അമ്മയുടെ ചോദ്യത്തിന് മുന്നിൽ ദിലീപ് പൊട്ടിക്കരഞ്ഞു; നിയന്ത്രണം വിട്ട് ദിലീപ്... ജയിലിൽ സംഭവിച്ചത്
ആലുവ: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം നിഷേധിച്ചതിന് ശേഷം ജയിലിൽ നടന്നത് നാടകീയ രംഗങ്ങളെന്ന് റിപ്പോർട്ട്. ഹൈക്കോടതി ജാമ്യം നിഷേധിച്ചത് നടൻ ദിലീപ് അറിഞ്ഞത് ജയിലിലെ ടിവിയിൽ നിന്നുമാണ്. തുടർന്ന് ദിലീപിന്റെ അനുജൻ അനൂപ് കാണാനെത്തയിരുന്നു. തുടർന്ന് അമ്മയോടും മകൾ മീനാക്ഷിയോടും ഫോണിൽ സംസാരിച്ചെന്നാണ് റിപ്പോർട്ട്.
എന്ന് തിരിച്ചു വരുമെന്ന അമ്മയുടെ ചോദ്യത്തിലാണ് ദിലീപ് നിയന്ത്രണം വിട്ടത്. ദിലീപ് ജയിലിനുള്ളിൽ മിനുട്ടുകളോളം പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ദിലീപിനെ കാണാൻ അനൂപ് ജയിലിൽ എത്തിയത്. ഇരുവരും പത്ത് മിനുട്ടോളം സംസാരിച്ചതിന് ശേഷമാണ് അമ്മയെയും മകളെയും ദിലീപ് ഫോണിൽ വിളിച്ചത്.
ഹൈക്കോടതി സിംഗിൾ ബഞ്ച്
നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന് ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.
കേസിലെ മുഖ്യ പ്രതി
ദിലീപ് കേസിലെ മുഖ്യ സുത്രധാരനാണെന്നും ഇപ്പോൾ ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു
ഹൈക്കോടതിയിൽ നിന്ന് തനിക്ക് ജാമ്യം ലഭിക്കുമെന്നായിരുന്നു ദിലീപിന്റെ പ്രതീക്ഷ. ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നതായിരുന്ന ജയിലിലെ പ്രധാന ചർച്ചാ വിഷയവും.
പ്രാർത്ഥന
തന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകാൻ പ്രാർത്ഥിക്കണമെന്ന് ദിലീപ് സഹതടവുകാരോടും ജയിൽ ജീവനക്കാരോടും അഭ്യർത്ഥിച്ചിരുന്നു.
രഹസ്യമൊഴി
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ രഹസ്യമൊഴി പ്രതിഭാഗത്തിന് ഇപ്പോള്‍ നല്‍കരുതെന്നും കോടതി നടപടികള്‍ തുറന്ന കോടതിയിലാകരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
നിർഭയ കേസിനേക്കാൾ ഭീകരം
നിര്‍ഭയ കേസിനെക്കാള്‍ പ്രഹരശേഷിയുള്ള കേസാണിതെന്നും പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതേസമയം കേസിനെ കുറിച്ച് ഇപ്പോള്‍ മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞത്.
സുനിക്കും ജാമ്യമില്ല
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് പ്രോസിക്യൂഷന്‍ ആവശ്യമുന്നയിച്ചത്. സുനിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.