കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാ ശുദ്ധസംഗീതം........

  • By Staff
Google Oneindia Malayalam News

അതു പോട്ടെ, എന്തായാലും കഴിഞ്ഞ വര്‍ഷത്തെ( സ്വാതി പുരസ്കാരത്തിന് വയലിനിസ്റ് ടി.എന്‍. കൃഷ്ണനെ തിരഞ്ഞെടുത്തിരിക്കുന്നു. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങിയതാണ് അവാര്‍ഡ്. ജനവരി 19 ശനിയാഴ്ച ഈ അവാര്‍ഡ് പ്രഖ്യാപനം നടത്തിയ മന്ത്രി കാര്‍ത്തികേയനെ ഒരിയ്ക്കല്‍ കൂടി അഭിനന്ദിക്കട്ടെ.

കര്‍ണാടക സംഗീതത്തിന് പ്രൊഫ. ടി.എന്‍. കൃഷ്ണന്‍ നല്കിയ സമഗ്രസംഭാവനകളെ കണക്കിലെടുത്താണ് അദ്ദേഹത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. (പക്ഷെ ആ സമഗ്രസംഭാവനകളുടെ ഗുണം മുഴുവന്‍ സ്വന്തമാക്കിയത് തമിഴ്നാടാണ്.)

കര്‍ണ്ണാടകസംഗീതരംഗത്ത് ലോകത്തിലെ മികച്ച വയലിന്‍വിദ്വാന്മാരില്‍ ഒരാളാണ് കൃഷ്ണന്‍. തൃപ്പൂണിത്തുറയില്‍ സംഗീതപാരമ്പര്യമുള്ള കുടുംബത്തിലാണ് കൃഷ്ണന്‍ ജനിച്ചത്. അച്ഛന്‍ നാരായണഅയ്യരും മുത്തച്ഛന്‍ അപ്പാദുര ഭാഗവതരും സംഗീതജ്ഞരായിരുന്നു. ഒമ്പതുവയസ്സുള്ളപ്പോള്‍ കൃഷ്ണന്റെ അരങ്ങേറ്റം നടന്നു. പത്താം വയസ്സില്‍ ആകാശവാണിയില്‍ അദ്ദേഹത്തിന്റെ കച്ചേരി പ്രക്ഷേപണം ചെയ്തു.

അച്ഛന്‍ നാരായണഅയ്യരായിരുന്നു ആദ്യ ഗുരു. പിന്നീട് കെ. പാര്‍ത്ഥസാരഥി അയ്യങ്കാരില്‍ നിന്നും സംഗീതം പഠിച്ചു. പക്ഷെ ശെമ്മാങ്കുടിയില്‍ നിന്നുള്ള പാഠങ്ങളാണ് അദ്ദേഹത്തിലെ സംഗീതജ്ഞനെ പക്വമതിയാക്കിയത്. വയലിന്‍ വിദ്വാന്‍ പാപ വെങ്കടരാമയ്യയുടെ ശൈലിയാണ് കൃഷ്ണനെ ആകര്‍ഷിച്ചത്.

വയലിന്‍ കൈകാര്യം ചെയ്യുന്നതിലുള്ള അനായാസതയും സംഗീതത്തിലുള്ള അഗാധജ്ഞാനവും കൃഷ്ണന്റെ പ്രത്യേകതയാണ്. അരിയക്കുടി രാമാനുജഅയ്യങ്കാര്‍, മുസിരി സുബ്രഹ്മണ്യഅയ്യര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ എന്നിവരുടെ ശൈലികളുടെ സാന്നിധ്യം കൃഷ്ണന്റെ സംഗീതത്തില്‍ കേള്‍ക്കാം. സാമ്പ്രദായിക കര്‍ണ്ണാടകശൈലി പിന്തുടരുന്ന വിരലിലെണ്ണാവുന്ന കലാകാരന്മാരിലൊരാളാണ് കൃഷ്ണന്‍. കര്‍ണ്ണാടകസംഗീതപ്രേമികള്‍ക്കിടയില്‍ ഒരു ചൊല്ലുണ്ട്- ശുദ്ധമായ കര്‍ണ്ണാടകസംഗീതം കേള്‍ക്കണമെങ്കില്‍ കൃഷ്ണന്റെ വയലിന്‍ കേള്‍ക്കണം. കഴിഞ്ഞ 60 വര്‍ഷമായി കൃഷ്ണന്‍ ലോകത്തെങ്ങും കച്ചേരികള്‍ അവതരിപ്പിച്ചു.

ഇന്ത്യക്ക് പുറത്ത് ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വിയന്നയിലെ ശീതകാലസംഗീതോത്സവം, ഇന്ത്യ-റഷ്യ സംഗീതോത്സവം എന്നീ പ്രധാനസംഗീതോത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സംഗീതവിദ്വാനെന്നതുപോലെ നല്ലൊരു സംഗീതാധ്യാപകനും കൂടിയാണ് കൃഷ്ണന്‍. തമിഴ്നാട് ഗവ. സംഗീത കോളേജില്‍ പ്രൊഫസറായിരുന്ന അദ്ദേഹം 1978മുതല്‍ ഇവിടുത്തെ പ്രിന്‍സിപ്പലാണ്.

തിരുമല-തിരുപ്പതി ദേവസ്ഥാനത്തില്‍ നിന്നും കാലിഫോര്‍ണിയയിലെ മാലിബു വെങ്കടേശ്വര ക്ഷേത്രത്തില്‍ നിന്നും ആസ്ഥാനവിദ്വാന്‍ പുരസ്കാരം, 1973ല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും 1973ല്‍ പത്മശ്രീ 1992ല്‍ പത്മഭൂഷണ്‍ എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചു. 1975ല്‍ കേന്ദ്രസംഗീതനാടകഅക്കാദമി അവാര്‍ഡ്, മദ്രാസ് സംഗീതഅക്കാദമിയുടെ സംഗീത കലാനിധി എന്നീ പുരസ്കാരങ്ങളും ലഭിച്ചു.

ഇദ്ദേഹത്തിന്റെ മകന്‍ ശ്രീറാം കൃഷ്ണനും വയലിന്‍ കലാകാരനാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X