ഒരു മിനിട്ട് പോലും മകളെ തനിച്ചാക്കി പോകല്ലേ, ദുബായിലെ ഷോപ്പിംഗ് മാളില്‍ 4വയസുകാരിയ്ക്ക് സംഭവിച്ചത്
ദുബായ്: ശരിയ്ക്കും ആ നാല് വയസുകാരിയ്ക്ക് സംഭവിച്ചത് എന്തായിരുന്നു. ആരെ വിശ്വസത്തിലെടുക്കും. ദുബായിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ 4 വയസുകാരിയെ സെയില്‍സ്മാന്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പരാതി. കുട്ടിയും മാതാപിതാക്കളും സംഭവത്തിന് ദൃക്‌സാക്ഷിയായ പാകിസ്താനി യുവതിയും പീഡനം നടന്നതായി പറയുമ്പോള്‍ അതിനെ നിഷേധിയ്ക്കുകയാണ് സെയില്‍സ് മാന്‍.
ഷോപ്പിംഗ് മാളിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ഒന്നും തന്നെ പീഡനം നടന്നതായി വ്യക്തമല്ല. നാലുവയസുകാരിയും നടന്ന സംഭവങ്ങളെല്ലാം പൊലീസിനോട് തുറന്ന് പറഞ്ഞിട്ടുണ്ട്. അല്‍പ്പനേരത്തേയ്ക്കാണെങ്കിലും തീരെ ചെറിയ കുട്ടികളെ അപരിചിതമായ സ്ഥലത്ത് ഒറ്റയ്ക്കാക്കി പോകുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും വായിച്ചിരിയ്‌ക്കേണ്ട വാര്‍ത്തയാണിത്.
കണ്ടു
നാലുവയസുകാരിയായ കുട്ടിയെ സെയില്‍സ്മാന്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ചുംബിയ്ക്കുന്നതും പാകിസ്താനിയായ ഒരു സ്ത്രീയാണ് കണ്ടത്. സെയില്‍സ്മാനെ കുട്ടിയ്ക്ക് ഒരു പരിചയവും ഇല്ലെന്ന് സ്ത്രീയ്ക്ക മനസിലായി. ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടി പരമാവധി ശ്രമിയ്ക്കുന്നുണ്ടായിരുന്നു
പെണ്‍പുലി
സെയില്‍സ്മാനെ കൈയ്യോടെ പിടികൂടുകയായിരുന്നു പാകിസ്താനി യുവതി. കുട്ടിയെ ഇയാളില്‍ നിന്നും മോചിപ്പിച്ചു. കുട്ടിയോട് നീ എന്താണ് ചെയ്തതെന്ന് ഉറക്കെ ചോദിയ്ക്കുകയും ചെയ്തു.
മരുമകള്‍
കുട്ടി തന്റെ മരുമകളാണെന്നായി സെയില്‍സ്മാന്‍. എന്നാല്‍ നാലു വയുകാരി ഇതെല്ലാം നിഷേധിച്ചു
അമ്മയും അച്ഛനും
ഈജിപ്തുകാരായ കുട്ടിയുടെ മാതാപിതാക്കള്‍ ഉടന്‍ സ്ഥലത്തെത്തി. ഫോണ്‍ വന്നതിനെത്തുടര്‍ന്ന് താന്‍ കുട്ടിയുടെ അടുത്ത നിന്നും ഏതാനും നിമിഷം മാറി നിന്നതാണെന്ന് അമ്മ പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു.
ഇങ്ങനെ
സെയില്‍സ്മാന്‍ തന്നെ വലിച്ചിഴയ്ക്കുകയും കവിളില്‍ ചുംബിയ്ക്കുകയും മര്‍ദ്ദിയ്ക്കുകയും ചെയ്തുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
ജീവനക്കാര്‍
കടയിലെ സിസിടിവിയില്‍ രംഗങ്ങള്‍ ഉണ്ടാകുമെന്ന് പാകിസ്താനി യുവതി പറഞ്ഞു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ കൈമാറാന്‍ ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് യുവതി പൊലീസിനെ വിളിച്ച് വരുത്തി
അറസ്റ്റ്
പൊലീസെത്തി സെയില്‍സ്മാനെ അറസ്റ്റ് ചെയ്തു. താനൊരു മൃഗമല്ലെന്നും കുട്ടിയോട് ക്രൂരത കാട്ടിയിട്ടില്ലെന്നും ഇയാള്‍ കോടതിയില്‍ ജഡ്ജിയോടും പറഞ്ഞു.
നിര്‍ണായകം
കടയിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇനി നിര്‍ണായകമാവുക. പക്ഷേ പീഡനം ക്യാമറയില്‍ പതിഞ്ഞിട്ടില്ലെന്നും ജീവനക്കാരന്‍ നിരപരാധിയാണെന്നുമാണ് കടയുടമകളുടെ വാദം.