സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 7 വര്‍ഷം കൊണ്ട് ഇരട്ടിയാകും; ആവശ്യം ഇങ്ങനെ

വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്ക് വര്‍ധിപ്പിക്കേണ്ടതിന്റെയും, ഒരു നിശ്ചിത ഘട്ടത്തില്‍ ഡിഎ അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനകള്‍ എട്ടാം ശമ്പള കമ്മീഷന് തങ്ങളുടെ ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. ഉയര്‍ന്ന വാര്‍ഷിക ഇന്‍ക്രിമെന്റും ഡിഎ ലയനവും ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലെ വര്‍ധനവ് വേഗത്തിലാക്കും എന്നതാണ് ഈ നിര്‍ദ്ദേശത്തിന് പിന്നിലെ കാരണം.

Advertisement

ഇത് ശമ്പള സ്‌കെയിലില്‍ താഴെയുള്ള തട്ടിലുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. നിലവിലെ 3% വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്ക് പ്രകാരം, ലെവല്‍ 1-ല്‍ ഉള്‍പ്പെടുന്ന ഒരു ജീവനക്കാരന്റെ 18,000 രൂപ എന്ന അടിസ്ഥാന ശമ്പളം ഒരു പതിറ്റാണ്ട് കൊണ്ട് 23,486 രൂപയായി (30.47% വര്‍ധനവ്) ഉയരാന്‍ സാധ്യതയുണ്ട്. ഇതിനുപുറമെ, അവര്‍ക്ക് ഡിഎ, വീട്ടുവാടക അലവന്‍സ്, യാത്രാ അലവന്‍സ് എന്നിവയും ലഭിക്കുന്നു.

Advertisement

ഇതില്‍ ഡിഎയും എച്ച്ആര്‍എയും അടിസ്ഥാന ശമ്പളവുമായി ബന്ധിപ്പിച്ചിട്ടുള്ളവയാണ്. എന്നാല്‍ യാത്രാ അലവന്‍സ് സ്ഥിരമായ ഒന്നാണ്, ഡിഎ 50 ശതമാനത്തില്‍ എത്തുമ്പോള്‍ മാത്രമേ അതില്‍ വര്‍ധനവുണ്ടാകൂ. ഉയര്‍ന്ന വാര്‍ഷിക ഇന്‍ക്രിമെന്റും ഡിഎയുടെ ലയനവും അടിസ്ഥാന ശമ്പളത്തിലും മൊത്തം ലഭിക്കുന്ന തുകയിലും വലിയ വര്‍ധനവിന് കാരണമാകും.

7 ശതമാനം വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്കും, ഡിഎ 25 ശതമാനത്തില്‍ എത്തുമ്പോള്‍ അത് അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കുകയും ചെയ്താല്‍ വെറും ഏഴ് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന ശമ്പളം ഇരട്ടിയാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രധാന സംഘടനയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് സമര്‍പ്പിച്ച നിവേദനത്തില്‍ 6 ശതമാനം വാര്‍ഷിക ഇന്‍ക്രിമെന്റ് നിര്‍ദ്ദേശിക്കുന്നു.

Advertisement

എല്ലാ അലവന്‍സുകളും മൂന്നിരട്ടിയായി വര്‍ധിപ്പിക്കണമെന്നും തുടര്‍ന്ന് അവയെ ഡിഎ വര്‍ധനവുമായി ബന്ധിപ്പിക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം. 'നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ്', 'ഓള്‍ ഇന്ത്യ ന്യൂ പെന്‍ഷന്‍ സ്‌കീം എംപ്ലോയീസ് ഫെഡറേഷന്‍' തുടങ്ങിയ സംഘടനകള്‍, ഡിഎ 25 ശതമാനത്തില്‍ എത്തുമ്പോള്‍ അത് അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്.

ഇന്ത്യന്‍ റെയില്‍വേ സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍, പ്രഗതിശീല്‍ ശിക്ഷക് ന്യായ മഞ്ച് തുടങ്ങിയ സംഘടനകള്‍ ഡിഎ 50 ശതമാനത്തില്‍ എത്തുമ്പോള്‍ അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ആവശ്യങ്ങള്‍ പരിഗണിച്ചാല്‍ 2.1 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍, 7% വാര്‍ഷിക ഇന്‍ക്രിമെന്റ്, അടിസ്ഥാന ശമ്പളത്തോടൊപ്പം 25% ഡിഎ ലയിപ്പിക്കല്‍ എന്നിവയിലൂടെ ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം ഏഴ് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകാന്‍ സാധ്യതയുണ്ട്.