കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ചക്കണ്ണിലൊളിപ്പിച്ച തീക്ഷ്ണത ലോകപ്രശസ്തയാക്കി, ഒടുവില്‍ അഴിമതിക്കേസില്‍ പൊലീസ് പിടിയില്‍

തീക്ഷ്ണമായ പച്ചക്കണ്ണുകളിലൂടെ ലോകത്തിന്റെ ഹൃദയം കീഴടക്കിയ ഷര്‍ബത് ഗുല അഴിമതിക്കേസില്‍ അറസ്റ്റില്‍. നാഷണല്‍ ജിയോഗ്രഫികിന്‍റെ അഫ്ഗാന്‍ പെണ്‍കുട്ടിയെന്ന ചിത്രത്തിലൂടെയാണ് ഷര്‍ബത് ശ്രദ്ധേയയായത്.

  • By Gowthamy
Google Oneindia Malayalam News

പെഷവാര്‍: തീക്ഷ്ണമായ പച്ചക്കണ്ണുകളിലൂടെ ലോകത്തിന്റെ ഹൃദയം കീഴടക്കിയ ഷര്‍ബത് ഗുല അഴിമതിക്കേസില്‍ അറസ്റ്റില്‍. നാഷണല്‍ ജിയോഗ്രഫികിന്‍റെ അഫ്ഗാന്‍ പെണ്‍കുട്ടിയെന്ന ചിത്രത്തിലൂടെയാണ് ഷര്‍ബത് ശ്രദ്ധേയയായത്.

പാക്കിസ്ഥാന്‍ ഫെഡറല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് പെഷവാറില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. ഷര്‍ബത് ബീബി എന്ന പേരിലാണ് ഇവര്‍ പാക്കിസ്ഥാനില്‍ താമസിച്ചിരുന്നത്. കൃത്രിമമായി തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയ കേസിലാണ് ഷര്‍ബത് പിടിയിലായിരിക്കുന്നത്. ഇവരുടെ പക്കല്‍ നിന്ന് അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Afganistan girl

1985ലെ നാഷണല്‍ ജിയോഗ്രഫിക് മാസികയുടെ കവര്‍ പേജില്‍ വന്ന ചിത്രത്തിലൂടെയാണ് ഷര്‍ബത് പ്രശസ്തയായത്. ഫോട്ടോഗ്രാഫറായ സ്റ്റീവ് മക് ക്യൂറിയാണ് ഇവരുടെ ചിത്രം എടുത്തത്. പെഷവാറിലെ അഭിയാര്‍ഥി ക്യാംപില്‍ നിന്നാണ് ഷര്‍ബതിനെ കണ്ടെത്തിയത്. 1984ലായിരുന്നു ഇത്. അന്ന് 12 വയസായിരുന്നു ഇവരുടെ പ്രായം. ഷര്‍ബതിന്റെ പച്ചക്കണ്ണിലെ തീക്ഷ്ണത തന്നെയായിരുന്നു അവരെ ശ്രദ്ധേയയാക്കിയത്.

'അഫ്ഗാന്‍ യുദ്ധത്തിലെ മൊണോലിസ' എന്ന പേരില്‍ നാഷണല്‍ ജിയോഗ്രഫിക് ഷര്‍ബതിനെ കുറിച്ച് ഡോക്യുമെന്ററിയും ചെയ്തിരുന്നു. 2002ല്‍ നാഷണല്‍ ജിയോഗ്രഫി ഷര്‍ബതിനെ വീണ്ടും കണ്ടെത്തിയതോടെ ഇവര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 17 വര്‍ഷത്തെ തിരച്ചിലിനു ശേഷമാണ് സ്റ്റീവ് മക് ക്യൂറി വീണ്ടും ഇവരെ കണ്ടെത്തിയത്. അപ്പോഴും അവരുടെ കണ്ണുകളില്‍ പഴയ തീക്ഷ്ണത ഉണ്ടായിരുന്നുവെന്ന് മക് ക്യൂറി വ്യക്തമാക്കിയിരുന്നു.

English summary
famous 'Afghan Girl', Sharbat Bibi, was arrested on corruption charges today by Pakistan's Federal Investigation Agency (FIA) in Peshawar, sources told Dawn newspaper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X