ശ്രാവണ മാസമോ അതോ ആഷാഡമോ? ഇന്ത്യയുടെ തെക്ക്-വടക്ക് കലണ്ടറുകളിലെ മാറ്റം അടയാളപ്പെടുത്തിയ വൈവിധ്യം
പ്രദേശമേതായാലും ഇക്കാലയളവ് പ്രാർത്ഥനയിലും ചിന്തയിലും ആഘോഷത്തിലുമായി ആളുകളെ ഒന്നിപ്പിക്കുകയും ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സംസ്കാരത്തെ എടുത്തു കാണിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ ആത്മീയ പാരമ്പര്യങ്ങളും ആചാരങ്ങളും വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ഉദാഹരണത്തിന്, ഹിന്ദു കലണ്ടറിലെ ഏറ്റവും വിശുദ്ധവും ആത്മീയമായി സജീവവുമായ മാസങ്ങളിലൊന്നാണ് ശ്രാവൺ, ഇതിനെ സാവൻ എന്നും വിളിക്കുന്നു. ആരാധന, ഉപവാസം, ദൈവവുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കുക എന്നിവയ്ക്ക് ഇത് ഒരു നല്ല സമയമായി കണക്കാക്കുന്നു. ജൂലൈ മുതൽ ഓഗസ്‌റ്റ് വരെ നീണ്ടുനിൽക്കുന്ന മൺസൂൺ കാലത്താണ് ഇത് നടക്കുന്നത്.
ഭാരതത്തിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ശ്രാവണ ആചാരങ്ങളിൽ അചഞ്ചലമായ ഭക്തിയോടെ പങ്കെടുക്കുന്നു. എന്നാൽ ഈ മാസത്തെ കൂടുതൽ ആകർഷകമാക്കുന്നത് ഓരോ പ്രദേശത്തും ഇത് ആചരിക്കുന്നത് വേറിട്ട രീതിയിലാണ് എന്നതാണ്. വടക്കേ ഇന്ത്യയിൽ, ശ്രാവൺ അതിന്റെ പൂർണതയിൽ എത്തിനിൽക്കുമ്പോൾ സാവൻ സോമവാറിന്റെ വിശുദ്ധ ആചരണവും ഇതിനോടനുബന്ധിച്ച് നടക്കുന്നു.

അതേസമയം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇപ്പോഴും ആഷാഡ മാസത്തിൽ മുഴുകിയിരിക്കുകയാണ്, അവിടെ അതിനെ അടിസ്ഥാനമാക്കിയാണ് ആഘോഷങ്ങൾ. ഈ ആത്മീയ വേർതിരിവ് യാദൃശ്ചികമല്ല, മറിച്ച് ഇത് ഇന്ത്യയുടെ ഇരട്ട ചാന്ദ്ര കലണ്ടർ സമ്പ്രദായങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണ്.
എന്തുകൊണ്ട് സാവനും ആഷാഡവും ഒരേസമയം വരുന്നില്ല
സാവൻ (ശ്രാവൺ) ഇന്ത്യയിൽ ഒരേ തീയതിയിലല്ല ആരംഭിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്, ഇതിന് കാരണം രണ്ട് വ്യത്യസ്ത ചാന്ദ്ര കലണ്ടർ രീതികൾ ഉപയോഗിക്കുന്നതാണ്. വടക്കേ ഇന്ത്യയിൽ, ഓരോ മാസവും പൗർണ്ണമിക്ക് ശേഷമുള്ള ദിവസം ആരംഭിക്കുന്ന പൂർണിമന്ത കലണ്ടറാണ് പിന്തുടരുന്നത്. ഈ സമ്പ്രദായമനുസരിച്ച്, സാവൻ സാധാരണയായി ജൂലൈ പകുതിയോടെ ആരംഭിച്ച് ഓഗസ്റ്റ് ആദ്യം അവസാനിക്കുന്നു.
