കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
626 പേര്‍ 11 വര്‍ഷമായി ഇറാക്ക് ജയിലില്‍
കൊച്ചി: 625 കുവൈത്തുകാരനും ഒരു ഇന്ത്യക്കാരനും 11 വര്‍ഷമായി ഇറാക്കിലെ ജയിലുകളില്‍ കഴിയുകയാണെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ അബ്ദുള്ള അല്‍ മുറാദ് പറഞ്ഞു.
ജയിലില്‍ കഴിയുന്നവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇവരെ യാതൊരു കാരണവും കൂടാതെയാണ് യുദ്ധ കുറ്റവാളികളെന്ന് മുദ്രകുത്തി അറസ്റ് ചെയ്തതെന്ന് അബ്ദുള്ള അല്‍ മുറാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആരെയും തടവിലാക്കിയിട്ടില്ല എന്നാണ് ഇറാക്ക് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അറബ് ലീഗ് വഴി ഇവരെ മോചിപ്പിക്കാന്‍ തയ്യാറാണെന്നാണ് അവര്‍ പറഞ്ഞിട്ടുണ്ട്. സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയങ്ങളൊന്നും ഇറാക്ക് പാലിക്കുന്നില്ല.
ഇരുരാജ്യങ്ങലും തമ്മില്‍ നയതന്ത്ര ബന്ധം തുടരാനിടയുണ്ടോ എന്ന ചോദ്യത്തിന് നിഷേധാത്മകമായായിരുന്നു കുവൈത്ത് അംബാസഡറുടെ മറുപടി.
Story first published: Thursday, May 16, 2002, 5:30 [IST]