ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആര് എന്ന തര്‍ക്കത്തിന് അവസാനമായി എന്നാണ് വിരാട് കോലി എ ബി ഡിവില്ലിയേഴ്‌സിന്റെ ഇന്നിംഗ്‌സിനെക്കുറിച്ച് പറഞ്ഞത്. ഐ പി എല്ലിന്റെ ഒറ്റ സീസണില്‍ 900 കടക്കുന്ന ആദ്യത്തെ ബാറ്റ്‌സ്മാന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡ് കൈവശം വെച്ചു നില്‍ക്കുന്ന കോലിയാണ് ഇത് പറയുന്നത് എന്നോര്‍ക്കണേ. ഐ പി എല്‍ ക്വാളിഫൈയറില്‍ ഗുജറാത്തിനെതിരെ ബാംഗ്ലൂരിനെ ജയിപ്പിച്ച ഇന്നിംഗ്‌സ് കണ്ടാണ് കോലിക്ക് നിയന്ത്രണം വിട്ടത്.
അനുഷ്‌ക ബെംഗളൂരുവിൽ വിരാട് കോലിയെ കണ്ടു, തൊട്ടുപിന്നാലെ കോലി 0, ഇതെന്ത് മറിമായം?
അല്ലെങ്കിലും കോലിയും ഡിവില്ലിയേഴ്‌സും അങ്ങനെയാണ്. കോലിയാണ് മികച്ചവന്‍ എന്ന് ഡിവില്ലിയേഴ്‌സ് പറയും. അല്ല ഡിവില്ലിയേഴ്‌സാണ് മികച്ചവന്‍ എന്ന് കോലി പറയും. വര്‍ത്തമാനകാലത്തെ ഏറ്റവും മികച്ച രണ്ട് കളിക്കാരാണ് കോലിയും ഡിവില്ലിയേഴ്‌സും എന്ന് ആരാധകരും പറയും. ഈ രണ്ടുപേരും ഒരുമിച്ച് ചേര്‍ന്നാല്‍ ബൗളര്‍മാരുടെ സര്‍വ്വനാശമാണ് ഫലം. ഇവര്‍ ഒരുമിച്ച് കളിക്കുന്ന കാഴ്ച കാണണമെങ്കിലോ ആര്‍ സി ബിയുടെ കളികള്‍ കാണണം.
അഞ്ചിന് 29 എന്ന നിലയില്‍ നിന്നും ബാംഗ്ലൂരിനെ വിജയലക്ഷ്യമായ 159 വരെ എത്തിച്ച ഡിവില്ലിയേഴ്‌സിന് മുന്നില്‍ താന്‍ തല കുനിക്കുന്നു എന്നാണ് കോലി കളിക്ക് ശേഷം പറഞ്ഞത്. സമ്മര്‍ദ്ദ ഘട്ടത്തില്‍ താന്‍ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്‌സാണ് ഇത്. ഡിവില്ലിയേഴ്‌സിനെ ഓര്‍ത്ത് സന്തോഷമുണ്ട്. ബാംഗ്ലൂര്‍ ഫൈനലിലെത്തിയതിലും സന്തോഷമുണ്ട്. വിന്നിംഗ് ക്യാപ്റ്റനായിട്ടാണ് താന്‍ ഇവിടെ നില്‍ക്കുന്നത് എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല - കോലി പറഞ്ഞു.
ഡിവില്ലിയേഴ്‌സ് സൂപ്പര്‍മാന്‍, ബാംഗ്ലൂര്‍ ഫൈനലില്‍; ഇതുപോലൊരു കളി കണ്ടിട്ടുണ്ടാകില്ല, ഉറപ്പ്!
159 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് ക്യാപ്റ്റന്‍ വിരാട് കോലിയെ പൂജ്യത്തിന് നഷ്ടപ്പെട്ടിരുന്നു. ക്രിസ് ഗെയ്ല്‍, രാഹുല്‍, വാട്‌സന്‍, സച്ചിന്‍ ബേബി, ബിന്നി എന്നിവര്‍ കൂടി പുറത്തായതോടെ കളി തോറ്റു എന്നുറപ്പിച്ച ബാംഗ്ലൂരിനെ ഇഖ്ബാല്‍ അബ്ദുള്ളയെ കൂട്ടുപിടിച്ചാണ് ഡിവില്ലിയേഴ്‌സ് വിജയത്തിലെത്തിച്ചത്. 47 പന്തില്‍ 5 വീതം സിക്‌സും ഫോറും പറത്തി എ ബി ഡിവില്ലിയേഴ്‌സ് തന്നെ മാന്‍ ഓഫ് ദ മാച്ച്.