അതേസമയം, തെക്കേ ഇന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലും അമാവാസിക്ക് ശേഷം മാസം ആരംഭിക്കുന്ന അമാന്ത കലണ്ടറാണ് ഉപയോഗിക്കുന്നത്. അതിനാൽ ഈ പ്രദേശങ്ങളിൽ സാവൻ ഏകദേശം 15 ദിവസം കഴിഞ്ഞ് ആരംഭിച്ച് ഓഗസ്‌റ്റ് അവസാനം വരെ നീളുന്നു. പല ഘടകങ്ങളും ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും ഒരുപോലെയാണെങ്കിലും, കലണ്ടറുകളിലെ ഈ വ്യത്യാസം കാരണം ഉത്സവങ്ങളുടെ തീയതികളിലും, ഉപവാസക്രമങ്ങളിലും, ആചാരപരമായ അനുഷ്ഠാനങ്ങളിലും മാറ്റങ്ങൾ വരുന്നു.
| പ്രദേശം | കലണ്ടർ സിസ്റ്റം | സാവൻ 2025 തീയതികൾ |
| വടക്കേ ഇന്ത്യ (യുപി, ബീഹാർ, എംപി, രാജസ്ഥാൻ, എച്ച്പി) | പൂർണിമന്ത | ജൂലൈ 11 - ഓഗസ്റ്റ് 8, 2025 |
| തെക്ക് & പടിഞ്ഞാറൻ ഇന്ത്യ (കർണാടക, മഹാരാഷ്ട്ര, എപി, ടിഎൻ, ഗുജറാത്ത്) | അമാന്ത | ജൂലൈ 25 - ഓഗസ്റ്റ് 22, 2025 |
| നേപ്പാൾ & ഹിമാലയൻ പ്രദേശങ്ങൾ | സോളാർ കലണ്ടർ | ജൂലൈ 16 - ഓഗസ്റ്റ് 15, 2025 |
വടക്കേ ഇന്ത്യയിലെ ശ്രാവൺ: ശിവനോടുള്ള ഭക്തി
വടക്കേ ഇന്ത്യയിൽ, ശ്രാവൺ മാസം ശിവനോടുള്ള ഭക്തിയുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. വ്യാപകമായി ആചരിക്കുന്ന ആചാരങ്ങളിലൊന്നാണ് ശ്രാവൺ സോമവാർ, ഈ ദിവസം ഭക്തർ എല്ലാ തിങ്കളാഴ്‌ചയും ഉപവസിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു. ആളുകൾ ശിവക്ഷേത്രങ്ങൾ സന്ദർശിച്ച് ശിവലിംഗത്തിൽ പാൽ അഭിഷേകം ചെയ്യുകയും ബിൽവ ഇലകൾ സമർപ്പിക്കുകയും "ഓം നമഃ ശിവായ" എന്ന് ജപിക്കുകയും ചെയ്യുന്നു.

ഈ തിങ്കളാഴ്ചഴ്‌ചഈ മാസത്തിലെ പ്രധാന ആകർഷണം കാൻവർ യാത്രയാണ്, ഇവിടെ ലക്ഷക്കണക്കിന് ശിവഭക്തർ കാൻവരിയകൾ ഗംഗാ നദിയിലേക്ക് കാൽനടയായി യാത്ര ചെയ്യുന്നു. അവർ കലശങ്ങളിൽ ഗംഗാജലം ശേഖരിച്ച് അവരുടെ പ്രാദേശിക ക്ഷേത്രങ്ങളിൽ തിരിച്ചെത്തിച്ച് ശിവന് സമർപ്പിക്കുന്നു. അച്ചടക്കത്തോടും സഹനശക്തിയോടും കൂടിയ ഈ യാത്ര വിശ്വാസത്തിന്റെ ആഴത്തിലുള്ള പ്രകടനമായി കണക്കാക്കപ്പെടുന്നു.
വടക്കേ ഇന്ത്യയിലെ ശ്രാവണത്തിലെ ആചാരങ്ങൾ
ശ്രാവണ മാസത്തിൽ വടക്കേ ഇന്ത്യയിലെ ഭക്ഷണരീതികളിൽ ശ്രദ്ധേയമായ മാറ്റം സംഭവിക്കുന്നു. പല വ്യക്തികളും സത്വിക ആഹാരം പിന്തുടരുന്നു, അതിൽ സസ്യാഹാരങ്ങൾ ഉൾപ്പെടുന്നു. ഉള്ളി, വെളുത്തുള്ളി, മദ്യം, കഫീൻ എന്നിവ ഒഴിവാക്കുന്നു. ഇത് ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുകയും ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉപവാസം സാധാരണയായി പതിവായി അനുഷ്ഠിക്കുന്നു, ചിലർ ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കാൻ തിരഞ്ഞെടുക്കുന്നു.
മറ്റുള്ളവർ സാബുദാന (മരച്ചീനി), ഉരുളക്കിഴങ്ങ്, റോക്ക് സാൾട്ട് തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് ലഘുഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നു. ഈ ലളിതമായ ഭക്ഷണങ്ങൾ പാരമ്പര്യത്തിൽ വേരൂന്നിയതാണ്. മൺസൂൺ കാലത്ത് ശരീരത്തിന്റെ മന്ദഗതിയിലുള്ള ഉപാപചയ പ്രവർത്തനത്തിന് ഇത് വളരെ അനുയോജ്യമാണ്, അതിനാൽ ഇത് ആത്മീയമായും കാലാനുസൃതമായും ഉചിതമാണ്.
