ഇംഗ്ലണ്ട്
ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരാണ് ഇംഗ്ലണ്ട്. ആദ്യകളി ബംഗ്ലാദേശിനോട്. പിന്നെ ന്യൂസിലൻഡിനോട് - രണ്ടും അനായാസം ജയിച്ചു. ഓസ്ട്രേലിയയുടെ നിർണായക മത്സരത്തിൽ ചെറിയൊരു പ്രതീക്ഷ നൽകിയ ശേഷം അവരെയും തോൽപ്പിച്ചു. ടൂർണമെന്റിൽ മൂന്നിൽ മൂന്ന് കളിയും ജയിച്ച ഏക ടീം ഇംഗ്ളണ്ട് ആണ്. ഗ്രൂപ്പ് എ ചാമ്പ്യന്മാരും.
ഇന്ത്യ
ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാർ ഇംഗ്ളണ്ടാണെങ്കിൽ ഗ്രൂപ്പ് ബിയിൽ അത് ഇന്ത്യയാണ്. ആദ്യമത്സരത്തിൽ പാകിസ്താനെ തച്ചുതകർത്ത് ടൂർണമെന്റ് തുടങ്ങിയ ഇന്ത്യയെ തൊട്ടടുത്ത മത്സരത്തിൽ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന തോൽവി. ശ്രീലങ്കയ്ക്കെതിരെ തോറ്റെങ്കിലും ഡു ഓര്‍ ഡൈ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് സെമിയിൽ. താരതമ്യേന കുഞ്ഞന്മാരായ ബംഗ്ലാദേശാണ് എതിരാളികൾ.
പാകിസ്താൻ
ആരോടും തോൽക്കും ആരെ വേണമെങ്കിലും തോൽക്കും - ഇതാണ് പാക് ക്രിക്കറ്റിന്റെ ചരിത്രം. ഒരു ദിവസം ഇന്ത്യയോട് തോറ്റ പാകിസ്താൻ അടുത്ത ദിവസം ദക്ഷിണാഫ്രിക്കയെ തോൽപിച്ചു. പിന്നെ ശ്രീലങ്കയെ. ഫോമിൽ കളിക്കുന്ന ഇംഗ്ളണ്ടും സെമിയിൽ പാകിസ്താൻ എന്ന് കേട്ടാൽ ഒന്ന് പതറും. ബാക്കി ആദ്യ സെമിയിൽ കാണാം.
ബംഗ്ലാദേശ്
പ്രമുഖമായ ഒരു ടൂർണമെൻരിൽ സെമി വരെ എത്തിയതിന്റെ സന്തോഷത്തിലാണ് ബംഗ്ലാദേശ്. ഇന്ത്യയാണ് ബംഗ്ലാദേശിനോട് സെമി കളിക്കുന്നത്. ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ഓസ്ട്രേലിയയുമായുള്ള കളി മഴ മുടക്കിയതും ന്യൂസിലൻഡിനെ തോൽപിക്കാനായതും ബംഗ്ലാദേശിന് തുണയായി.