ഗോൾഡൻ ബാറ്റ് - ധവാൻ
ഇന്ത്യയുടെ ശിഖർ ധവാനാണ് ചാമ്പ്യൻസ് ട്രോഫിയിലെ ഗോൾഡൻ ബാറ്റിന് അർഹനായത്. അഞ്ച് കളിയിൽ നിന്നും 338 റൺസാണ് ധവാൻ ഇത്തവണ അടിച്ചത്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ധവാനായിരുന്നു മാൻ ഓഫ് ദ സീരിസ്.
ഹസൻ അലിക്ക് ഗോൾഡൻ ബോൾ
യുവ ഫാസ്റ്റ് ബൗളർ ഹസൻ അലിയാണ് ഗോൾഡൻ ബോളിന് അർഹനായത്. അഞ്ച് കളിയിൽ 13 വിക്കറ്റാണ് ഹസൻ അലി വീഴ്ത്തിയത്. മൂന്ന് കളിയിൽ അടുപ്പിച്ച് മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അലി തന്നെയാണ് മാൻ ഓഫ് ദ സീരിസും.
കിടിലം ബൗളിംഗ്
സാധാരണ പാകിസ്താൻ ബൗളർമാരെ പോലെ വന്യമായ വേഗമൊന്നും ഹസൻ അലിക്കില്ല. പക്ഷേ മികച്ച ലൈനും ലെംഗ്തും. ജുനൈദ് ഖാനെ പോലും കരക്കിരുത്തി ഒന്നാമത്തെ കളി മുതൽ പാകിസ്താൻ എന്തുകൊണ്ട് ഹസൻ അലിയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി എന്ന ചോദ്യത്തിനുത്തരമാണ് മാൻ ഓഫ് ദ സീരിസ്, ഗോൾഡൻ ബോൾ അവാർഡുകൾ.
ഫഖർ സമാൻ മാൻ ഓഫ് ദ മാച്ച്
കരിയറിലെ ആദ്യത്തെ സെഞ്ചുറി നേടിയ പാകിസ്താൻ ഓപ്പണറായ ഫഖർ സമാൻ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടി. 106 പന്തിൽ 3 സിക്സും 12 ഫോറും സഹിതമാണ് ഫഖർ കലാശക്കളിയിലെ താരമായത്.