ഇങ്ങനെയുമുണ്ടോ ഡോക്ടർമാർ; ചികിത്സിക്കാൻ ഡോക്ടർ എത്തിയില്ല, ഗർഭിണിക്ക് സംഭവിച്ചത്.....!
പ്രണയയുടെ വയറ്റില്‍ നിന്നും കുട്ടി മരണപ്പെട്ടിട്ടും ധനലക്ഷമി ആശുപത്രി അധികൃതര്‍ അത് മറച്ചുവെക്കുകയായിരുന്നു.
കണ്ണൂർ: ധനലക്ഷ്മി ഹോസ്പിറ്റലിലെ ചികിത്സാപിഴവിനെ തുടര്‍ന്ന് ആറ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. പെരളശ്ശേരിയിലെ മാണിക്കോത്ത് പ്രണയ(24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു മരണം. കടുത്ത വയറുവേദനയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് പ്രണയയേ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഡോക്ടര്‍മാര്‍ യുവതിയെ ചികിത്സിക്കാന്‍ എത്തിയില്ല.
തുടര്‍ന്ന് ബന്ധുക്കളുടെ അഭ്യര്‍ത്ഥന പ്രകാരം നഴ്‌സുമാരോട് സംഭവം അറിയിക്കുകയും നഴ്‌സുമാര്‍ വേദന അകറ്റാനുള്ള ഇഞ്ചക്ഷ്ന്‍ വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ശര്‍ദ്ദിച്ച യുവതിയേയും കൂട്ടി ബന്ധുക്കള്‍ ഡോക്ടറെ കണ്ടെങ്കിലും ബ്ലീഡിംഗ് ഉണ്ടെന്ന് പറഞ്ഞ് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ പരിയാരത്തെ പരിശോധനകള്‍ക്ക് ശേഷം കുട്ടി ആറ് മണിക്കൂര്‍ മുമ്പ് മരിച്ചെന്ന വിവരമാണ് ബന്ധുക്കള്‍ ലഭിച്ചത്.
പ്രണയയുടെ വയറ്റില്‍ നിന്നും കുട്ടി മരണപ്പെട്ടിട്ടും ധനലക്ഷമി ആശുപത്രി അധികൃതര്‍ അത് മറച്ചുവെക്കുകയായിരുന്നു. പിന്നീട് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ പ്രണയയും മരപെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ അലംബാവമാണ് അമ്മയുടെയും കുട്ടിയുടെയും മരണത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിന് മുമ്പും ഇത്തരത്തിലുള്ള ആരോപണങ്ങൾ ധനലക്ഷ്മി ആശുപത്രിക്കുമേൽ ഉണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. യുവതിയുടെ മരണത്തെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ധനലക്ഷ്മി ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു.