വീട്ടിലെത്തി ട്യൂഷനെടുക്കും..! പഠിപ്പിക്കുന്നതിനിടെ മറ്റേപ്പണി'യും..!! ഇതാണ് ട്യൂഷൻ ക്സാസ്സ്..!!
തിരുവനന്തപുരം: അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. സ്‌കൂളിലെ ക്ലാസ്സ് മുറികളിലും കോളേജുകളിലും ട്യൂഷന്‍ സെന്ററുകളിലുമെല്ലാം കാണും സമൂഹത്തിന്റെ പരിച്ഛേദം പോലെ അധ്യാപകരെന്ന പേരിലുള്ള ഞരമ്പ് രോഗികള്‍. തിരുവനന്തപുരത്തുണ്ടായ സംഭവം ഞെട്ടിക്കുന്നതാണ്. ട്യൂഷന്‍ അധ്യാപകനാണ് ഇവിടെ വില്ലന്‍.
Read Also: കൊച്ചിയില്‍ നടിക്ക് സംഭവിച്ചത് വീണ്ടും..!! നടിയെ കാർ ഡ്രൈവർമാർ ചേർന്ന് ചെയ്തത്..!! ഷോക്കിംഗ്..!!
Read Also: പത്ത് വയസ്സ് മൂപ്പുള്ള ഭാര്യ..പ്രണയ വിവാഹം..സ്ഥിരം വഴക്ക്..പോലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടത്...!!!
Read Also: സൗദി രാജാവിനെ കാണാന്‍ ഏഞ്ചലാ മെര്‍ക്കല്‍ എത്തിയത് ഇങ്ങനെ...!! ആ അവശ്യ വസ്ത്രം' ഇല്ലാതെ..!!
ട്യൂഷന്‍ ക്ലാസ്സിലാണ് ഞരമ്പ് രോഗിയായ അധ്യാപകന്റെ വര്‍ഷങ്ങളായുള്ള ലീലാവിലാസങ്ങള്‍ നടന്നത്. പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായിരുന്നു ഇയാളുടെ പണി.
തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ കുമാറിനെയാണ് വിദ്യാര്‍ത്ഥികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
വര്‍ഷങ്ങളായി തിരുവനന്തപുരം നഗരത്തില്‍ ട്യൂഷന്‍ ക്ലാസ്സെടുക്കുന്ന ആളാണ് അരുണ്‍ കുമാര്‍. തലസ്ഥാനത്തെ പ്രമുഖ ട്യൂഷന്‍ സ്ഥാപനത്തിലെ അധ്യാപകനായ ഇയാള്‍ വീടുകളിലെത്തിയും ക്ലാസ്സെടുക്കാറുണ്ട്.
അരുണ്‍ കുമാര്‍ ട്യൂഷനെടുക്കുന്ന നഗരത്തിലെ ഒരു വീട്ടിലെ യുവതിയാണ് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് മ്യൂസിയം പോലീസ് സ്ഥലത്തെത്തി ഇയാളെ ചോദ്യം ചെയ്തു.
ഇയാളുടെ കൈവശമുണ്ടായിരുന്ന ഫോണും ലാപ്‌ടോപ്പും പോലീസ് പരിശോധിച്ചു. ഇതോടെയാണ് കാര്യങ്ങള്‍ വെളിച്ചത്ത് വന്നത്. ഇയാളുടെ ഫോണിലും ലാപ്‌ടോപിലും നിറയെ വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ കണ്ടെത്തി.
വര്‍ഷങ്ങളായി താന്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മ്യൂസിയം പോലീസ് അരുണ്‍ കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തലസ്ഥാനത്ത് ഇയാള്‍ പഠിപ്പിക്കുന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങളും പകര്‍ത്തിയതായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റേതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ്യുകയോ ആര്‍ക്കെങ്കിലും കൈമാറുകയോ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.