ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി; പൂരാടം വരെ ജയിലില്‍; ഹൈക്കോടതി കനിഞ്ഞാല്‍ ശബരിമല ചവിട്ടും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അങ്കമാലി കോടതിയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി ഉത്തരവിട്ടത്.
സെപ്തംബര്‍ 2 വരെയാണ് റിമാന്‍ഡ് നീട്ടിയിട്ടുള്ളത്. ഓണത്തിന് ദിലീപിന് ജയിലില്‍ നിന്ന് ഇറങ്ങാന്‍ പറ്റുമോ എന്ന കാര്യമാണ് ഇപ്പോള്‍ സംശയം. സെപ്തംബർ നാലിനാണ് തിരുവോണം. സെപ്തംബർ 2 പൂരാടദിനമാണ്.
ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അങ്കമാലി കോടതിയുടെ ഉത്തരവ്. എന്നാല്‍ അതിന് മുമ്പ് വേണമെങ്കില്‍ ദിലീപന് പുറത്തിറങ്ങാനും സാധിക്കും.
അങ്കമാലി കോടതി
അങ്കമാലി കോടതിയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുള്ളത്. ഇത് ഒരു സ്വാഭാവിക നടപടി മാത്രമാണ്.
ഹൈക്കോടതിയില്‍
ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിച്ചുകൊണ്ടിരിക്കെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുള്ളത്. എന്നാല്‍ ഹൈക്കോടതി നടപടിയെ ഇത് ഒരു തരത്തിലും ബാധിക്കില്ല.
ജാമ്യം കിട്ടിയാല്‍
ഹൈക്കോടതി ജാമ്യം അനുവദിച്ചാല്‍ ദിലീപിന് പുറത്തിറങ്ങാനാവും എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. കീഴ്‌ക്കോടതി ഉത്തരവിനെ മറികടക്കുന്നതാവും ആ വിധി.
ശക്തമായി എതിര്‍ക്കുന്നു
ദിലീപിന്റെ ജാമ്യ ഹര്‍ജിയെ അതി ശക്തമായാണ് പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട് എന്നാണ് പ്രോസിക്യൂഷന്‍ വാദം.
പ്രതിഭാഗവും ശക്തം
ശക്തമായ വാദങ്ങള്‍ തന്നെ ആണ് പ്രതിഭാഗവും ഉന്നയിക്കുന്നത്. അഡ്വ രാമന്‍ പിള്ളയാണ് ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത്.
ഗൂഢാലോചനയെന്ന്
ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്നാണ് ആക്ഷേപം. അതില്‍ സിനിമ മേഖലയിലെ ഉന്നതരുണ്ട് എന്നും പ്രതിഭാഗം വാദിക്കുന്നു.
പോലീസിനും മഞ്ജുവിനും എതിരെ
അന്വേഷണ സംഘത്തിനും ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ക്കും എതിരേയും ആക്ഷേപം ഉയര്‍ത്തിയിട്ടുണ്ട്. മഞ്ജു വാര്യരും എഡിജിപി ബി സന്ധ്യയും തമ്മില്‍ അടുത്ത ബന്ധം ഉണ്ട് എന്നാണ് ദിലീപിന്റെ ആരോപണം.
തെളിവുകള്‍ മുദ്രവച്ച കവറില്‍
ദിലീപിനെതിരെയുള്ള ശക്തമായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ആണ് പ്രോസിക്യൂഷന്‍ കോടതിയെ ഏല്‍പിക്കുന്നത്. ഇതുവരെ പുറത്ത് വരാത്ത തെളിവുകള്‍ ആണ് അവ.
രണ്ട് തവണ ജാമ്യം നിഷേധിച്ചു
നേരത്തെ അങ്കമാലി കോടതിയും ഹൈക്കോടതിയും ഗദിലീപിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ആദ്യം ജാമ്യം നിഷേധിച്ച ജഡ്ജി തന്നെയാണ് ഇത്തവണയും ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്.