Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടാനക്കലിയില്‍ ഇല്ലാതായത് പൊന്നുപോലെ നോക്കിയ അച്ഛന്‍, അനാഥരയായി രഘുവിന്റെ മൂന്ന് മക്കള്‍

aralam-

കണ്ണൂര്‍: അവിചാരിതമായ ദുരന്തത്തില്‍ പകച്ചു പോയി മൂന്ന് മക്കളാണ് ആറളത്തെ ദയനീയ ചിത്രം.കാട്ടാന ചവിട്ടിക്കൊന്ന ആറളം ഫാം ബ്ലോക്ക് പത്തിലെ കണ്ണാ രഘുവിന്റെ മൂന്ന് മക്കളും വിദ്യാര്‍ഥികളാണ്. മൂത്തയാള്‍ രഹ്ന പ്ലസ്ടുവിനും രണ്ടാമത്തെ മകള്‍ രഞ്ജിനി എട്ടിലും ഇളയവന്‍ വിഷ്ണു ആറിലുമാണ് പഠിക്കുന്നത്. എട്ട് വര്‍ഷം മുമ്പ് അമ്മ ബീന പൊള്ളലേറ്റ് മരിച്ചതിന്റെ ഞെട്ടലും അനാഥത്വവും വിട്ടുമാറും മുമ്പാണ് കുട്ടികള്‍ക്ക് അച്ഛനെയും നഷ്ടമായത്. ഇനി അച്ചമ്മ തമ്പായിയുടെ സംരക്ഷണയിലാണ് ഈ കുഞ്ഞുങ്ങളുടെ പഠനവും ഭാവിജീവിതവും.

രഘുവിന്റെ സംസ്‌കാരം ശനിയാഴ്ച്ച ഉച്ചയോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടക്കും. ജനകീയ പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ വന്‍ പൊലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. യു.ഡി. എഫ്, എല്‍. ഡി. എഫ്, ബി.ജെ.പി എന്നീ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആറളം പഞ്ചായത്തില്‍ പൂര്‍ണമാണ്.കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനഗതാഗതവും മുടങ്ങിയിട്ടുണ്ട്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്നും പോസ്റ്റു മോര്‍ട്ടം നടത്തിയതിനു ശേഷമാണ് രഘുവിന്റെ മൃതദേഹം ആറളത്ത് എത്തിക്കുക.

ആറളം ഫാമില്‍ കാട്ടാനയുടെ അക്രമണത്തില്‍ രഘുകൊല്ലപ്പെട്ടതോടെ അനാഥരായത് മൂന്ന് കുട്ടികളാണ്. രഘുവിന്റെ മൂത്തമകള്‍ രഹ്‌ന പ്‌ളസ്ടൂവിനും രണ്ടാമത്തെ മകള്‍ രഞ്ചിനി എട്ടിലും ഇളയവന്‍ വിഷ്ണു ആറിലുമാണ് പഠിക്കുന്നത്. രഘുവിന്റെ ഭാര്യ ബീന എട്ടുവര്‍ഷം മുന്‍പേ തീപൊളളലേറ്റു മരിച്ചതോടെ കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് രഘുവായിരുന്നു. വീട്ടിലെ പാചകത്തിനും മറ്റുമായി രഘു തന്നെയാണ് വിറക് ശേഖരിച്ചിരുന്നത്. ഇന്നലെ വിറക് തേടിയുളള യാത്ര മരണത്തില്‍ അവസാനിക്കുകയായിരുന്നു. ഇനി കുട്ടികളുടെ കാര്യം എന്താകുമെന്ന ആശങ്കയിലാണ് ഫാമിലെ താമസക്കാരും നാട്ടുകാരും.രഘുവിന്റെ മൂന്ന് പിഞ്ചുകുട്ടികളുടെ പഠനവും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ ധനസഹായമായ പത്തുലക്ഷം രൂപ ഉടനെ തന്നെ കുടുംബത്തിന് നല്‍കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു ആറളം ഫാമിലെ പുനരധിവാസ മേഖലയിലാണ് ഇന്നലെ പന്ത്രണ്ടാമത്തെ ജീവന്‍ പൊലിഞ്ഞത്. 2014-ഏപ്രില്‍ 20ന് ബ്‌ളോക്ക് പതിമൂന്നില്‍ ചോമാനിയില്‍ മാധവിയെയാണ് ആറളം ഫാമില്‍ ആദ്യം ആന കൊലപ്പെടുത്തുന്നത്. ഇവര്‍ താമസിച്ചിരുന്ന വീട് തകര്‍ത്തായിരുന്നു ആക്രമണം. ബ്‌ളോക്ക് ഏഴില്‍ 2015- ഏപ്രില്‍ ആറിന് ബാലനെയും 2017- മാര്‍ച്ച് ഏഴിന് ബ്‌ളോക്ക് പത്തില്‍ അമ്മിണിയെയും അതേ വര്‍ഷം ഏപ്രില്‍ അഞ്ചിന് ബ്‌ളോക്ക് മൂന്നില്‍ പൈനാപ്പിള്‍ കൃഷി കൃഷി സൂപ്പര്‍വൈസറായിരുന്ന വാളത്തോട് റജിയെയും കാട്ടാന കൊലപ്പെടുത്തിയിരുന്നു.

2018 ഒക്‌ടോബര്‍ 30ന് ബ്‌ളോക്ക് പതിമൂന്നില്‍ ദേവുകരിയാത്തനെയും അതേ വര്‍ഷം ഡിസംബര്‍ എട്ടിന് ബ്‌ളോക്ക് പത്തില്‍ പുലിക്കരി ചപ്പിലികൃഷ്ണനെയും 2020 ഒക്‌ടോബര്‍ 31ന് ബ്‌ളോക്ക് ഏഴില്‍ ബബീഷിനെയും 2021 ഏപ്രില്‍ 26ന് ഫാമിലെ തൊഴിലാളി ബന്ദപ്പന്‍ നാരായണനെയും കാട്ടാന കൊലപ്പെടുത്തി. 2022 ജനുവരി 31ന് ഫാമിലെ ചെത്തുതൊഴിലാളിയായ മട്ടന്നൂര്‍ കൊളപ്പ പാണലാട്ടെ പുതിയ പുരയില്‍ പി.പി റിജേഷ്, ജൂലായ് 14ന് ഏഴാംബ്‌ളോക്കിലെപി. എ ദാമു, സെപ്തംബര്‍ ഏഴിന് എട്ടാം ബ്‌ളോക്കിലെ വാസു കാളികം എന്നിവര്‍ കൊല്ലപ്പെട്ടു. വെളളിയാഴ്ച്ച വിറകു ശേഖരിക്കാന്‍ പോയ പത്താംബ്‌ളോക്കിലെ കണ്ണവീട്ടില്‍ രഘുവാണ് കാട്ടാനക്കലിക്ക് ഇരയായ ഒടുവിലത്തെ അന്തേവാസി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+