കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തല്ലിയതിന് മുത്തച്ഛനേയും മുത്തശ്ശിയേയും തീയിട്ട് കൊന്നു, 18കാരിയ്ക്ക് 25വര്‍ഷം തടവ്

  • By Meera Balan
Google Oneindia Malayalam News

ഫ്രാങ്ക്ഫര്‍ട്ട്: തല്ലിയതിന്റെ പേരില്‍ മുത്തച്ഛനേയും മുത്തശ്ശിയേയും തീയിട്ട് കൊന്ന പതിനെട്ട് കാരിയ്ക്ക് 25വര്‍ഷം തടവ് ശിക്ഷ. കെന്റക്കിയിലാണ് സംഭവം. 2013ലാണ് പെണ്‍കുട്ടി മുത്തച്ഛനേയും മുത്തശ്ശിയയേും കൊലപ്പെടുത്തിയത്. മാനസിക രോഗിയാണ് താനെന്ന് വരുത്തി തീര്‍ക്കാനും ശിക്ഷയില്‍ ഇളവ് നേടാനും പെണ്‍കുട്ടി ശ്രമിച്ചു. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.

ആലിസണ്‍ ദേഷേ വില്‍സണ്‍ (18) എന്ന പെണ്‍കുട്ടിയാണ് മുത്തച്ഛനായ എവറേറ്റ് ഗാലാന്‍ഡ് (64) ഭാര്യ ലിന്‍ഡ ഗാലാന്‍ഡ്(60) എന്നിവരെ കൊലപ്പെടുത്തിയത്. ചെറുപ്പത്തിലേ ആലിസണ്‍ ഇവര്‍ക്കൊപ്പമായിരുന്നു താമസം. തനിയ്ക്ക് പന്ത്രണ്ട് വയസുള്ളപ്പോള്‍ മുതല്‍ മുത്തച്ഛന്‍ തന്നെ ഇടയ്ക്കിടെ മര്‍ദ്ദിയ്ക്കാറുണ്ടെന്നും ഇതില്‍ ദേഷ്യം തോന്നിയാണ് ഇരുവരേയും തീയിട്ട് കൊന്നതെന്നും പെണ്‍കുട്ടി പറയുന്നു.

Alison

വീടിന് തീയിട്ടാണ് കൊലപാതകം നടത്തിയത്. കൊലപാതക ശേഷം വീടിന് തീപിടിച്ചെന്ന് ആലിസണ്‍ തന്നെയാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്ത് എത്തുമ്പോഴേയ്ക്കും എവറേറ്റ് മരിച്ചു. കേസിന്റെ വിചാരണ വേളയിലെല്ലാം തല മൊട്ടയടിച്ചാണ് ആലിസണ്‍ കോടതിയില്‍ എത്തിയിരുന്നത്. മാനസിക രോഗിയാണെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നും വരുത്തി തീര്‍ക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 25 വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്.

English summary
Girl, 18, is sentenced to 25 years for killing her grandparents by setting alight their family home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X