പാകിസ്താനിൽ ഹിന്ദുപെൺകുട്ടികൾക്ക് ദുരിത ജീവിതം!!ഒരു വർഷം മതംമാറ്റത്തിനു ഇരയാകുന്നത് ആയിരത്തോളം പേർ
ഒരു വർഷം തട്ടിക്കൊണ്ടു പോയി മതംമാറ്റുന്നത് 1000 പെൺകുട്ടികളെ
കറാച്ചി : പാകിസ്താനിൽ ഹിന്ദു പെൺകുട്ടികൾ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്നു റിപ്പോർട്ടുകൾ. ഒരു വർഷം ആയിരത്തോളം ഹിന്ദു പെൺകുട്ടികളെയാണ് തട്ടികൊണ്ടു പോയി നിർബന്ധിത മതംമാറ്റത്തിന് വിധോയരാക്കുന്നത്. മൂവ്‌മെന്റ് ഫോർ സോളിഡാരിറ്റി ആൻഡ് പീസ് എന്ന സംഘടനയുടെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ .കൂടാതെ ഈ റിപ്പോർട്ട് പാകിസ്ഥാനിലെ പ്രമുഖ പത്രമായ ദ നേഷൻ മുഖപ്രസംഗത്തിലും പരാമർശിക്കുന്നുണ്ട്.
പ്രേമിച്ച പെണ്ണിനെ വിട്ടുതരില്ല!യുവതിയുടെ കാമുകന്റെ ഭീഷണി,പ്രതിശ്രുത വരൻ ആ കടുംകൈ ചെയ്തു
വീണ്ടും ദിലീപ് തുണച്ചു, പെരുന്നാളിന് മള്‍ട്ടിപ്ക്ല്‌സുകളിലേക്ക് ധൈര്യമായി പോവാം , റിലീസ് മുടങ്ങില്ല
ഇന്ത്യ- പാക് വിഭജന കാലത്ത് പാകിസ്താനിലെ ഹിന്ദുക്കളുടെ ജനസംഖ്യ 23 ശതമാനമായിരുന്നു. എന്നാൽ അത് ഇപ്പോൾ വെറും 6 ശതമാനം മാത്രമായി. കൂടാതെ പാകിസ്താനിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ താമസിക്കുന്നത് സിന്ധു മേഖലയിലാണ്. എന്നാൽ ഇപ്പോൾ അവിടെ നിർബന്ധിത മതമാറ്റവും ഹിന്ദു വിരുദ്ധ സംഭവങ്ങളും വർധിച്ചു വരുകയാണെന്നും ദ നേഷൻ മുഖപ്രസംഗത്തിൽ പറയുന്നുണ്ട്. ഹിന്ദു പെൺക്കുട്ടികളെ തട്ടികൊണ്ടു പോകുകയും നിർബന്ധിത മതമാറ്റത്തിനു വിധേയമാക്കിയതിനു ശേഷമാണ് പുറം ലോകം കാണിക്കുന്നത്. എന്നാൽ ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിനു കഴിയിന്നില്ല. ഒരു വർഷം 5000 കുടുംബങ്ങളെങ്കിലും ഇന്ത്യയിലേക്ക് അഭയാർത്ഥികളായി പോകുന്നുവെന്നാണ് മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നത് .