കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടത്തിനുള്ളില്‍ കുപ്പി, തീവ്രവാദിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ തല്ലിക്കൊന്ന ശേഷം കത്തിച്ചു

  • By Meera Balan
Google Oneindia Malayalam News

അബൂജ: ശിരോവസ്ത്രത്തിനുള്ളില്‍ പ്ളാസ്റ്റിക്ക് കുപ്പികള്‍ കണ്ടെത്തിയതോടെ മനുഷ്യ ബോംബെന്ന് ആരോപിച്ച് ജനക്കൂട്ടം പെണ്‍കുട്ടിയെ തല്ലിക്കൊന്നു . നൈജീരിയയിലെ തിരക്കേറിയ ഒരു മാര്‍ക്കറ്റിലാണ് പെണ്‍കുട്ടിയെ മനുഷ്യ ബോംബെന്ന് ആരോപിച്ച് തല്ലിക്കൊന്ന ശേഷം പെട്രോളൊഴിച്ച് കത്തിച്ചത് .

ബലൂചിയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ വച്ചാണ് കൗമാരക്കാരിയായ പെണ്‍കുട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നത് . മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി മെറ്റല്‍ ഡിക്ടേറ്ററില്‍ പരിശോധിക്കാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു . ഇതാണ് മനുഷ്യ ബോംബാണെന്ന് സംശയം ഉയരാന്‍ ഇടയാക്കിയത് .

Crime

തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശിരോവസ്ത്രം പരിശോധിക്കാന്‍ ഒരുങ്ങി . ശിരോവസ്ത്രം നീക്കിയപ്പോഴാണ് രണ്ട് പ്ളാസ്റ്റിക്ക് കുപ്പികള്‍ കണ്ടെത്തിയത് . തുടര്‍ന്ന് പെണ്‍കുട്ടിയെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം പെട്രോളും ടയറും കൊണ്ട് കത്തിച്ചു .

ബോകോ ഹരാം തീവ്രവാദികള്‍ ഉള്‍പ്പടെ പെണ്‍കുട്ടികളെ മനുഷ്യബോംബായി ഉപയോഗിയ്ക്കുന്ന സാഹചര്യത്തിലാണ് കൊലപാതകം . ബവൂചിയില്‍ മാത്രം 13 ല്‍ അധികം പേരാണ് മനുഷ്യ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിട്ടുള്ളത് . 28 സ്ത്രീകളാണ് മനുഷ്യ ചാവേറുകളായിട്ടുള്ളത് .

English summary
Nigerian mob beats to death and burns teen girl they thought was a bomber — but likely wasn’t.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X