സ്വര്‍ണം ഉണര്‍ന്നു.. ഫെബ്രുവരിക്ക് ശേഷമുള്ള ആദ്യ പ്രതിമാസ നേട്ടത്തിലേക്ക് പൊന്ന്, വിലയെന്താകും?

സ്വര്‍ണവില കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ആദ്യത്തെ പ്രതിമാസ നേട്ടത്തിലേക്ക് നീങ്ങുന്നു. യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ ആഘാതം വിലയിരുത്തുന്നതിനൊപ്പം പണപ്പെരുപ്പം, പലിശനിരക്ക് എന്നിവ സംബന്ധിച്ച ഫെഡറല്‍ റിസര്‍വിന്റെ സൂചനകളും നിക്ഷേപകര്‍ നിരീക്ഷിക്കുകയാണ്. വെള്ളിയാഴ്ച ആദ്യ സെഷനില്‍ സ്‌പോട്ട് സ്വര്‍ണ വില 0.2% കുറഞ്ഞ് ഔണ്‍സിന് 4,096.29 ഡോളറിലെത്തിയെങ്കിലും ആഴ്ചയില്‍ 1.1% വര്‍ധനവ് രേഖപ്പെടുത്തുന്ന പാതയിലായിരുന്നു.

Advertisement

ഓഗസ്റ്റില്‍ വിതരണം ചെയ്യാനുള്ള യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 0.1% ഉയര്‍ന്ന് 4,094.10 ഡോളറിലെത്തി. അതുവഴി ഈ മാസം 2.2%-ത്തിലധികം നേട്ടം കൈവരിക്കാനുള്ള പാതയിലാണ് സ്വര്‍ണം. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ നേട്ടമാണിത്. ഏറ്റവും പുതിയ നയരൂപീകരണ യോഗത്തില്‍ പലിശനിരക്കില്‍ മാറ്റം വരുത്താതിരിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് തീരുമാനിച്ചിരുന്നു.

Advertisement

ഒപ്പം കേന്ദ്ര ബാങ്കിന്റെ അടുത്ത നയപരമായ നീക്കത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും നല്‍കാതിരിക്കുകയും ചെയ്തു. ഇതോടെ ബുധനാഴ്ച സ്‌പോട്ട് ഗോള്‍ഡ് വില 2% ഉയര്‍ന്നിരുന്നു. സിഎംഇ ഗ്രൂപ്പിന്റെ ഫെഡ്വാച്ച് ടൂള്‍ പ്രകാരം, സെപ്റ്റംബറില്‍ പലിശനിരക്ക് വര്‍ധിക്കാനുള്ള സാധ്യത ഇപ്പോള്‍ 63% ആയി കണക്കാക്കപ്പെടുന്നു. നയരൂപീകരണ യോഗത്തിന് മുമ്പ് ഇത് ഏകദേശം 80% ആയിരുന്നു.

വ്യാഴാഴ്ച 2.4% ഇടിഞ്ഞ് 2023 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഒറ്റദിന ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം, വെള്ളിയാഴ്ച ഡോളര്‍ ഏകദേശം 0.3% നേട്ടം കൈവരിച്ചു. ജൂണില്‍ യുഎസിലെ പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടായിരുന്നു. പേഴ്‌സണല്‍ കണ്‍സംപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ പ്രൈസ് ഇന്‍ഡക്‌സ് മുന്‍മാസത്തെ അപേക്ഷിച്ച് 0.1 ശതമാനം കുറഞ്ഞ് 2020 ഏപ്രിലിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി.

Advertisement

എന്നാല്‍, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ എണ്ണവില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഈ കുറവ് താല്‍ക്കാലികമായിരിക്കാനാണ് സാധ്യത എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. നിക്ഷേപ മേഖലയിലുണ്ടായ ഇടിവിനെ മറികടന്നുകൊണ്ട് കേന്ദ്രബാങ്കുകള്‍ സ്വര്‍ണശേഖരണം വര്‍ധിപ്പിച്ചതോടെ, 2026-ലെ രണ്ടാം പാദത്തില്‍ ആഗോളതലത്തിലുള്ള സ്വര്‍ണത്തിന്റെ ആവശ്യം 1,268.9 മെട്രിക് ടണ്ണായി സ്ഥിരത നിലനിര്‍ത്തിയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ അറിയിച്ചു.

അതിനിടെ ഇന്നത്തെ സെഷനില്‍ സ്‌പോട്ട് സില്‍വര്‍ വില ഔണ്‍സിന് 58.98 ഡോളര്‍ എന്ന നിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍, പ്ലാറ്റിനം 1.3 ശതമാനം ഇടിഞ്ഞ് 1,638.97 ഡോളറിലേക്കും പല്ലാഡിയം 0.2 ശതമാനം ഇടിഞ്ഞ് 1,301.94 ഡോളറിലേക്കും താഴ്ന്നു.