തെക്കേ ഇന്ത്യയിലെ ആഷാഡ മാസം
ഇതിനു വിപരീതമായി, തെക്കേ ഇന്ത്യ ആഷാഡ മാസം തുല്യ ഭക്തിയോടെ ആചരിക്കുന്നു. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ കാലഘട്ടത്തെ പ്രാദേശിക കലണ്ടറിനെ ആശ്രയിച്ച് ആദി അല്ലെങ്കിൽ ആവണി എന്ന് വിളിക്കുന്നു. ശിവനെ ആരാധിക്കുന്നത് തുടരുമ്പോൾ തന്നെ ഇവിടെ പ്രധാനമായിട്ട് സ്ത്രീ ദൈവീക ഊർജ്ജത്തിനാണ് പ്രാധാന്യം നൽകുന്നത്.
കർണാടക
കർണാടകയിൽ ആഷാഡ മാസം ആത്മീയ ചിട്ടയുടെയും അതുപോലെ സവിശേഷമായ സാമൂഹിക ആചാരങ്ങളുടെയും ഒരു മിശ്രിതമാണ്. ഈ സമയത്ത് പുതുതായി വിവാഹിതരായ സ്ത്രീകൾ അവരുടെ അമ്മ വീട്ടിലേക്ക് മടങ്ങുന്ന ഒരു പാരമ്പര്യം നിലവിലുണ്ട്. ഇത് സുഖത്തിലും സാംസ്കാരിക വിശ്വാസത്തിലും അടിസ്ഥാനമിട്ട ഒരു ആചാരമാണ്. മരുമകളും അമ്മായിയമ്മയും ഈ മാസം ഒരേ വീട്ടിൽ താമസിക്കരുതെന്ന് ചില സമുദായങ്ങളിൽ പൊതുവെ വിശ്വസിക്കപ്പെടുന്നു. ഈ ആചാരം ചില പ്രദേശങ്ങളിൽ കാണാമെങ്കിലും ഇതിന് ഹിന്ദു ഗ്രന്ഥങ്ങളിൽ അടിസ്ഥാനമില്ല.
ഇത് തിരഞ്ഞെടുക്കപ്പെട്ട ചില ആളുകൾ പിന്തുടരുന്ന ഒരു സാംസ്കാരികപരമായ ആചാരം മാത്രമാണ്. പുതിയ തുടക്കങ്ങൾക്ക് ആഷാഡം ശുഭകരമായി കണക്കാക്കാത്തതിനാൽ ഈ മാസത്തിൽ വിവാഹങ്ങൾ പൊതുവെ ഒഴിവാക്കാറുണ്ട്. എങ്കിലും ഇത് പ്രവർത്തനരഹിതമായ സമയമല്ല. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങൾ സജീവമായി നിലനിൽക്കുന്നു, പ്രത്യേകിച്ചും 2025 ജൂലൈ 24-ന് വരുന്ന ഭീമന അമാവാസ്യ ദിവസം. ഈ ദിവസം വിവാഹിതരായ സ്ത്രീകൾ ഭർത്താക്കന്മാരുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാൻ കൂട്ടമായി ഒത്തുചേരുന്നു.
ആന്ധ്രാപ്രദേശും തെലങ്കാനയും
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആഷാഡ മാസം മതപരമായ ആചാരങ്ങളാലും സാംസ്കാരിക പാരമ്പര്യങ്ങളാലും നിറഞ്ഞിരിക്കുന്നു. ഈ സമയം സമൂഹത്തെ ഒന്നിപ്പിക്കുന്നു. ഈ സമയത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ആഷാഡ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും ആഘോഷിക്കുന്ന ബോണാലു. ഈ ഉത്സവം മഹാകാളി ദേവിക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. തെലങ്കാനയിലെ ജനങ്ങളുടെ ഹൃദയത്തിൽ ഇതിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. സ്ത്രീകൾ അലങ്കരിച്ച പിച്ചള പാത്രങ്ങളിൽ അരി, ശർക്കര, തൈര്, മറ്റ് വഴിപാടുകൾ എന്നിവ നിറച്ച് പ്രാദേശിക ക്ഷേത്രങ്ങളിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുന്നു.
