വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി 20യില്‍ മാച്ച് ഫിക്‌സിങ്: 4 ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിലക്ക്!

By Muralidharan

ജാഹന്നാസ്ബര്‍ഗ്: ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട നാല് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളെ വിലക്കി. മുന്‍ ടെസ്റ്റ് താരമായ താമി സോലകില്‍ അടക്കം നാല് പേലെയാണ് വിലക്കിയത്. 2015ലെ റാം സ്ലാം ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒത്തുകളിച്ചു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് വിലക്ക്. ജീന്‍ സൈമസ്, എതി ബലാത്തി, പുമേല മത്സിക്വെ എന്നിവര്‍ക്കാണ് വിലക്ക് നേരിടേണ്ടി വന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ള വിക്കറ്റ് കീപ്പറാണ് സോലകില്‍. 12 വര്‍ഷത്തേക്കാണ് ഇയാള്‍ക്ക് വിലക്ക്. എതി ബലാത്തി, പുമേല മത്സിക്വെ എന്നിവര്‍ക്ക് 10 വര്‍ഷത്തേക്കും ജീന്‍ സൈമസിന് 7 വര്‍ഷം വീതം വിലക്ക് നേരിടേണ്ടി വരും. ഏറെക്കാലത്തെ അന്വേഷണങ്ങള്‍ക്കും വിചാരണകള്‍ക്കും ശേഷമാണ് കളിക്കാര്‍ക്കെതിരായ ഈ നടപടി എന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു.

image

ദക്ഷിണാഫ്രിക്കയ്ക്കും ലയണ്‍സിനും ടൈറ്റന്‍സിനും വേണ്ടി കളിച്ചിട്ടുള്ള ഗുലാം ബോദിയെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഒത്തുകളി കേസില്‍ 20 വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഇത്. കളിക്കാര്‍ക്കും ബെറ്റിംഗ് മാഫിയയ്ക്കും ഇടയില്‍ ദല്ലാളായി പ്രവര്‍ത്തിച്ചതിനാണ് ബോദിക്ക് ഈ ശിക്ഷ കിട്ടിയത്. ഒത്തുകളിക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നിലപാടായിരിക്കും സ്വീകരിക്കുക എന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ചീഫ് എക്‌സിക്യുട്ടീവ് ഹാരോണ്‍ ലോര്‍ഗറ്റ് പറഞ്ഞു.

south

അന്താരാഷ്ട്ര ടെസ്റ്റ്, ട്വന്റി 20 മത്സരങ്ങളില്‍ ബെറ്റ് വെച്ച മൂന്ന് കളിക്കാരെ ക്രിക്കറ്റ് ഓസ്ട്രേലിയ കഴിഞ്ഞ മാസം വിലക്കിരുന്നു. ഹെയ്ലി ജെന്‍സണ്‍, കോറിന്‍ ഹാള്‍, ജോയല്‍ ലോഗന്‍ എന്നിവര്‍ക്കാണ് വിലക്ക് നേരിടേണ്ടി വന്നത്. ബിഗ് ബാഷ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ താരങ്ങളാണ് ഇവര്‍. ജെന്‍സണ്‍ വിക്ടോറിയുടെയും ഹാള്‍ ടാസ്മാനിയയുടെയും ലോഗന്‍ സൗത്ത് ഓസ്ട്രേലിയയുടെയും താരങ്ങളാണ്.

Story first published: Monday, August 8, 2016, 18:03 [IST]
Other articles published on Aug 8, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X