍ പറ്റില്ലെന്ന് പൃഥ്വിരാജ് , കാരണം ??
ഇമാനെ സാധാരണരീതിയിൽ കസേരയിൽ ഇരിക്കാനും പരസഹായം കൂടാതെ ഭക്ഷണം കളിക്കാനു പ്രാപ്തയാക്കുക എന്നാതാണ് ചികിത്സയുടെ ആദ്യഘട്ടമെന്നു ഡോക്ടർ അറിയിച്ചിരുന്നു. മൂന്നുമാസത്തെ കാലയാമസം ഉണ്ടാകുമെന്നു ഡോക്ടർ മുൻപ് അറിയിച്ചിരുന്നു എന്നാൽ ചികിത്സ ആരംഭിച്ച് ഒന്നര വർഷം കഴിഞ്ഞപ്പോൾ തന്നെ ചികിത്സ ലക്ഷ്യം കണ്ടുവെന്നും ഡോക്ടർ അറിയിച്ചു. ഇമനു വേണ്ടി പ്രത്യോകം തയ്യാറാക്കിയ വീൽ ചെയറിൽ കൂടുതൽ സമയം ഇരിക്കാൻ കഴിയുന്നുണ്ടെന്നും ഡോക്ടർ പറയുന്നു. എല്ലാത്തരം ഭക്ഷണങ്ങളും ഇമാന് നൽകുന്നുണ്ടെന്നും ഇത് കുഴലിന്റെ സഹായമില്ലാതെയാണ് കഴിക്കുന്നത്. അതിനാൽ മരുന്നു ഭക്ഷണവും നൽകാൻ ഉപയോഗിച്ചിരുന്ന കുഴൽ ഒഴിവാക്കിയതായു ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. കൈകൾ ഉയർത്തി മരുന്നെടുത്തു കഴിക്കാനും ഇവർക്ക് കഴിയുന്നുണ്ട്.
ദീർഘ നാളുകളത്തെ ഇമാന്റെ കിടപ്പിന്റെ ഭാഗമായി ശരീരത്തുണ്ടായ വ്രണത്തിന്റെ ഭുരിഭാഗവും കരിച്ചു കളയാൻ സാധിച്ചിട്ടുണ്ട്. കൂടാതെ വ്യക്തമായി സംസാരിക്കാനും ഇമാന് ഇപ്പോൾ കഴിയുന്നുണ്ട്.രണ്ടാം ഘട്ട ചികിത്സയുടെ ഭാഗമായി ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രീയയും പ്ലാസ്റ്റിക് സർജറിയും നടത്തുംചികിൽസക്കായി ആദ്യം ഇമാൻ ഇന്ത്യയിലാണ് എത്തിയത് . ശരീരഭാരം 500 കിലോ ആയിരുന്നപ്പോഴാണ് ഇമാൻ മുംബൈയിലെ സെയ്ഫി ആശുപത്രിയിലെത്തിയത്.പിന്നീട് തുടർ ചികിത്സകൾക്കായി ഇമാനെ യുഎഇയിലെ വിപിഎസ് ബുർജിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.