ജ്യോതി ബസു - രാഷ്ട്രീയ നഭസ്സിലെ ചുവന്ന നക്ഷത്രം

കമ്മ്യൂണിസ്റ്റ് പാട്രിയാര്‍ക്ക് വിടവാങ്ങി, യുഗത്തിന്റെ അന്ത്യം, ചുവന്ന നക്ഷത്രം മങ്ങുമ്പോള്‍ എന്നിങ്ങനെയുള്ള വാക്കുകളാണ് ബസുവിന്റെ വേര്‍പാടിനെ രാജ്യമെങ്ങുമുള്ള നേതാക്കളും മാധ്യമങ്ങളും വേദനയോടെ വിശേഷിപ്പിയ്ക്കുന്നത്. എന്നാല്‍ ബസുവിന്റെ ജീവിതത്തിലൂടെ കണ്ണോടിയ്ക്കുമ്പോള്‍ കാര്‍ക്കശ്യക്കാരനായ കമ്മ്യൂണിസ്റ്റ് നേതാവിനെയും ജനകീയനായ മുഖ്യമന്ത്രിയേയും തൊഴിലാളി നേതാവിനെയുമൊക്കെയായിരിക്കും നമുക്ക് കാണാന്‍ സാധിയ്ക്കുക.
ഇപ്പോള്‍ ബംഗ്ലാദേശിലുള്ള ഇഷാഖാന്‍ ബാര്ഡിയയില് നിഷികാന്ത- ഹേംലത ദമ്പതികളുടെ മകനായി 1914ന് ജൂലൈ എട്ടിനാണ് ബസു ജനിച്ചത്. കൊല്‍ക്കത്തയിലെ ലോററ്റോ കിന്റര്‍ഗാര്‍ട്ടനിലും സെന്റ് സേവ്യേഴ്സ് സ്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ബസു ഹിന്ദു കോളെജില്‍(ഇപ്പോള്‍ പ്രസിഡന്‍സി കോളെജ്) ഇംഗ്ലീഷ് ഓണേഴ്സിന് ചേര്‍ന്നു. 1935ല്‍ ബിരുദം നേടിയ ശേഷം ലണ്ടനിലെ പ്രശസ്തമായ മിഡില്‍ ടെമ്പിളില്‍ നിയമ ബിരുദപഠനത്തിന് അദ്ദേഹം ചേര്‍ന്നു.
ബസുവിനുള്ളിലെ കമ്മ്യൂണിസ്റ്റുകാരനെ ഉരുവപ്പെടുത്തുന്നതില്‍ ബ്രിട്ടനിലെ ജീവിതം വലിയ പങ്കാണ് വഹിച്ചത്. ലണ്ടനിലെ പഠനകാലയളവില്‍ മാര്‍ക്സിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായ ബസു വികെ കൃഷ്ണമേനോന്റെ നേതൃത്വത്തിലുള്ള ഇന്ത്യാലീഗില്‍ ചേര്‍ന്നു. ചെറുപ്പകാലം മുതല്‍തന്നെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ബസു 1937ല്‍ ഇന്ത്യന്‍ മജ്ലിസ് എന്ന യുവജന സംഘടന രൂപീകരിക്കപ്പെട്ടപ്പോള്‍ സെക്രട്ടറിയായി.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നത് ലണ്ടന്‍ മജ്ലിസ് ആയിരുന്നു. 1938ല്‍ ജവഹര്‍ലാല്‍ നെഹ്റു ലണ്ടനിലെത്തിയപ്പോള്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കുന്നതിന്റെ ചുമതല ബസുവിനായിരുന്നു. സുഭാഷ് ചന്ദ്രബോസ് ലണ്ടനിലെത്തിയപ്പോള്‍ ലണ്ടന്‍ മജ്ലിസിന്റെ ആഭിമുഖ്യത്തില്‍ ബസു ഒരു യോഗം വിളിച്ചു ചേര്‍ത്തു. ഇതിനെല്ലാം പുറമെ ഇന്ത്യന്‍ നേതാക്കള്‍ക്ക് ലേബര്‍ പാര്‍ട്ടി അംഗങ്ങളും സോഷ്യലിസ്റ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരവും ബസുവിന്റെ നേതൃത്തില്‍ ഉണ്ടായി.
പിന്നീട് അദ്ദേഹം ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബസു ബന്ധപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനുള്ള തന്റെ ആഗ്രഹം ബസു പ്രകടിപ്പിച്ചെങ്കിലും ബ്രിട്ടന് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അതിനെ അനുകൂലിച്ചില്ല. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വരാജ്യത്ത് തിരിച്ചെത്തുമ്പോള്‍ ബസുവിന് ഇത് തിരിച്ചടിയാകുമെന്ന്് അവര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊള്ളുന്ന 1940ലാണ് ബസു ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുകയെന്ന തീരുമാനവുമായി ലണ്ടനില്‍ നിന്നെത്തിയ ബസു കുടുംബാംഗങ്ങളെ ഞെട്ടിച്ചുവെന്ന് തന്നെ പറയാം.
അടുത്ത പേജില്‍
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications