Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിലേക്ക് മാര്‍ച്ച് നടത്തിയ ആയിരക്കണക്കിന് കര്‍ഷകര്‍ യാത്ര പാതിവഴിയില്‍ നിര്‍ത്തി കുത്തിയിരിപ്പ് സമരം നടത്തുന്നു

ദില്ലി: കരിമ്പിന്റെ കുടിശ്ശികയും വായ്പ എഴുതിത്തള്ളലും ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്തേക്കുള്ള കര്‍ഷകരുടെ മാര്‍ച്ച് ദില്ലി അതിര്‍ത്തിക്ക് സമീപം നിര്‍ത്തിവച്ചു. കര്‍ഷക നേതാവായ ചൗധരി ചരണ്‍ സിങ്ങിന്റെ സ്മാരകമായ കിസാന്‍ ഘട്ടിലേക്കാണ് ആയിരക്കണക്കിന് കര്‍ഷകര്‍ മാര്‍ച്ച് ആരംഭിച്ചത്. രാഷ്ട്രീയ കിസാന്‍ സംഘത്തിന്റെ ബാനറില്‍ സെപ്റ്റംബര്‍ 11 ന് സഹ്റാന്‍പൂരില്‍ നിന്നാണ് കര്‍ഷകര്‍ പദയാത്രയുടെ തുടക്കം. ഇന്ന് രാവിലെ നോയിഡയിലെ ഗതാഗത നഗറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ദേശീയപാത 24 ലെ ഗാസിപൂരിനടുത്ത് വെച്ച് പോലീസ് തടഞ്ഞു.

മാര്‍ച്ചില്‍ നിന്നും പതിനൊന്ന് പ്രതിനിധികളെ കൃഷി മന്ത്രാലയത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ തിരിച്ച് മടങ്ങുമെന്നും അല്ലാത്ത പക്ഷം ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുമെന്നും കര്‍ഷകര്‍ പറയുന്നു. മാര്‍ച്ച് നടത്തുന്ന കര്‍ഷകരെ തടയാന്‍ ദില്ലി പോലീസിലെ ഉദ്യോഗസ്ഥരും അര്‍ദ്ധസൈനികരും ഗാസിപൂരില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിയുടെ മറുവശത്ത് ഉത്തര്‍പ്രദേശ് പോലീസിന്റെ പിഎസി, ആര്‍എഫ് എന്നിവരും സേനയെ വിന്യസിച്ചു.

farmersprotest-1

സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ രൂപീകരിക്കുന്നതുള്‍പ്പെടെ 16 ആവശ്യങ്ങളുടെ പട്ടികയാണ് കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നത്. ഉല്‍പാദനച്ചെലവിനേക്കാള്‍ 50 ശതമാനം ലാഭം കര്‍ഷകര്‍ക്ക് നല്‍കണമെന്ന് എംഎസ് സ്വാമിനാഥന്‍ കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തുിരുന്നു. കർഷകർ ഉന്നയിക്കുന്ന മറ്റ് വിഷയങ്ങളില്‍ അവരുടെ വിളകളുടെ മിനിമം താങ്ങുവില, വൈദ്യുതി, ഡീസല്‍ വില എന്നിവ കുറയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മന്ത്രാലയ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് തങ്ങളുടെ ആവശ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായി ദില്ലിയിലേക്ക് മാര്‍ച്ച് നടത്താനുള്ള ഓപ്ഷന്‍ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ഇന്ത്യന്‍ കര്‍ഷക സംഘടനയുടെ ദേശീയ പ്രസിഡന്റ് പുരാന്‍ സിംഗ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സമാനമായ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ദില്ലി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ ദില്ലി പോലീസ് പീരങ്കികളും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഭാരതീയ കിസാന്‍ യൂണിയന്റെ (ബി.കെ.യു) ആഭിമുഖ്യത്തില്‍ അന്ന് പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ വായ്പ എഴുതിത്തള്ളല്‍, വൈദ്യുതി നിരക്ക് കുറയ്ക്കല്‍, 60 വയസ്സിന് മുകളിലുള്ള കര്‍ഷകര്‍ക്ക് പെന്‍ഷന്‍ എന്നിവ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+