പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഗള്‍ഫിലേക്ക് എല്ലായിടത്തും സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഗള്‍ഫ് സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനരാരംഭിച്ച് ബജറ്റ് ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ആയിരക്കണക്കിന് യാത്രക്കാര്‍ വേനല്‍ക്കാല അവധിക്കാലം ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് മേഖലയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും സര്‍വീസുകള്‍ പുനരാരംഭിച്ചുകൊണ്ട് പൂര്‍ണ്ണ ജിസിസി വിമാന ശൃംഖല പുനഃസ്ഥാപിച്ചിരിക്കുന്നത്.

Advertisement

കുവൈത്തിലേക്കും സലാലയിലേക്കുമുള്ള റൂട്ടുകളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതിന് ശേഷം, ഗള്‍ഫിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. ഇന്ത്യയ്ക്കും ജിസിസിക്കും ഇടയിലുള്ള യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്താന്‍ ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisement

സര്‍വീസുകള്‍ സാധാരണ നിലയിലാക്കുന്നതിന് അനുസരിച്ച് വരും ദിവസങ്ങളില്‍ ചില റൂട്ടുകളിലെ ആവൃത്തി വര്‍ധിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്-സലാല റൂട്ടിലെ വിമാനങ്ങള്‍ ജൂലൈ 2 ന് പുനരാരംഭിക്കുകയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ട് തവണ സര്‍വീസ് നടത്തുകയും ചെയ്യും. കോഴിക്കോടും കുവൈത്തും തമ്മിലുള്ള സര്‍വീസുകള്‍ ജൂലൈ 3 ന് പുനരാരംഭിക്കും.

ആഴ്ചയില്‍ ഒരു വിമാനമായിരിക്കും കോഴിക്കോട്-കുവൈത്ത് റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ജൂലൈ 5 മുതല്‍ ആഴ്ചയില്‍ മൂന്ന് വിമാനങ്ങളായി സര്‍വീസ് വര്‍ധിപ്പിക്കും, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തും. ബെംഗളൂരുവിനും കുവൈത്തിനും ഇടയിലുള്ള വിമാനങ്ങള്‍ ജൂലൈ 4 മുതല്‍ ആഴ്ചയില്‍ ഒരു സര്‍വീസ് നടത്തി പുനരാരംഭിക്കും. തുടര്‍ന്ന് ജൂലൈ 7 മുതല്‍ ആഴ്ചയില്‍ മൂന്ന് വിമാനങ്ങളായി വര്‍ധിക്കും.

Advertisement

തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്തിനും മംഗളൂരുവിനും ഇടയില്‍ ജൂലൈ 3 മുതല്‍ സര്‍വീസ് പുനരാരംഭിച്ചു. സലാല സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതിനെത്തുടര്‍ന്ന്, ഒമാനിലെ രണ്ട് വിമാനത്താവളങ്ങളായ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, സലാല അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്ന് എയര്‍ലൈന്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നു.

കുവൈത്തിലേക്കും പുറത്തേക്കുമുള്ള എല്ലാ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4 ല്‍ നിന്ന് സര്‍വീസ് നടത്തും. എയര്‍ലൈന്‍ അറിയിച്ചത് പ്രകാരം ഇപ്പോള്‍ ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലായി 13 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Advertisement

നിലവില്‍ ഇന്ത്യയ്ക്കും പശ്ചിമേഷ്യയ്ക്കുമിടയില്‍ ഏകദേശം ഒരാഴ്ച ആഴ്ച 780 വിമാന സര്‍വീസുകള്‍ നടത്തുന്നു. 18 ഇന്ത്യന്‍ നഗരങ്ങളെയാണ് ഇതുവഴി ഗള്‍ഫ് മേഖലയുമായി നേരിട്ട് ബന്ധിപ്പിക്കുന്നത്.