ലണ്ടന്‍: ഐസിസി വനിതാ ലോകകപ്പ് ഫൈനലിന് തയ്യാറെടുക്കുകയായിരുന്ന ഇന്ത്യന്‍ വനിതാ ടീമിന് പന്തെറിഞ്ഞു നല്‍കിയത് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ മകന് അര്ജുന് ടെണ്ടുല്‍ക്കര്‍. ലോര്‍ഡ്സില്‍ നെറ്റ് പരിശീലനത്തിനിടെയായിരുന്ന ഇടങ്കൈയ്യന്‍ ബാറ്റ്സ്മാന് ആയ അര്ജുന് വനിതകളെ സഹായിക്കാനെത്തിയത്.
സച്ചിന് ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിനടുത്ത് സ്വന്തമായി വീടുള്ളതിനാല്‍ കുടുംബസമേതം ഇവിടെ എത്താറുണ്ട്. ഈമാസം ആദ്യം ഇംഗ്ലണ്ട് ടീമിന്റെ നെറ്റ് പ്രാക്ടീസിലും അര്ജുന് പന്തെറിയാനെത്തിയിരുന്നു. അന്നത്തെ പന്തേറില്‍ ജോണി ബാരിസ്റ്റോയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അര്‍ജുന്റെ യോര്‍ക്കര്‍ കൊണ്ടാണ് പരിക്കേറ്റത്.
പതിനേഴുകാരനായ അര്ജുന് മുംബൈയ്ക്കുവേണ്ടി അണ്ടന്‍ 14 അണ്ടര്‍ 16 ടീമുകള്‍ക്കുവേണ്ടി കളിച്ചിരുന്നു. ധീരൂഭായ് അംബാനി സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ 22 റണ്‍സിന് 8 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച ബൗളിങ്. ഖര് ജിംഖാനയ്ക്കെതിരെ സെഞ്ച്വറി നേടിയും അര്ജുന് പ്രതിഭ തെളിയിച്ചു. നേരത്തെ അര്‍ജുനെ മുംബൈ ടീമില്‍ തെരഞ്ഞെടുത്തതും വിവാദമായിരുന്നു. സ്വാധീനം ഉപയോഗിച്ച് മറ്റുള്ളവരെ ഒഴിവാക്കിയാണ് അര്ജുന് ടീമില്‍ ഇടം പിടിച്ചതെന്നായിരുന്നു ആരോപണം.