സർക്കാരിന് അഹങ്കാരവും അഹന്തയും, പുതിയ പദ്ധതികൾ ഒന്നും പോലും പ്രഖ്യാപിയ്ക്കാനില്ല: ചെന്നിത്തല
പുതിയ പദ്ധതികളെ കുറിച്ച് മുഖ്യമന്ത്രിയ്ക്ക് ഒന്നും പറയാനിലെന്നും ചെന്നിത്തല പറയുന്നു.
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തം പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ പരാജയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പറയത്തക്ക ഒരു നേട്ടവും പിണറായി സര്‍ക്കാരിന് ഉണ്ടാക്കാനായിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിയ്ക്കപ്പെടുന്ന അസാധാരണ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളേയും ബാധിയ്ക്കുന്നുണ്ട്. അധികാര ഭ്രമവും, അഹങ്കാരവും പിടിച്ചതാണ് എല്‍ഡിഎല്‍ സര്‍ക്കാരെന്നും ചെന്നിത്തല കുറ്റപ്പെടുത്തുന്നു.
പിണറായി സര്‍ക്കാരിന്റെ നേട്ടമെന്ന് പറഞ്ഞ് അവതരിപ്പിയ്ക്കുന്ന കൊച്ചിന്‍ മെട്രോ, വിഴിഞ്ഞം പദ്ധതി, കണ്ണൂര്‍ എയര്‍പോര്‍ട്ട് എല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയവയാണ്. പുതിയ പദ്ധതികളെ കുറിച്ച് മുഖ്യമന്ത്രിയ്ക്ക് ഒന്നും പറയാനിലെന്നും ചെന്നിത്തല പറയുന്നു.
ഇനി ശനിയാഴ്ചയും സ്കൂളിൽ പോകണം, പ്രവൃത്തി ദിവസങ്ങളിൽ അധ്യാപക പരിശീലനം ഉണ്ടാകില്ല
വിവാഹം രജിസ്റ്റർ ചെയ്യാൻ എളുപ്പം, വരനും വധുവും ഒന്നിച്ചെത്തണമെന്നില്ല, സാക്ഷികൾ വേണ്ട !!!
വിവിധ ആരോപണങ്ങള്‍് രണ്ട് മന്ത്രിമാര്‍ക്ക് രാജി വയ്‌ക്കേണ്ടി വന്നു. അഴിമതി ആരോപണത്തില്‍പ്പെട്ടാണ് പിണറായിയുടെ വിശ്വസ്തനായ ഇപി ജയരാജന്‍ രാജിവെച്ചത്. ബാലകൃഷ്ണ പിള്ളയ്ക്ക് ക്യാബിനറ്റ് പദവി നല്‍കുന്നത് വഴി അഴിമതിക്കാര്‍ക്ക് അവസരം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തിരിയ്ക്കുന്നതെന്നും മാധ്യമങ്ങളോട് ചെന്നിത്തല പറഞ്ഞു.