അമേരിക്കയെ നാണം കെടുത്തിയ സൈബര്‍ ആക്രമണം; ഉപയോഗിച്ചത് സര്‍ക്കാര്‍ കോഡ്!തലകുനിച്ച് അമേരിക്ക!
ലണ്ടന്‍: ലോകത്തെ നടുക്കിയ സൈബര്‍ ആക്രമണം നടന്നത് അമേരിക്കന്‍ സുരക്ഷ ഏജന്‍സിയുണ്ടാക്കിയ സുരക്ഷ കോഡ് ഉപയോഗിച്ച്. കഴിഞ്ഞ മാസമാണ് അമേരിക്കന്‍ സുരക്ഷ ഏജന്‍സി ഉണ്ടാക്കിയ രഹസ്യകോഡ് ചോര്‍ത്തിയത്. ഷാഡോ ബ്രോക്കേഴ്‌സ് എന്ന ഗ്രൂപ്പാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.
ആക്രമണത്തില്‍ ഏറ്റവും വലിയ തിരിച്ചടി കിട്ടിയിരിക്കുന്നത് ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്കാണ്. ബ്രിട്ടനിസലെ നാല്‍പ്പതോളം ആരോഗ്യ ട്രസ്റ്റുകളുടെ പ്രവര്‍ത്തനമനാണ് താറുമാറായത്. മണിക്കൂറില്‍ അമ്പത് ലക്ഷം ഇമെയിലുകളെന്ന ക്രമത്തില്ണ് വൈറസ് പ്രവര്‍ത്തിച്ചത്.
പണം നല്‍കണം
ഇത്ര സമയത്തിനുള്ളില്‍ പണം നല്‍കണമെന്നും ഇല്ലെങ്കില്‍ കമ്പ്യൂട്ടറിലെ ഫയലുകളെല്ലാം നഷ്ടപ്പെടുമെന്നുള്ള ഭീഷണി സന്ദേശമാണ് ഹാക്കര്‍മാര്‍ നല്‍കിയത്.
ആക്രമണത്തിന് ഇരയായത് ലക്ഷക്കണക്കിന് പേര്‍
അമേരിക്കയും ഫ്രാന്‍സും ബെല്‍ജിയവും ഇറ്റലിയും മെക്‌സിക്കോയുമടക്കം 74 രാജ്യങ്ങലില്‍ ലക്ഷക്കണക്കിന് പേര്‍ സൈബര്‍ ആക്രമണത്തിന് ഇരയായി.
പണി കിട്ടിയത് എന്‍എച്ച് എിസിന്
അമേരിക്കയിലെ രഹസ്യാന്വേഷണ കോഡ് ചോര്‍ന്നതോടെ പണി കിട്ടിയത്ബ്രിട്ടനിലെ എന്‍എച്ച് എസിനാണ്.
വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു
ഇത്തരമൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ എന്‍എച്ച് എസിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിദഗ്ധര്‍ പറയുന്നു.
ആന്‍ഡ്രോയിഡ് ഫോണിനെയും ബാധിക്കും
കമ്പ്യൂട്ടറുകളെയും ലാപ്‌ടോപ്പുകളെയും പുറമെ സ്മാര്‍ട്ട് ഫോണുകളെയും ടാബ് ലെറ്റുകളെയും വിവിധ സര്‍വ്വറുകളെയും വെയറബിള്‍ ഡിവൈസുകളെയും ആക്രമിക്കാന്‍ റാന്‍സംവെയറുകള്‍ക്കാകുമെന്നതാണ് ഏറ്റവും അപകടകരമായ വസ്തുത.
വാര്‍ത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ സന്ദർശിക്കൂ
ലോകത്തെ നടുക്കിയ ആക്രമണം;അമേരിക്കയ്ക്കും ബ്രിട്ടനുപോലും പിടിച്ചു നില്‍ക്കാനായില്ല, ലോകം ഭീഷണിയില്‍!കൂടുതല്‍ വായിക്കാന്‍