സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ പെൺകുട്ടിക്ക് കോടതിയുടെ രൂക്ഷവിമർശനം...!! സമയം മെനക്കെടുത്തരുത്..!
തിരുവനന്തപുരം: ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് പോക്‌സോ കോടതിയുടെ രൂക്ഷ വിമര്‍ശനം. നിയമപരമായി നിലനില്‍ക്കാത്ത ഹര്‍ജി നല്‍കി കോടതിയുടെ സമയം മിനക്കെടുത്തരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഈ ഹര്‍ജി പരിഗണിക്കവേയാണ് തിരുവനന്തപുരം പോക്‌സോ കോടതി പരാതിക്കാരിയെ വിമര്‍ശിച്ചത്.
പള്‍സര്‍ സുനി വെളിപ്പെടുത്തിയ പേര് പ്രമുഖ മിമിക്രി താരത്തിന്റേത്..?? സ്ഫോടനാത്മകമായ വിവരങ്ങള്‍..!!
കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ പോക്‌സോ കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷന്‍ വിഭാഗം ചൂണ്ടിക്കാട്ടി. കേസില്‍ നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നുമാണ് പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പീഡനശ്രമത്തിനിടെ സ്വാമിയുടെ ലിംഗം മുറിച്ചുവെന്ന് ആദ്യം പോലീസിനും പിന്നീട് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴിയും നല്‍കിയ പെണ്‍കുട്ടി നിലപാട് മാറ്റിയിരുന്നു. താനല്ല ലിംഗം മുറിച്ചതെന്നും കാമുകന്‍ അയ്യപ്പദാസാണെന്നും പെണ്‍കുട്ടി നിലപാടെടുത്തു. മാത്രമല്ല പോലീസ് നിര്‍ബന്ധിച്ചാണ് സ്വാമിക്കെതിരെ മൊഴി കൊടുപ്പിച്ചതെന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേസ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്.