ഹൈദരാബാദിന്റെയും സെക്കന്തരാബാദിന്റെയും തെരുവുകൾ ഡ്രമ്മിംഗ്, നാടോടി നൃത്തങ്ങൾ, പരമ്പരാഗത ആചാരങ്ങൾ എന്നിവയാൽ സജീവമാകുന്നു. ബോണാലു ഒരു മതപരമായ ഉത്സവം മാത്രമല്ല, തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നതും ഈ പ്രദേശത്തിൻ്റെ സാംസ്കാരിക സ്വത്വത്തിൽ ആഴത്തിൽ വേരൂന്നിയതുമായ ഒരു സാമൂഹിക മനോഭാവത്തിൻ്റെയും വിശ്വാസത്തിൻ്റെയും ഭക്തിയുടെയും പ്രകടനമാണ്.
തമിഴ്നാട്
തമിഴ്‌നാട്ടിൽ ആഷാഡത്തെ ആടി മാസം എന്ന് വിളിക്കുന്നു, ഇത് 2025 ജൂലൈ 17-ന് ആരംഭിച്ച് ഓഗസ്റ്റ് 16-ന് അവസാനിക്കും. ഈ സമയം അമ്മൻ അല്ലെങ്കിൽ മാതൃ ദേവതകളെ ആരാധിക്കുന്നതിൽ വളരെയധികം പ്രാധാന്യം നൽകുന്നു. ഇത് സ്ത്രീകൾക്ക് വളരെ പ്രധാനപ്പെട്ട ഒരു മാസമാണ്. എല്ലാ വെള്ളിയാഴ്ചയും ആചരിക്കുന്ന ആടി വെള്ളി ദിനത്തിൽ സ്ത്രീകൾ അവരുടെ കുടുംബങ്ങളുടെ സമൃദ്ധിക്കും ഐശ്വര്യത്തിനുമായി ദേവതകൾക്ക് പ്രാർത്ഥനകൾ നടത്തുന്നു.
ഈ മാസത്തിലെ മറ്റൊരു പ്രധാന ഉത്സവമാണ് ഓഗസ്റ്റ് 3-ന് ആഘോഷിക്കുന്ന ആടി. ഈ ദിനം നദികളെയും മറ്റ് ജലാശയങ്ങളെയും ആദരിക്കുന്നു. ഈ ദിവസം കുടുംബാംഗങ്ങൾ നദീതീരങ്ങളിൽ ഒത്തുചേർന്ന് പൂക്കൾ, ഭക്ഷണം, വിളക്കുകൾ എന്നിവ സമർപ്പിച്ച് പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്നു. ഈ മാസം വിവാഹത്തിന് അനുയോജ്യമല്ലെന്ന് വ്യാപകമായി കണക്കാക്കപ്പെടുന്നു. പക്ഷേ കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്ത്രീത്വത്തിൻ്റെ ഊർജ്ജത്തെ സ്വീകരിക്കുന്നതിനും ഒരു ആത്മീയപരമായ മാസമായി ഇതിനെ കണക്കാക്കുന്നു.

തെക്കൻ സംസ്ഥാനങ്ങളിലുടനീളം, പേരുകളും ആചാരങ്ങളും വ്യത്യാസപ്പെട്ടിരിക്കാം, പക്ഷേ ആത്മാവ് ഒന്നുതന്നെയാണ്- വിശ്വാസം, ഉപവാസം, കുടുംബത്തോടും പ്രകൃതിയോടുമുള്ള ആഴമായ ബന്ധം. തെലങ്കാനയിലെ ബോണാലു ആഘോഷങ്ങൾ മുതൽ തമിഴ്‌നാട്ടിലെ നദീ ആരാധനയും കർണാടകയിലെ വ്രതാനുഷ്ഠാനങ്ങളും ഓരോ പാരമ്പര്യവും ഭക്തിയുടെ ഒരു പൊതുവികാരത്തെ പ്രതിഫലിക്കുന്നു.
വടക്കേ ഇന്ത്യയിലെ സാവനിൽ കാണുന്ന ആചാരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ആത്മീയ ചിന്തകൾക്ക് ഒരുപോലെ പ്രാധാന്യമുണ്ട്. ഏത് പ്രദേശമായാലും വർഷത്തിലെ ഈ സമയം പ്രാർത്ഥനയിലും ചിന്തയിലും ആഘോഷത്തിലുമായി ആളുകളെ ഒന്നിപ്പിക്കുകയും ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സംസ്കാരത്തെ എടുത്തു കാണിക്കുകയും ചെയ്യുന്നു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications