തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 500 രൂപയാണെന്നു സിറാജ് വെളിപ്പെടുത്തി. ക്ലബ്ബ് മല്‍സരത്തിലാണ് അന്നു കളിച്ചത് . തന്റെ ഒരു അമ്മാവനായിരുന്നു അന്നു ടീമിന്‍െ ക്യാപ്റ്റനെന്നും പേസര്‍ പറഞ്ഞു
25 ഓവര്‍ നീണ്ട കളിയില്‍ 20 റണ്‍സും ഒമ്പതു വിക്കറ്റും നേടാന്‍ എനിക്കു കഴിഞ്ഞു. അന്ന് 500 രൂപയാണ് മല്‍സരശേഷം എനിക്ക് അമ്മാവന്‍ നല്‍കിയത്. വലിയ അനുഭവമായിരുന്നു അത്. ഇപ്പോള്‍ ഇത് കോടികളില്‍ എത്തിനില്‍ക്കുമ്പോള്‍ വാക്കുകള്‍ കിട്ടുന്നില്ല- സിറാജ് പ്രതികരിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന പിതാവ് തന്നെയും ജ്യേഷ്ഠനെയും വളരെ കഷ്ടപ്പെട്ടാണ് വളര്‍ത്തിക്കൊണ്ടു വന്നതെന്നു സിറാജ് പറഞ്ഞു. നിരവധി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഇതൊന്നും തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് താരം കൂട്ടിച്ചേര്‍ത്തു. നല്ലൊരു ഏരിയയില്‍ സ്വന്തമായി വീട് വയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്നു സിറാജ് പറഞ്ഞു.
ക്രിക്കറ്റ് താന്‍ സ്വയം പഠിക്കുകയായിരുന്നുവെന്ന് സിറാജ് വ്യക്തമാക്കി. ടെന്നിസ് ബോള്‍ ഉപയോഗിച്ചാണ് ഞാന്‍ കളി തുടങ്ങിയത്. പിന്നീട് ഹൈദരാബാദ് അണ്ടര്‍ 22 ടീമിനായി കളിക്കാന്‍ അവസരം ലഭിച്ചു. മുഷ്താഖ് അലി, വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി എന്നിവയിലും കളിച്ച ശേഷം ഇന്ത്യന്‍ എ ടീമിലെത്തി. ഒരു സമയം ഒന്നിനെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂ. ഇപ്പോള്‍ ഐപിഎല്ലാണ് മനസ്സിലുള്ളത്. അതു കഴിഞ്ഞ് ദേശീയ ടീമും- താരം കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ വിവിഎസ് ലക്ഷ്മണ്‍ ഉപദേഷ്ടാവും ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനുമായ ഹൈദരാബാദിനു വേണ്ടി കളിക്കാന്‍ പോവുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് സിറാജ് ഉറ്റുനോക്കുന്നത്. യുവതാരമെന്ന ഇരുവരില്‍ നിന്നും തനിക്കു പുതിയ പല കാര്യങ്ങളും പഠിക്കാനാവുമെന്ന് സിറാജ് പറഞ്ഞു.