മഹാപ്രളയം: തിരുവനന്തപുരത്തുണ്ടായത് 702 കോടിയുടെ നാശനഷ്ടം, 95 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു!
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മറ്റുമായി തിരുവനന്തപുരം ജില്ലയില്‍ വന്‍ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകള്‍. നിലവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം തലസ്ഥാന ജില്ലയില്‍ 702.96 കോടി രൂപയുടെ നഷ്ടമാണ് വിലയിരുത്തപ്പെടുന്നത്. പ്രളയക്കെടുതിയില്‍ 95 വീടുകള്‍ പൂര്‍ണമായും 1933 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് ഇതുവരെ ലഭിച്ച കണക്കുകള്‍. 10.56 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.
പ്രളയത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് റോഡുകള്‍ക്കാണ്. പലയിടങ്ങളിലും റോഡുകള്‍ പൂര്‍ണമായോ ഭഗികമായോ തകര്‍ന്നിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 530 കിലോമീറ്റര്‍ പൂര്‍ണമായും 350 കിലോമീറ്റര്‍ റോഡ് ഭാഗികമായും തകര്‍ന്നു. ഇവ പുനര്‍നിര്‍മിക്കാന്‍ ഏകദേശം 588 കോടി രൂപ വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗവും നിരത്ത് വിഭാഗവും കണക്കാക്കിയിരിക്കുന്നത്. ഇതിനു പുറമെ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള റോഡുകളും കലുങ്കുകളും മറ്റും പലയിടങ്ങളില്‍ തകര്‍ന്നിട്ടുണ്ട്.

പ്രളയജലത്തില്‍ ജില്ലയിലെ കൃഷി മേഖലയ്ക്കും വ്യാപകമായ തോതില്‍ നാശനഷ്ടങ്ങളുണ്ടായി. വാഴ, നെല്ല്, വിവിധയിനം പച്ചക്കറി വിളകള്‍ എന്നിവയുടെ നഷ്ടം ജില്ലയിലെ കാര്‍ഷിക മേഖലയെ വല്ലാതെ ബാധിച്ചു. 1400 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷിക വിളകള്‍ക്കാണ് നാശമുണ്ടായത്. 80 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി ഈയിനത്തില്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്.
നെയ്യാര്‍ ഡാമിന്റെ കനാലില്‍ സംഭവിച്ച 12.94 കോടി രൂപയുടെ നാശമുള്‍പ്പടെ ജലസേചന വകുപ്പിന് 16.47 കോടി രൂപയുടെ നഷ്ടമുണ്ടായി. വൈദ്യുതി വകുപ്പിനാണ് താരതമ്യേന നഷ്ടം കുറവ്. 1.33 കോടി രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടായത്. വാമനപുരം, നെയ്യാര്‍ എന്നിവിടങ്ങളിലെ പമ്പ് ഹൗസുകള്‍ തകര്‍ന്നത് ഉള്‍പ്പെടെ വാട്ടര്‍ അതോറിറ്റിക്ക് 6.6 കോടി രൂപയുടെ അധിക ബാധ്യതയുമുണ്ടായതായി ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) അനു എസ്. നായര്‍ അറിയിച്ചു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications