വിമാനത്തിനുള്ളില്‍ യാത്രക്കാരുടെ പ്രതിഷേധം
അബുദാബി: എയര്‍ ഇന്ത്യയുടെ നിരുത്തരവാദിത്വത്തില്‍ പ്രതിഷേധിച്ച് അബുദാബി-കോഴിക്കോട് വിമാനത്തിലെ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ സൃഷ്ടിച്ചു.
2005 ജനുവരി ഒന്‍പത് ഞായറാഴ്ച വിമാനം കരിപ്പൂരിലെത്തിയപ്പോഴായിരുന്നു സംഭവം. ജനവരി 7ന് വെള്ളിയാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് ഒന്നു നാല്പതിനുള്ള വിമാനം റദ്ദാക്കിയ വിവരം അബുദാബി വിമാനത്താവളത്തില്‍ വെച്ചാണ് യാത്രക്കാര്‍ അറിയുന്നത്. വിമാനം റദ്ദാക്കിയതുകൊണ്ട് അബുദാബി നഗരത്തിന് പുറത്ത് മരുഭൂമിയിലുള്ള മഫ്റക് ഹോട്ടലിലാണ് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യാ അധികൃതര്‍ താമസ സൗകര്യം ഏര്‍പ്പാടാക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം വിമാനം ഉണ്ടാവുമെന്ന് യാത്രക്കാര്‍ക്ക് ഉറപ്പു ലഭിക്കുകയും ചെയ്തു. പിന്നീട് പുറപ്പെടുന്ന സമയം ശനിയാഴ്ച രാവിലത്തേക്കും വീണ്ടും വൈകിട്ട് നാലു മണിയിലേക്കുമാക്കി.
ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിയുന്ന അമ്മയെ കാണാന്‍ പോകുന്ന കാഞ്ഞങ്ങാട് സ്വദേശി സാബു, വൃക്കരോഗിയായ മുഹമ്മദ്, വിസ കഴിഞ്ഞ രഞ്ജിത്ത്, അനുജന്റെ വിവാഹത്തില്‍ പങ്കെടുക്കേണ്ട നാരായണന് തുടങ്ങി ഒട്ടേറെ യാത്രക്കാര്‍ ഹോട്ടലില്‍ കുടുങ്ങി. ഞായറാഴ്ച വിമാനം കരിപ്പൂരിലെത്തിയപ്പോഴേക്കും സാബുവിന്റെ അമ്മ മരിക്കുകയും ചെയ്തു.
അബുദാബിയില്‍ ഹോട്ടലില്‍ താമസിച്ച യാത്രക്കാരോട് കുടിവെള്ളത്തിന് ഒരു കുപ്പിക്ക് 13 ദിര്‍ഹമാണ് (150 രൂപ) ഹോട്ടലധികൃതര്‍ ആവശ്യപ്പെട്ടത്. അനിശ്ചിതത്വം തുടര്‍ന്നപ്പോള്‍ യാത്രക്കാര്‍ സ്വന്തം കാശ് ചെലവാക്കി ടാക്സി പിടിച്ച് വിമാനത്താവളത്തിലേക്ക് തിരിച്ചുവന്നു. അബുദാബി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് അധികാരികള്‍ക്കും എയര്‍ഇന്ത്യാ അധികൃതര്‍ക്കും യാത്രക്കാര്‍ പരാതി എഴുതി നല്കി.
ഒടുവില്‍ ശനിയാഴ്ച യുഎഇ സമയം രാത്രി ഒന്‍പതിനാണ് എ-1970 എന്ന എയര്‍ ഇന്ത്യാ വിമാനം അബുദാബിയില്‍നിന്ന് യാത്രക്കാരെയും കൊണ്ട് പുറപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1.30ന് കരിപ്പൂരില്‍ ഇറങ്ങിയ ഉടനെ യാത്രക്കാരെല്ലാവരും പ്രതിഷേധവുമായി എഴുന്നേറ്റു. വിമാനത്തില്‍നിന്ന് പുറത്തുകടക്കാതെ അവര്‍ മുദ്രാവാക്യം വിളി തുടങ്ങി.
ഒരു മണിക്കൂര്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പോലീസ് അധികാരികളും വന്ന് പരാതി എഴുതി വാങ്ങുകയും സമാശ്വസിപ്പിക്കുകയും ചെയ്തതിനുശേഷമാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്.
എയര്‍ഇന്ത്യയുടെ നിരുത്തരവാദപരമായ സമീപനം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ഇതാദ്യമല്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ച മുമ്പ് അബുദാബി വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യാ വിമാനം പറന്നുയര്‍ന്ന് 10 മിനിറ്റ് കഴിഞ്ഞ ഉടനെ തിരിച്ചിറക്കിയിരുന്നു. ക്യാപ്റ്റന്റെ ജോലി സമയം കഴിഞ്ഞതുകൊണ്ടാണ് വിമാനം തിരിച്ചിറക്കിയതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications