പിണറായി സർക്കാർ ഒന്നാം വാർഷികത്തിന് പൊടിച്ചത് ലക്ഷങ്ങൾ; സോഷ്യൽ മീഡിയയ്ക്ക് മാത്രം 42 ലക്ഷം!!!
തിരുവനന്തപുരം: കേരളം ഭരിക്കുന്നത് തൊഴിലാളി വർഗ പാർട്ടിയാണെങ്കിലും ആഘോഷങ്ങൾക്ക് കാശ് പൊടിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് സ്പെഷ്യൽ പി ആർ ക്യാമ്പെയ്ൻ പ്രകാരം അനുവദിച്ചത് മൂന്നരക്കോടി രൂപയാണ്. ഫേസ്ബുക്ക് , വാട്സാപ്പ് വഴി ഒരു മാസം പ്രചാരണം നടത്തിയതിന് നൽകിയത് 42 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയ ഓൺലൈൻ ഏജൻസി വിഭാഗത്തിൽ ക്യാമ്പയിൽ നടത്താൻ ഏൽപ്പിച്ചിരുന്നത് മൈത്രി അഡ്വർട്ടൈസ്മെന്റിനേയും ഗ്ളോബൽ ഇന്നൊവേറ്റീവ് ടെക്നോളജീസിനേയുമാണ് . ഇതിൽ ഗ്ളോബൽ ഇന്നോവേറ്റീവ് ടെക്നോളജിയുടെ പിന്നിൽ സിഇഒ പ്രേം ചന്ദും പി മോഹനന്റെ മകൻ ജൂലിയസ് മിർഷാദുമാണെന്ന് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു.
കഴിവ് തെളിയിച്ചവർ
പ്രചാരണത്തിനു നിയോഗിക്കപ്പെട്ട മൈത്രി അഡ്വർടൈസ്മെർന്റ് കാലങ്ങളായി ഈ മേഖലയിൽ കഴിവ് തെളിയിച്ച കമ്പനിയാണ്.
മിനിസ്ട്രി ഓഫ് കമ്പനി അഫയേഴ്സ്
മിനിസ്ട്രി ഓഫ് കമ്പനി അഫയേഴ്സിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള മൈത്രിയാണ് എൽഡിഎഫിന്റെ പ്രചാരണം 2016 ൽ കൈകാര്യം ചെയ്തത്.
ചോദ്യമുയരുന്നു
മൈത്രിക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട ഗ്ളോബൽ ഇന്നോവേറ്റീവ് ടെക്നോളജിയാകട്ടെ 2011 ൽ മാത്രം ആരംഭിച്ച കമ്പനിയും . ഈ കമ്പനിയെ തെരഞ്ഞെടുത്തതിന്റെ പിന്നിലുള്ള മാനദണ്ഡം എന്തെന്നാണ് ചോദ്യം ഉയരുന്നത്.
കോഴിക്കോട് എൽഡിഎഫ് പ്രചരണം
സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കോഴിക്കോട്ട് കൈകാര്യം ചെയ്തത് ഗ്ലോബൽ ഇന്നോവേറ്റീല് ടെക്നോളജീസ് ആയിരുന്നു. എ പ്രദീപ് കുമാർ , കെകെ ലതിക തുടങ്ങിയവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് ഇതേ ഏജൻസിയാണ് .
ആരോപണം
പാർട്ടിയുടെ ജില്ല സെക്രട്ടറിയുടെയും മുൻ എം എൽ എയുടേയും മകന്റെ കമ്പനിക്ക് സംസ്ഥാന സർക്കാരിന്റെ സോഷ്യൽ മീഡിയ പ്രചാരണ പ്രവർത്തനങ്ങളുടെ ചുമതല വൻ തുകയ്ക്ക് നൽകിയതിൽ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്.