ഈ ജോലിയെ തൊടാന്‍ എഐയ്ക്ക് കഴിയില്ല; പറയുന്നത് എഐയുടെ ഗോഡ്ഫാദര് തന്നെ: കാരണം ഇതാണ്
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മൂലം വലിയ ആഗോള തലത്തില്‍ തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന ആശങ്ക ഇപ്പോള്‍തന്നെ ലോകത്തെ ഗ്രസിച്ചു കഴിഞ്ഞു. മനുഷ്യനേക്കാളും കൃത്യതയോടെയും ആസൂത്രണത്തോടെയും ജോലികള്‍ ചെയ്യാന്‍ പര്യാപ്തമായ എഐ ഉപകരണങ്ങള്‍ പുറത്തിറങ്ങി കഴിഞ്ഞു. അതിനാല്‍ തന്നെ സമീപ ഭാവിയില്‍ എഐ പ്രവചനാതീതമായ മാറ്റങ്ങള്‍ വിവിധ തൊഴില്‍ മേഖലകളില്‍ കൊണ്ടുവരുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.
മനുഷ്യന്റെ സര്‍ഗാത്മകതയെ മാത്രമാണ് എഐക്ക് ഇതു വരെ സ്വാധീനിക്കാന്‍ സാധിക്കാത്തത്. ഇപ്പോഴിതാ മറ്റൊരു ജോലിയും എഐയുടെ പിടിയില്‍ പെടാതെ സുരക്ഷിതമായിരിക്കുമെന്ന അഭിപ്രായം പറയുന്നത് മറ്റാരുമല്ല, എഐയുടെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന നൊബേല്‍ സമ്മാന ജേതാവ് കൂടിയായ ജെഫ്രി ഹിന്റണ്‍ ആണ്. നിര്‍മ്മിത ബുദ്ധിയുടെ ധാര്‍മികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് 77 കാരനായ ജെഫ്രി ഇതിന് മുന്‍പും നിര്‍ണായകമായ നിരീക്ഷണങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

നിര്‍മ്മിത ബുദ്ധി വന്‍ തോതില്‍ തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന് ഇദ്ദേഹം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതില്‍ ഡേറ്റ എന്‍ട്രി മുതല്‍ അക്കൗണ്ടിങ് വരെയുള്ള നിരവധി ജോലികള്‍ ഉള്‍പ്പെടും. അടുത്ത അഞ്ചു മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ പല ജോലികളും അപ്രത്യക്ഷമാകും.
എന്നാല്‍ മനുഷ്യന്റെ ശാരീരിക അധ്വാനവും പ്രായോഗിക ബുദ്ധിയും ആവശ്യമായ ചില ജോലികളെ മറികടക്കാന്‍ അടുത്തകാലത്തൊന്നും എഐക്ക് സാധിക്കില്ല.അതിലൊന്നാണ് പ്ലംബിംഗ്. എഐ ഇപ്പോഴും പരാജയപ്പെടുന്ന ഒരു തൊഴില്‍ മേഖലയാണ് പ്ലംബിംഗ്. പ്രായോഗിക ബുദ്ധിയും വൈദഗ്ധ്യവും ശാരീരിക അധ്വാനവും ചേരുന്ന ജോലിയാണ് പ്ലംബിംഗ്. ഈ ജോലിയില്‍ പ്രശ്ന പരിഹാരത്തിന് മനുഷ്യന്റെ ഇടപെടല്‍ നിര്‍ണായകമാണ്. പ്ലംബിംഗ് പോലെയുള്ള ജോലികള്‍ ശാരീരിക അധ്വാനവും വേണ്ടതാണ്. സാഹചര്യം അനുസരിച്ചുള്ള പ്രായോഗികമായ പരിഹാരമാണ് ഈ തൊഴില്‍ മേഖലയില്‍ വേണ്ടത്. അത് നിര്‍മിത ബുദ്ധിക്ക് സാധ്യമല്ല. ഈ ജോലിയെ മാറ്റിസ്ഥാപിക്കാന്‍ സമീപ ഭാവിയിലൊന്നും എഐക്ക് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര്, റിപ്പയറിങ് തൊഴിലാളികള്‍, നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് അടുത്തെങ്ങും ആശങ്കപ്പെടേണ്ടതില്ലെന്ന് അര്‍ത്ഥം. അതുപോലെ ആരോഗ്യ മേഖല, അധ്യാപനം, കൗണ്‍സിലിങ്, കോസ്മെറ്റോളജി, ഡിസൈനിങ്, സൃഷ്ടിപരമായ കഴിവു വേണ്ട ജോലികള്‍ എന്നീ മേഖലകളില്‍ മനുഷ്യനെ പിന്തുണയ്ക്കാന്‍ മാത്രമേ നിര്‍മ്മിത ബുദ്ധിക്ക് കഴിയൂ. ഡേറ്റകള്‍ക്കായി എഐയെ ആശ്രയിക്കാം എന്നല്ലാതെ ഒരിക്കലും തീരുമാനമെടുക്കാന്‍ കഴിയില്ല.
എഐക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള കഴിവ് വികസിപ്പിക്കുന്നതിലാണ് ഈ പ്രൊഫഷണല്‍ ജോലിക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും ജെഫ്രി ഹിന്റണ്‍ മുന്നറിയിപ്പ് നല്കുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications