വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എ എഫ് സി കപ്പ് ആദ്യ പാദ സെമി സമനിലയില്‍, ബെംഗളുരുവിന് മേല്‍ക്കൈ

By കാശ്വിൻ

ക്വാലലംപുര്‍: എ എഫ് സി കപ്പ് ഫുട്‌ബോളിന്റെ ആദ്യ പാദ സെമിയില്‍ ഇന്ത്യന്‍ ക്ലബ്ബ് ബെംഗളുരു എഫ് സിക്ക് മലേഷ്യയില്‍ വിജയസമാനമായ സമനില (1-1). നിലവിലെ ചാമ്പ്യന്‍മാരായ മലേഷ്യന്‍ ക്ലബ്ബ് ജൊഹര്‍ ദാറുല്‍ താസിമി (ജെ ഡി ടി)ക്കെതിരെ എവേ ഗോള്‍ നേടിയാണ് ബെംഗളുരു എഫ് സി സമനിലയിലും തലയെടുപ്പ് കാണിച്ചത്. മലേഷ്യയില്‍ നേടിയ എവേ ഗോള്‍ ഇന്ത്യന്‍ ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അതിനിര്‍ണായകമാകും. അമ്പത്തിമൂന്നാം മിനുട്ടില്‍ ജോര്‍ജ് പെരേര ഡയസിന്റെ ഗോളില്‍ മലേഷ്യന്‍ ക്ലബ്ബ് ലീഡെടുത്തു. എന്നാല്‍, ശക്തമായി തിരിച്ചു വന്ന ബെംഗളുരു എഫ് സി അമ്പത്തേഴാം മിനുട്ടില്‍ മറുപടി നല്‍കി. യൂഗെന്‍സന്‍ ലിംഗ്‌ദോയുടെ തകര്‍പ്പന്‍ ഗോള്‍.

ഇതോടെ, ഇന്ത്യയില്‍ നടക്കുന്ന രണ്ടാം പാദ സെമി ഗോള്‍ രഹിതമായാല്‍ ബെംഗളുരു എഫ് സിക്ക് എവേ ഗോളിന്റെ ബലത്തില്‍ ഫൈനല്‍ ഉറപ്പിക്കാം. എ എഫ് സി കപ്പ് സെമി കളിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ക്ലബ്ബാണ് ബെംഗളുരു.

afc-cup

മലേഷ്യയില്‍ നടന്ന ആദ്യപാദ സെമിയുടെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. മലയാളി സ്‌ട്രൈക്കര്‍ സി കെ വിനീതും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആസ്‌ത്രേലിയന്‍ മിഡ്ഫീല്‍ഡര്‍ കാമറോണ്‍ വാട്‌സനും ബെംഗളുരു എഫ് സിയുടെ ആക്രമണം നയിച്ചു. മലേഷ്യന്‍ ക്ലബ്ബ് നാല് വിദേശ താരങ്ങളെയും രംഗത്തിറക്കി ഇന്ത്യന്‍ ടീമിന് മേല്‍ തുടക്കത്തിലേ സമ്മര്‍ദം ചെലുത്തി. എന്നാല്‍, ആറാം മിനുട്ടില്‍ ജെ ഡി ടി ഗോളി ഇഷാം തര്‍മീസിയുടെ തലക്ക് മുകളിലൂടെ ലോബ് ചെയ്ത് സുനില്‍ ഛേത്രി മത്സരത്തിലെ ആദ്യത്തെ മികച്ച നിമിഷം ഇന്ത്യയുടെതാക്കി.

ഗോളിയെ മറികടന്ന പന്ത് ഗോള്‍ ലൈനില്‍ സെന്റര്‍ ബാക്ക് മാര്‍കോസ് അന്റോണിയെ ക്ലിയര്‍ ചെയ്തു. ആദ്യ ഇരുപത് മിനുട്ട് നേരം ഇരുടീമുകളും മധ്യഭാഗത്ത് തമ്പടിച്ച് കളിച്ചു. എതിരാളിയുടെ തന്ത്രം മനസിലാക്കിയുള്ള ഗെയിംപ്ലാനായിരുന്നു ഇരുടീമിനും. ഇരുപത്തൊന്നാം മിനുട്ടിലാണ് ആതിഥേയര്‍ അപകടകരമായ നീക്കം നടത്തിയത്. വലത് വിംഗില്‍ നിന്ന് അസാമുദ്ദീന്റെ ക്രോസ് ബോള്‍ ബെംഗളുരുവിന്റെ ബോക്‌സില്‍ കുതിച്ചെത്തിയ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ജോര്‍ജ് പെരേര ഡയസിന് ഹെഡറിന് പാകം. അതു പക്ഷേ, അലക്ഷ്യമായി പുറത്തേക്ക് പറന്നു.

ബെംഗളുരു എഫ് സി ലൈനപ്പ് (ബ്രാക്കറ്റില്‍ പകരമിറങ്ങിയ താരം, മിനുട്ട്) : അമരീന്ദര്‍ സിംഗ് (ഗോള്‍ കീപ്പര്‍), യുവാന്‍ അന്റോണിയോ, ജോണ്‍ ജോണ്‍സന്‍, അല്‍വാരോ റുബിയോ, സുനില്‍ ഛേത്രി (ക്യാപ്റ്റന്‍), റിനോ ആന്റോ, യുഗെന്‍സന്‍ ലിംഗ്‌ദോ (ബിയിംഗാചോ 90), ആല്‍വിന്‍ ജോര്‍ജ് (വിശാല്‍ കുമാര്‍ 68), സലാം രഞ്ജന്‍ സിംഗ്, കാമറൂണ്‍ വാട്‌സന്‍, സി കെ വിനീത് (ഡാനിയേല്‍ ലാലുംപിയ 77).

കൂടുതല്‍ വാര്‍ത്തകള്‍:

ചാമ്പ്യന്‍സ് ലീഗില്‍ പോര്‍ട്ടോയെ വീഴ്ത്തി ലെസ്റ്റര്‍ സിറ്റി

റയല്‍ മാഡ്രിഡിനെ ഡോര്‍ട്ട്മുണ്ട് പിടിച്ചു നിര്‍ത്തി

ഇംഗ്ലണ്ട് ഫുട്‌ബോള്‍ കോച്ച് സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങി; സ്ഥാനം തെറിച്ചു

Story first published: Thursday, September 29, 2016, 8:48 [IST]
Other articles published on Sep 29, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X