കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറന്നാള്‍ ദിനത്തില്‍ 18കാരിയെ കൂട്ടുകാര്‍ ബലാത്സംഗം ചെയ്തു

Google Oneindia Malayalam News

ദില്ലി: സ്ത്രീപീഡനങ്ങളുടെ തലസ്ഥാനമെന്ന് പേരുകേട്ട ദില്ലിയില്‍ വീണ്ടും ബലാത്സംഗം. രാജ്യം മുഴുവന്‍ നടുങ്ങിയ നിര്‍ഭയ കേസിന്റെ രണ്ടാം വാര്‍ഷികം ആചരിക്കുന്ന അതേ ഡിസംബര്‍ മാസത്തിലാണ് ദില്ലിയില്‍ 18 കാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. കണ്ടാലും കൊണ്ടാലും പഠിക്കാത്ത ദില്ലിയില്‍ സ്ത്രീപീഡനങ്ങള്‍ തുടരുകയാണ്. ഈ മാസമാദ്യം മള്‍ട്ടിനാഷണല്‍ കമ്പനി ജീവനക്കാരി യുബര്‍ ടാക്‌സിയില്‍ പീഡിപ്പിക്കപ്പെട്ടിരുന്നു.

ദില്ലി ആര്‍ കെ പുരം പോലീസ് സ്‌റ്റേഷനിലാണ് 18 കാരി പരാതിയുമായി എത്തിയത്. കൂട്ടുകാരായ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്നാണ് പരാതി. പ്ലേസ്‌മെന്റ് ഏജന്‍സി വഴി ജോലി ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് രണ്ട് പേര്‍ താനുമായി അടുത്തതെന്നും പെണ്‍കുട്ടി പോലീസില്‍ പറഞ്ഞു.

rapeprotest

ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നത്രെ. പെണ്‍കുട്ടിയുടെ പതിനെട്ടാമത്തെ പിറന്നാളായിരുന്നു വെള്ളിയാഴ്ച. പിറന്നാള്‍ പാര്‍ട്ടി തരാം എന്ന് പറഞ്ഞാണ് രണ്ട് ചെറുപ്പക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയത് എന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ ദില്ലി പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ആര്‍ കെ പുരം പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. 2012 ഡിസംബര്‍ 16 നാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന 23 കാരിയെ ഓടുന്ന ബസ്സില്‍ കൂട്ടബലാത്സംഗം ചെയ്ത് റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്.

English summary
In the same month of December when Nirbhaya was gang raped in Delhi, yet another incident has come to fore which has shamed Delhi yet again. The incidents of rape, sexual harrasment etc continue to happen in the national capital. An 18-year-old girl was allegedly raped by two of her acquaintances, who took her to a secluded place on the pretext of celebrating her birthday, police said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X