കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദത്തിനെതിരെ ഒന്നിക്കണമെന്ന് നരേന്ദ്ര മോദിയുടെ ആഹ്വാനം

  • By Soorya Chandran
Google Oneindia Malayalam News

കാഠ്മണ്ഡു: സാര്‍ക്ക് സമ്മേളത്തിനായി കാഠ്മണ്ഡുവിലെത്തിയ നരേന്ദ്ര മോദി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുമോ എന്നായിരുന്നു എല്ലാവരും പ്രതീക്ഷയോടെ നോക്കിയിരുന്നത്. എന്നാല്‍ അതിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ഒബാമ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യണം എന്ന് ഷെരീഫ് ആവശ്യപ്പെട്ടത് ഇന്ത്യയെ സംബന്ധിച്ച് അത്ര ഗുണകരവും അല്ല. എങ്കിലും മോദിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഷെരീഫ് സന്നദ്ധത അറിയിച്ചത് ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്തുന്നതിനുളള സാധ്യതകള്‍ തുറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഭീകരവാദത്തെ ചെറുക്കാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിക്കണം എന്നാണ് മോദി സമ്മേളനത്തില്‍ ആഹ്വാനം ചെയ്തത്. സാര്‍ക്ക് രാജ്യങ്ങളുടെ സഹകരണത്തിനും മോദി ആഹ്വാനം ചെയ്തു.

ഷേക്ക് ഹസീന

ഷേക്ക് ഹസീന

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനക്കൊപ്പം നരേന്ദ്ര മോദി

കൈകൊടുക്കാമോ

കൈകൊടുക്കാമോ

പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനക്ക് ഹസ്തദാനം നല്‍കുന്നു.

സുശീല്‍ കൊയ് രാള

സുശീല്‍ കൊയ് രാള

നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ് രാള 18-ാം സാര്‍ക്ക് സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ വിളക്ക് കൊളുത്തുന്നു.

നവാസ് ഷെരീഫ്

നവാസ് ഷെരീഫ്

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷഎരീഫ് സാര്‍ക്ക് സമ്മേളനത്തില്‍

അഷ്‌റഫ് ഗാനി

അഷ്‌റഫ് ഗാനി

അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷറഫ് ഗാനി സാര്‍ക്ക് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുന്നു.

മോദിയും സുശീലും

മോദിയും സുശീലും

നേപ്പാള്‍ പ്രധാനമന്ത്രി സുളീല്‍ കൊയ്രാളയും ഇന്ത്യന്‍ പ്രധാനമന്ത്രി മനരേന്ദ്ര മോദിയും ഹസ്തദാനം നടത്തുന്നു.

ഭൂട്ടാനൊപ്പം

ഭൂട്ടാനൊപ്പം

ഭൂട്ടാന്റെ പ്രധാനമന്ത്രി ഷെറിങ് തൊബക്കൊപ്പം നരേന്ദ്ര മോദി.

മഹിന്ദ രജപക്‌സെ

മഹിന്ദ രജപക്‌സെ

ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ സാര്‍ക്ക് ഉച്ചകോടിയില്‍ സംസാരിക്കുന്നു.

English summary
Narendra Modi seeks concerted efforts to combat terrorism at Saarc summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X