കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച ശേഷം മഴയത്ത് ശ്മശാനത്തില്‍ ഉപേക്ഷിച്ചു

Google Oneindia Malayalam News

ബെംഗളൂരു: മൂന്ന് വയസ്സുമാത്രം പ്രായമുളള പെണ്‍കുഞ്ഞിനെ അയല്‍വാസി ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ശ്മശാനത്തില്‍ ഉപേക്ഷിച്ചു. കനത്ത മഴയില്‍ രാത്രി മുഴുവന്‍ ശ്മശാനത്തില്‍ കഴിയേണ്ടി വന്ന കുട്ടിയെ പുലര്‍ച്ചെ അഞ്ച് മണിയോടെ വീട്ടുകാര്‍ കണ്ടെത്തി. ബെംഗളൂരുവിലെ കഡുഗോഡി ദിന്നൂരിലാണ് ഞായറാഴ്ച ഈ സംഭവം നടന്നത്.

രാത്രി ഏഴ് മണിയോടെ കളിക്കാനായി വീടിന് പുറത്തിറങ്ങിയ കുട്ടിയെ അയല്‍വാസി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അമ്മയോട് പറഞ്ഞിട്ടാണത്രെ കുട്ടി വീടിന് പുറത്തിറങ്ങിയത്. എന്നാല്‍ ഭക്ഷണം പാകം ചെയ്യുന്നതിന്റെ തിരക്കിലായിരുന്ന അമ്മ കുഞ്ഞ് പുറത്തിറങ്ങിയത് ശ്രദ്ധിച്ചില്ല. കുറെ നേരം കഴിഞ്ഞ് കുട്ടിയെ കാണാത്തതിനാല്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

childabuse

അയല്‍വാസിയായ സന്ദീപ് എന്ന ചെറുപ്പക്കാരന്‍ കുട്ടിയെ എടുത്ത് നടക്കുന്നത് കണ്ടതായി മറ്റൊരു അയല്‍വാസി ഇവരോട് പറഞ്ഞു. ഇതനുസരിച്ച് സന്ദീപിന്റെ വീട്ടിലെത്തി ചോദിച്ചെങ്കിലും കുട്ടിയെ കണ്ടിട്ടില്ല എന്നായിരുന്നു സന്ദീപിന്റെ മറുപടി. അപ്പോഴേക്കും കനത്ത മഴയും തുടങ്ങി. കാണാതായ കുട്ടിയുടെ അച്ഛനും മറ്റ് അയല്‍ക്കാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെ 5 മണിയോടെ തൊട്ടടുത്ത ശ്മശാനത്തില്‍ നിന്നും കുട്ടിയെ കണ്ടെടുത്തത്.

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് സന്ദീപ് തന്നെ കൂട്ടിക്കൊണ്ടുവന്നത് എന്ന് പെണ്‍കുട്ടി പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. രണ്ട് ദിവസത്തിനകം കുട്ടിക്ക് ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സന്ദീപിനെതിരെ കേസെടുത്തു.

English summary
3-year-old raped, abandoned in a graveyard on a rainy night in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X