കാമുകനുമൊത്തുള്ള കിടപ്പറ രംഗം മൊബൈലിൽ പകർത്തി; വിവാഹത്തിൽ നിന്ന് പിന്മാറിയപ്പോൾ...യുവതിയുടെ ക്രൂരത!
പാമ്പാടി: പ്രണയകാലത്ത് വിവാഹം കഴിക്കാം എന്ന് പറഞ്ഞ് കാമുകിയും കാമുകനും കിടപ്പറ പങ്കിട്ടു. അവസാനം വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകൻ 'ആ' കാര്യമറിഞ്ഞ് ഞെട്ടി. കാര്യം മറ്റൊന്നുമല്ല ഇതൊക്കെ നേരത്തെ മനസിലാക്കിയ യുവതി കാമുകനുമൊപ്പമുള്ള കിടപ്പറ രംഗങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. കാമുകൻ വിവാഹത്തിന് വിസമ്മതിച്ചതോടെ പോലീസിൽ പീഡനത്തിന് പരാതിയും നൽകി.
വിഴിഞ്ഞം പദ്ധതി തുടങ്ങി എന്നതുകൊണ്ട് തുടരേണ്ടതുണ്ടോ? എന്തുകൊണ്ട് പിണറായി കരാര്‍ മാറ്റി എഴുതുന്നില്ല?
സംഭവവുമായി ബന്ധപ്പെട്ട് ഇത്തിത്താനം കുറ്റിക്കണ്ടത്തിൽ ജീവനെ (30) മണർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മണര്‍കാട് സ്വദേശിനിയായ 28കാരിയും യുവാവും ഒന്‍പതുവര്‍ഷമായി അടുപ്പത്തിലായിരുന്നു.
കാമുകൻ മറ്റൊരാളുടെ ഭർത്താവ്!!
കാമുകൻ മറ്റൊരു വിവാഹം കഴിച്ചിരുന്നു. വിവാഹ സ്ഥലത്തെത്തി യുവതി ബഹളമുണ്ടാക്കി പോലീസിൽ പരാതിയും നൽകുകയായിരുന്നു. അപ്പോഴാണ് തന്റെ കൈയ്യിലുണ്ടായിരുന്ന കിടപ്പറ രംഗങ്ങൾ ജീവൻ കണ്ടത്.
വീണ്ടും ബന്ധം തുടർന്നു
തുടർന്ന് ജാമ്യത്തിലിറങ്ങിയ യുവാവുമായി യുവതി വീണ്ടും അടുപ്പതിലായി. ഈ ബന്ധമറിഞ്ഞ പ്രതിയുടെ ഭാര്യ പിണങ്ങിപ്പോയി.
യുവതി വേറൊരു വിവാഹത്തിന് സമ്മതിച്ചു
എന്നാൽ കാമുകനുമായുള്ള വിവാഹം നീണ്ടുപോയതോടെ, ഇരുവരുടെയും സമ്മതപ്രകാരം യുവതിക്കു മറ്റൊരു വിവാഹമുറപ്പിച്ചു.
ഇത്തവണ ഭീഷണിപ്പെടുത്തിയത് കാമുകൻ
കാമുകി വിട്ടുപോകും എന്നറിഞ്ഞ കാമുകനായ പ്രതി വിവാഹം മുടക്കി. വിവാഹം കഴിച്ചാൽ തന്റെ കൈയ്യിലുള്ള ചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തി.
പീഡിപ്പിച്ചെന്ന് പോലീസിൽ പരാതി
ഇതോടെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കാട്ടി യുവതി വീണ്ടും ജീവനെതിരെ മണാർകാട് പോലീസിൽ പരാതി നൽകി. തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയുടെ കയ്യിലുള്ള ഫോട്ടോ കണ്ടെത്താൻ കഴിഞ്ഞില്ല
എന്നാൽ ജീവന്റെ കൈയ്യിലുണ്ടെന്ന് പറഞ്ഞ ഫോട്ടോകൾ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സൈബർ സെല്ലിന്റെ സഹായം തേടി
പ്രതിയുടെ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടും പരിശോധിക്കും. പാമ്പാടി സി.ഐ. സാജു വര്‍ഗീസ്, മണര്‍കാട് എസ്.ഐ. അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.