ലാഭം വിചാരിച്ച് ജോലിക്കാരെ പിരിച്ചുവിട്ടു, കോടികൾ ഇറക്കി; എന്നിട്ടും എഐ മൂലം നഷ്‌ടം മാത്രമോ? റിപ്പോർട്ട്
ലോകത്തിൽ ഇപ്പോൾ എങ്ങോട്ട് നോക്കിയാലും എഐയാണ് ചർച്ചാ വിഷയം. പലയിടത്തും ലാഭക്ഷമത വർധിപ്പിക്കുന്നതിനായി പ്രമുഖ ഐടി കമ്പനികൾ എഐയുടെ പേരിൽ ജീവനക്കാരെ പിരിച്ചുവിടുന്ന പ്രവണത കൂടി വരികയാണ്. എന്നാൽ ജനറേറ്റീവ് എഐ അവരുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിച്ച ഏകദേശം 95 ശതമാനം കമ്പനികൾക്കും ഇതിൽ നിന്ന് യാതൊരു നേട്ടവും ലഭിച്ചിട്ടില്ലെന്ന് പുതിയൊരു പഠനം വെളിപ്പെടുത്തുകയാണ് ഇപ്പോൾ.
"ദി ജെൻഎഐ ഡിവൈഡ്: സ്‌റ്റേറ്റ് ഓഫ് എഐ ഇൻ ബിസിനസ് 2025" എന്ന പേരിൽ മസാച്ചുസെറ്റ്സ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അഥവാ എംഐടി നടത്തിയ പഠനത്തിലാണ് ഈ നിർണായക വിവരങ്ങളുള്ളത്. യുഎസ് ആസ്ഥാനമായുള്ള സ്ഥാപനങ്ങൾ ജനറേറ്റീവ് എഐയിൽ ഏകദേശം 35 ബില്യൺ ഡോളർ മുതൽ 40 ബില്യൺ ഡോളർ വരെ നിക്ഷേപിച്ചിട്ടും, അവരുടെ ലാഭത്തിലോ നഷ്‌ടത്തിലോ കാര്യമായ സ്വാധീനം ചെലുത്താൻ ഇതിന് കഴിഞ്ഞിട്ടില്ലെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

വിവിധ എഐ വിദഗ്‌ധൻമാരുമായുള്ള അഭിമുഖങ്ങൾ, എഐ ആപ്ലിക്കേഷനുകളുടെ പരിശോധന, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നടത്തിയ സർവേ എന്നിവയെല്ലാം ഈ ഗവേഷണത്തിൽ ഉൾപ്പെടുന്നു. AI പൈലറ്റ് പ്രോഗ്രാമുകളിൽ ഭൂരിഭാഗവും ലക്ഷ്യം നേടുന്നതിൽ പരാജയപ്പെട്ടതിന് കാരണങ്ങൾ അനവധിയാണ്. ദുർബലമായ പ്രവർത്തനരീതികൾ, സാഹചര്യങ്ങൾക്കനുസരിച്ചുള്ള പഠനത്തിന്റെ അഭാവം, ദൈനംദിന പ്രവർത്തനങ്ങളുമായുള്ള പൊരുത്തക്കേട് എന്നിവ ഇതിന്റെ മുൻനിരയിലുണ്ട്.
അഡ്‌മിനിസ്ട്രേറ്റീവ്, ആവർത്തന സ്വഭാവമുള്ള ജോലികൾക്ക് എഐ ഫലപ്രദമാണെങ്കിലും, എഐ-യിൽ ചെലവഴിച്ച പണത്തിന്റെ പകുതിയിലധികവും വിൽപ്പനയിലും മാർക്കറ്റിംഗിലുമാണ് മുടക്കിയതെന്ന് കാണാം. ഈ മേഖലകളിൽ മാനുഷിക ഇടപെടൽ ഇപ്പോഴും ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. ഇവിടെ എഐയ്ക്ക് കാര്യമായ ചലനം സൃഷ്‌ടിക്കാൻ സാധിച്ചിട്ടില്ല.
നിയന്ത്രണങ്ങളെയും മോഡൽ പ്രകടനത്തെയും എക്‌സിക്യൂട്ടീവുകൾ കുറ്റപ്പെടുത്തിയെങ്കിലും, എഐ ടൂളുകളുടെ തെറ്റായ സംയോജനമാണ് പ്രധാന പ്രശ്‌നമെന്ന് പഠനം വെളിപ്പെടുത്തി. ചാറ്റ്ജിപിടി പോലുള്ള ഉപഭോക്തൃ കേന്ദ്രീകൃത എഐ ചാറ്റ്ബോട്ടുകൾക്ക് പലപ്പോഴും കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകർ റിപ്പോർട്ടിൽ പറയുന്നു.
മറുവശത്ത് എഐ വിജയകരമായി ഉപയോഗിച്ച് വളർച്ച നേടിയ 5 ശതമാനം കമ്പനികളും സാങ്കേതികവിദ്യ എങ്ങനെ സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്‌തു എന്നതിലാണ് ഈ വ്യത്യാസമിരിക്കുന്നത്. പ്രത്യേക കമ്പനികളിൽ നിന്ന് എഐ ടൂളുകൾ വാങ്ങിയ സ്ഥാപനങ്ങൾക്ക് ഏകദേശം 67 ശതമാനം വിജയസാധ്യതയുണ്ടായപ്പോൾ, സ്വന്തമായി ഉൽപ്പന്നങ്ങൾ വികസിപ്പിച്ച കമ്പനികൾക്ക് 33 ശതമാനം വിജയം മാത്രമാണ് നേടാൻ കഴിഞ്ഞതെന്ന് റിപ്പോർട്ടിൽ കാണാം.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം












Click it and Unblock the Notifications