പ്രേമം പൊളിഞ്ഞു;കാമുകിയെ കൊല്ലാൻ ശ്രമം,അടിവസ്ത്രം മോഷ്ടിച്ചു;ഗതികെട്ട യുവതി ചെയ്തത്...
മുൻ കാമുകി മറ്റൊരു യുവാവുമായി പ്രണയത്തിലാണെന്നതാണ് കൈലറെ പ്രകോപിച്ചത്. ഇയാൾ യുവതിയെയും സുഹൃത്തിനെയും പിന്തുടരാൻ തുടങ്ങി.
കാമുകിയുമായി അടിച്ച് പിരിഞ്ഞെങ്കിലും, അവള്‍ മറ്റൊരു ബന്ധം തുടങ്ങിയെന്ന് അറിഞ്ഞപ്പോള്‍ കൈലര്‍ ബ്രോഫി എന്ന യുവാവിന് സഹിക്കാനായില്ല. അയാള്‍ യുവതിയോടും സുഹൃത്തിനോടും ചെയ്തത് അറിഞ്ഞാല്‍ ഞെട്ടും. യുവതിയയും സൃഹൃത്തിനെയും പിന്തുടരുന്നതും അപായപ്പെടുത്താൻ ശ്രമിക്കുന്നതും ഇയാൾ പതിവാക്കി.
വര്‍ഷങ്ങളോളും പ്രണയത്തിലായിരുന്നു കോലെ റീസ് എന്ന യുവതിയും കൈലറും, എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു. അതിന് ശേഷം ആരോണ്‍ ബോണ്ട് എന്ന യുവാവുമായി റീസ് പ്രണയത്തിലുമായി.
മുന്‍ കാമുകി പുതിയ ബന്ധം തുടങ്ങി എന്നറിഞ്ഞതോടെ കൈലര്‍ യുവതിയെയും ഇപ്പോഴത്തെ കാമുകനെയും പിന്തുടരാന്‍ തുടങ്ങി. ഇരുവരേയും ആക്രമിക്കാനായിരുന്നു പദ്ധതി.
യുവതിയും കാമുകനും പുറത്ത് പോയപ്പോള്‍ കൈലര്‍ അവരുടെ കാര്‍ പിന്തുടര്‍ന്നു. യുവാവ് പുറത്തിറങ്ങിയ തക്കം നോക്കി കൈലര്‍ യുവതിയെ ചുറ്റിക ഉപയോഗിച്ച് ഇടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ യുവതി ഓടി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് കാര്യമായി പരിക്കേറ്റില്ല.
പിന്നീട് ഒരു ദിവസം കൈലര്‍ ചെയ്തത് എന്തെന്നോ, യുവതിയുടെ കാര്‍ അടിച്ച് തകര്‍ത്തു. യുവതിയെ അച്ഛനെത്തിയാണ് രക്ഷപ്പെടുത്തിയത്
തന്‌റെ അടിവസ്ത്രങ്ങള്‍ യുവാവ് മോഷ്ടിക്കാറുണ്ടെന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. ഇത് കൂടാതെ നല്ല വസ്ത്രങ്ങള്‍ നശിപ്പിക്കുന്നതും, തീ ഇടുന്നതും പതിവാണെന്നും യുവതി പരാതിയില്‍ പറയുന്നു.
മുന്‍ കാമുകിയുടെ പരാതിയില്‍ കൈലറെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് ജയിലില്‍ കിടക്കുന്നതാണ് തന്‌റെ സമാധാനപൂര്‍ണമായ ജീവിതത്തിന് നല്ലതെന്ന് യുവതി കോടതിയില്‍ മൊഴിനല്‍കി.
കാമുകിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ കൈലറെ 6 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്