മലാല ട്വിറ്ററിൽ !!! ആദ്യ ദിനത്തിൽ മലാലയെ പിന്തുടർന്നത് ഒരു ലക്ഷം പേർ!!!
പെൺക്കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശ സംരക്ഷണത്തിനു വേണ്ടി മലാല പോരാടിയിരുന്നു.
ലണ്ടൻ: സമാധനത്തിന്റെ നോബൽ സമ്മാനം ലഭിച്ച പാക് സാമൂഹിക പ്രവർത്തക മലാല യൂസാഫ് സായി ട്വിറ്ററ്‍ അകൗണ്ട് ആരംഭിച്ചു. 19കാരിയായ മലാല തന്റെ ഹൈസ്കൂൽ ജീവിതം അവസാനിപ്പിച്ച ദിലസമാണ് ട്വിറ്ററിൽ അകൗണ്ട് തുടങ്ങിയത് അകാണ്ട് തുറന്ന് ആദ്യം ദിവസം തന്നെ 1 ലക്ഷം പേരാണ് മലാലയെ ഫോളോ ചെയ്തത്.
പറന്നുകൊണ്ടിരുന്ന വിമനത്തിന്റെ വാതിൽ യാത്രികൻ ബലമായി തുറക്കാൻ ശ്രമിച്ചു!!! പിന്നെ സംഭവിച്ചത്!!!
ഞങ്ങളും അതർഹിക്കുന്നു!! എമ്മയെ ഉദ്ധരിച്ച് റിമയുടെ വാക്കുകൾ!! മലയാളത്തിലെ ആണ്‍കോയ്മ കണ്ട് പഠിക്കട്ടെ
പെൺക്കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ അവകാശ സംരക്ഷണത്തിനു വേണ്ടി മലാല പോരാടിയിരുന്നു. ഇതാണ് മലാലയെ നോബൽ സമ്മാനത്തിന് അർഹയാക്കിയത്.ഇന്ന് എന്റെ സ്കളിലെ അവസാന ദിനം ട്വിറ്ററിലെ ആദ്യ ദിനം എന്നതായിരുന്നു ആദ്യ ട്വീറ്റ്. മലാലയുടെ ട്വീറ്റ് നാലു ലക്ഷത്തോളം പേർ പങ്കുവെയ്ക്കുകയും രണ്ടു കോടിപേർ ലൈക്കും ചെയ്തു.കൂടാതെ തന്റെ ഹൈസ്കൂൾ ജീവിതം കഴിഞ്ഞുവെന്നും ഉപരിപഠനത്തിന്റെ കാര്യത്തിൽ താൻ ആകാംഷഭരിതയാണെന്നു മാലാല പറഞ്ഞു. ഹൈസ്ക്കൂൾ പഠനം ഒരേ സമയം സന്തോഷവും സങ്കടവും നിറഞ്ഞതായിരുന്നുവെന്നും മാലാല ട്വീറ്റ് ചെയ്തു.
പെൺക്കുട്ടികൾക്ക് വിദ്യാദ്യാസ നിഷേധത്തിനെതിരെ അക്ഷരം കെണ്ട് പോരാടിയതിന് 2012 ഒക്ടബർ 9 ന് മലാലക്ക് നേരെ താലിബാൻ തീവ്രവാദികൾ നിറയൊഴിച്ചു. കഴുത്തിൽ വെടിയുണ്ടയേറ്റ മലാല ചികിത്സയിലൂടെ ജീവിതത്തിലേക്ക് ഉയർത്തെഴുനേറ്റ് വരുകയായിരുന്നു.മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബര്‍ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു. 2015ഓടെ ലോകത്തെ എല്ലാ പെണ്‍കുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷ്ട്ര പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം തന്നെ 'ഞാനും മലാല എന്നതാണ്.
Today is my last day of school and my first day on @Twitter [THREAD]
— Malala (@Malala) July 7, 2017